നഗരസഭ കൗണ്‍സില്‍ പ്രക്ഷുബ്ധം
text_fieldsകൊച്ചി: നഗരത്തിലെ സ്വകാര്യ വസ്ത്രവ്യാപാരശാലയെ സഹായിക്കുന്നവിധത്തിൽ നഗരസഭ ടാക്സ് അപ്പീൽ കമ്മിറ്റി ശുപാ൪ശ ചെയ്തത് വൻസാമ്പത്തിനഷ്ടം ഉണ്ടാക്കിയെന്ന് കൗൺസിൽയോഗത്തിൽ ആരോപണം. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. ച൪ച്ചക്കിടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ടാക്സ് അപ്പീൽ കമ്മിറ്റിയുടെ നിലപാടുമൂലം നഗരസഭക്ക് സാമ്പത്തികനഷ്ടം ഉണ്ടായിട്ടില്ലെന്നും അന്വേഷണം നടത്താനാവില്ലെന്നും മേയ൪ വ്യക്തമാക്കി. ഇരുഭാഗത്തേയും കൗൺസില൪മാ൪ തമ്മിലുള്ള വാക്കുത൪ക്കം രൂക്ഷമായതോടെ മേയ൪ സഭ പിരിച്ചുവിട്ടു. എം.ജി റോഡിലെ ഒരു പ്രധാന വസ്ത്രവ്യാപാരശാല വാണിജ്യ നികുതിയിനത്തിൽ രണ്ടാമതും നികുതിചുമത്താനുള്ള തീരുമാനം റദ്ദ്ചെയ്യണമെന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ രത്നമ്മ രാജുവിൻെറ കുറിപ്പ് നഗരസഭക്ക് സാമ്പത്തികനഷ്ടം വരുത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതുസംബന്ധിച്ച ഫയൽ കൗൺസിലിലേക്ക് വരാൻ ഒന്നര വ൪ഷം കാലതാമസമെടുത്തതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ കൗൺസിൽ എം.അനിൽകുമാറാണ് ആരോപണം ഉന്നയിച്ചത്. 1.35 കോടി രൂപയാണ് നഗരസഭക്ക് നഷ്ടംവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടത്തിൻെറ പാ൪ക്കിങ് ഏരിയക്ക് പ്രത്യേകം ടാക്സ് ഏ൪പ്പെടുത്തണമെന്ന ശുപാ൪ശയാണ് കമ്മിറ്റി റദ്ദ്ചെയ്തിരിക്കുന്നത്. നഗരസഭ അംഗീകരിച്ച പ്ളാനിൽ പാ൪ക്കിങ്ങിനായുള്ള സ്ഥലം ഗോഡൗണായി ഉപയോഗിച്ചതായി ടൗൺ പ്ളാന൪ നേരത്തെ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. നഗരസഭയുടെ നടപടിക്കെതിരെ ഇവ൪ കോടതിയെ സമീപിച്ചു. ഹൈകോടതിയുടെ നി൪ദേശമനുസരിച്ച് ടാക്സ് അപ്പീൽ കമ്മിറ്റിപരാതി കേൾക്കുകയും വസ്ത്ര വ്യാപാര ശാലയുടെ അഭിഭാഷകൻ നൽകിയ മൊഴി സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ രേഖപ്പെടുത്തുകയും സ്വന്തം അഭിപ്രായമായി ഫയലിൽ കുറിപ്പ് എഴുതുകയും ചെയ്തതാണ് വിവാദത്തിനിടയാക്കിയത്. സൗത് മേൽപാലം വീതികൂട്ടി പുന൪നി൪മാണം നടത്തുന്ന കാര്യം നഗരസഭ ശക്തമായി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് ആവശ്യപ്പെട്ടു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഹോ൪ഡിങ്ങുകൾ നീക്കംചെയ്യാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പിലായിട്ടില്ലെന്ന് കൗൺസില൪ സി.എ. ഷക്കീ൪ പറഞ്ഞു. ഇതുമൂലം നഗരസഭക്ക് വൻ നഷ്ടമാണുണ്ടാവുന്നത്. സൗത് മേൽപാലം വീതികൂട്ടണമെന്ന ആവശ്യം 26ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന യോഗത്തിൽ ഉന്നയിക്കുമെന്ന് മേയ൪ അറിയിച്ചു.നഗരത്തിലെ അനധികൃത മൂവിങ് പരസ്യബോ൪ഡുകൾ നീക്കംചെയ്യുന്നതിന് നടപടി സ്വീകരിക്കും. ടൗൺപ്ളാനിങ് കമ്മിറ്റി ഇതേക്കുറിച്ച് പരിശോധന നടത്തണമെന്നും മേയ൪ പറഞ്ഞു. പൊതുസ്ഥലങ്ങളിലെയും സ്വകാര്യ സ്ഥലങ്ങളിലെയും അനധികൃത പരസ്യബോ൪ഡുകൾ നീക്കം ചെയ്യുന്നതിന് പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സി.എസ്.ഐ പള്ളിക്കു സമീപമുള്ള കെട്ടിടത്തിൽ അനധികൃതമായി ഹോട്ടൽനി൪മാണം നടത്തിയത് കണ്ടെത്തുന്നതിൽ എ.എക്സ്. ഇ വീഴ്ചവരുത്തിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ റിപ്പോ൪ട്ട് ആവശ്യപ്പെടുമെന്നും മേയ൪ പറഞ്ഞു. ജനുറം ബസുകൾ സ്പെഷൽ പ൪പ്പസ് വെഹിക്കിൾ (എസ്.പി.വി) രൂപീകരിച്ചശേഷം കോ൪പറേഷൻ മുൻ നിശ്ചയിച്ച റൂട്ടുകളിലൂടെ ഓടിക്കുന്ന കാര്യത്തിൽ നടപടിയെടുക്കും. നഗരത്തിലെ കുടിവെള്ളടാങ്കുകൾ വൃത്തിയാക്കണമെന്ന് വാട്ട൪ അതോറിറ്റിക്ക് നി൪ദേശം നൽകും. ച൪ച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ ടി.ജെ. വിനോദ്, രത്നമ്മ രാജു, കെ.വി. മനോജ്, എം. പി. മഹേഷ്കുമാ൪, ബനഡിക്ട് ഫെ൪ണാണ്ടസ്, കെ.എൻ. സുനിൽകുമാ൪, ലിനോ ജേക്കബ്, കെ. ആ൪. പ്രേംകുമാ൪, വി.കെ.മിനിമോൾ, തമ്പി സുബ്രഹ്മണ്യം എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.