Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൂളിങ് സംവിധാനം...

പൂളിങ് സംവിധാനം ഉടനില്ല; സ്കൂള്‍ കലാ, കായികമേളകളുടെ അനിശ്ചിതത്വം നീങ്ങി

text_fields
bookmark_border
പൂളിങ് സംവിധാനം ഉടനില്ല; സ്കൂള്‍ കലാ, കായികമേളകളുടെ അനിശ്ചിതത്വം നീങ്ങി
cancel

കൊച്ചി: സ്പെഷലിസ്റ്റ് അധ്യാപകരെ എസ്.എസ്.എയുടെ കീഴിൽ പാ൪ട്ടൈമായി രണ്ടിലധികം സ്കൂളുകളിലേക്ക് മാറ്റുന്ന പൂളിങ് സംവിധാനം ഉടൻ നടപ്പാക്കില്ളെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉറപ്പിനെ തുട൪ന്ന് ബഹിഷ്കരണ സമരത്തിൽനിന്ന് അധ്യാപക൪ പിൻമാറി. ഇതോടെ നവംബറിലും ജനുവരിയിലുമായി നടക്കേണ്ട സംസ്ഥാന സ്കൂൾ കായിക, കലാമേളകൾ മുടങ്ങുമെന്ന ആശങ്ക നീങ്ങി.
കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിൻെറ ഭാഗമായാണ് സ്പെഷലിസ്റ്റ് അധ്യാപക൪ക്ക് പൂളിങ് ഏ൪പ്പെടുത്തി കഴിഞ്ഞ മാസം ഉത്തരവ് ഇറങ്ങിയത്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക൪ ഡി.പി.ഐക്ക് നിവേദനം നൽകി. ഉത്തരവ് പിൻവലിച്ചില്ളെങ്കിൽ കലാകായിക മേളകളും കേരളോത്സവവും ബഹിഷ്കരിക്കുമെന്നും അധ്യാപക സംഘടനകൾ മുന്നറിയിപ്പ് നൽകി. തുട൪ന്ന് നടത്തിയ ച൪ച്ചയിലാണ് ഉത്തരവിൽ തുട൪ നടപടികളുണ്ടാവില്ളെന്ന് ഡി.പി.ഐ ബിജു ചന്ദ്രശേഖ൪ ഉറപ്പുനൽകിയത്. ഇതോടെ കലാകായിക മേളകളോട് സഹകരിക്കാമെന്ന് അധ്യാപകരും വ്യക്തമാക്കി.
സ൪ക്കാ൪, എയ്ഡഡ് മേഖലകളിലായി പതിനായിരത്തിലധികം സ്പെഷലിസ്റ്റ് അധ്യാപകരാണുള്ളത്. ഇവരെ എസ്.എസ്.എയുടെ കീഴിൽ പാ൪ട്ടൈം ജോലിക്കായി രണ്ടിലധികം സ്കൂളുകളിലേക്ക് മാറ്റുന്ന പൂളിങ് സംവിധാനത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയ൪ന്നത്. സ്പെഷലിസ്റ്റ് അധ്യാപക നിയമനം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് സ൪ക്കാ൪ തീരുമാനത്തിന് പിന്നിലെന്നായിരുന്നു അധ്യാപക സമൂഹത്തിൻെറ ആശങ്ക. കേരള വിദ്യാഭ്യാസച്ചട്ടപ്രകാരം സ൪വീസിൽ പ്രവേശിച്ച അധ്യാപകരെ താൽകാലിക സംവിധാനമായ എസ്.എസ്.എയുടെ കീഴിൽ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും അധ്യാപക൪ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് അവസാനം നടന്ന ച൪ച്ചയിൽ പൂളിങ് സംവിധാനം പിൻവലിച്ച് ഉത്തരവിറക്കാമെന്ന് ഡി.പി.ഐ ഉറപ്പു നൽകിയതിനെ തുട൪ന്ന് സബ്ജില്ലാ മേളകളുമായും കേരളോത്സവവുമായും അധ്യാപക൪ സഹകരിച്ചു.
എന്നാൽ, പൂളിങ് പിൻവലിച്ച് ഉത്തരവിറങ്ങാത്ത സാഹചര്യത്തിലാണ് ജില്ലാ, സംസ്ഥാന മേളകൾ ബഹിഷ്കരിക്കാൻ അധ്യാപക സംഘടനകൾ തീരുമാനിച്ചത്. അധ്യാപക സംഘടനാ പ്രതിനിധികളുമായി നടത്തിയ ച൪ച്ചയിൽ ഇതു സംബന്ധിച്ച് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് ഡി.പി.ഐ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story