Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകെട്ടുകാളകള്‍ പടനിലം...

കെട്ടുകാളകള്‍ പടനിലം നിറഞ്ഞു; 28ാം ഓണ മഹോത്സവത്തിന് വര്‍ണാഭ സമാപനം

text_fields
bookmark_border
കെട്ടുകാളകള്‍ പടനിലം നിറഞ്ഞു;  28ാം ഓണ മഹോത്സവത്തിന്  വര്‍ണാഭ സമാപനം
cancel
ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തിലെ 28ാം ഓണ മഹോത്സവത്തിന് വ൪ണാഭ സമാപനം. നന്ദികേശന്മാ൪ പടനിലത്ത് അണിനിരന്നപ്പോൾ സാക്ഷ്യംവഹിക്കാനത്തെിയത് ലക്ഷങ്ങൾ. മാസങ്ങളായി കരുനാഗപ്പള്ളി, കാ൪ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ കരക്കാ൪ കെട്ടുകാളകളെ ഒരുക്കുന്ന തിരക്കിലായിരുന്നു. ശനിയാഴ്ചയോടെ പണി പൂ൪ത്തിയാക്കിയ കെട്ടുകാളകളെ ഞായറാഴ്ച വൈകിട്ടോടെ ഓച്ചിറ ക്ഷേത്രപടനിലത്ത് എത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു. 60 അടി പൊക്കമുള്ള ഏറ്റവും വലിയ കെട്ടുകാളകളെ ക്ഷേത്രത്തിൽ എത്തിച്ചത് കൃഷ്ണപുരം മാമ്പകന്നേൽ പൗരസമിതിയാണ്. ചങ്ങൻകുളങ്ങര, വയനകം, ദേവികുളങ്ങര, ആലുംപീടിക, കൊറ്റമ്പള്ളി എന്നീ പ്രദേശത്തുനിന്നും കൂറ്റൻ കാളകളെയാണ് എത്തിച്ചത്.
കെട്ടുകാളകളോടൊപ്പം ചെണ്ടമേളം, ശിങ്കാരിമേളം, മുത്തുക്കുട, അമ്മൻതുള്ളൽ എന്നിവ കെട്ടുകാള ഘോഷയാത്രക്ക് കൊഴുപ്പേകി. ഉൾപ്രദേശങ്ങളിൽനിന്ന്ദേശീയപാതയിലേക്ക് കാളകളെ എത്തിക്കാൻ 11 കെ.വി ലൈനുകൾ അഴിച്ചുമാറ്റിയും വൈദ്യുതിതൂണുകൾ പിഴുതുമാറ്റിക്കൊടുത്തും അധികൃത൪ വഴിയൊരുക്കി. വെള്ളയും ചുവപ്പുമായി ഒരു ജോടി കെട്ടുകാളകളെ വീതമാണ് അണിയിച്ചൊരുക്കിയത്. കരക്കാ൪ തമ്മിലുള്ള മത്സരം കെട്ടുകാളകളുടെ ഉയരം കൂടാൻ കാരണമായി. ഉയരം മൂലം രാത്രി വൈകിയും പല കെട്ടുകാളകളും പടനിലത്ത് എത്തിയിരുന്നില്ല. കാളകൾ എത്തിയതോടെ ഉച്ചക്ക് രണ്ടുമുതൽ രാത്രി വൈകിയും ദേശീയപാതയിലൂടെ ഗതാഗതം തടസ്സപ്പെട്ടു. 140 ൽപരം ജോടി കെട്ടുകാളകളാണ് ക്ഷേത്രത്തിലത്തെിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story