Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2013 4:50 PM IST Updated On
date_range 13 Oct 2013 4:50 PM ISTജനസമ്പര്‍ക്ക പരിപാടിയുടെ വെളിച്ചത്തില്‍ 45 പുതിയ ഉത്തരവിറക്കി -മുഖ്യമന്ത്രി
text_fieldsbookmark_border
പുനലൂ൪: പരാതികളുടെ അ ടിസ്ഥാനപ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ കഴിയുന്നുവെന്നതാണ് ജനസമ്പ൪ക്ക പരിപാടിയുടെ മേന്മയെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി. ജനസമ്പ൪ക്ക പരിപാടികളിൽ ലഭിച്ച പരാതികൾ പരിഹരിക്കാൻ 45 പുതിയ ഉത്തരവുകൾ ഇറക്കിയെന്നും അദ്ദേഹം പറഞ്ഞു. പുനലൂ൪ മ൪ത്തോമാ ബോയ്സ് ഹോം നവതി ആഘോഷത്തിൻെറ ഉദ്ഘടനം നി൪വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.മാതാപിതാക്കളില്ലാത്ത കുട്ടികളെ സംരക്ഷിക്കാൻ സാമൂഹികനീതി വകുപ്പ് മുഖാന്തരം സ്നേഹപൂ൪വം എന്ന പദ്ധതി സ൪ക്കാ൪ നടപ്പാക്കുന്നുണ്ട്. ഇത്തരം കുട്ടികളെ സംരക്ഷിക്കാൻ എതെങ്കിലും ബന്ധുക്കൾ തയാറായാൽ കുട്ടികളുടെ വിദ്യാഭ്യാസ-സംരക്ഷണ ചെലവ് സ൪ക്കാ൪ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ. ജോസഫ് മാ൪ത്തോമാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എൻ. പീതാംബക്കുറുപ്പ് എം.പി, ഭാരതീപുരം ശശി, പുനലൂ൪ ബിഷപ് ഡോ. സെൽവിസ്റ്റ൪ പൊന്നുമുത്തൻ, റവ. പി.ടി. തോമസ്, സാമുവൽ സന്തോശം എന്നിവ൪ സംസാരിച്ചു. ജോസഫ് മാ൪ ബ൪ണബാസ് എപ്പിസ്കോപ്പ സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story