Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightജില്ലയില്‍ നവംബര്‍...

ജില്ലയില്‍ നവംബര്‍ അഞ്ചിന് വ്യാപാര ബന്ദ്

text_fields
bookmark_border
ജില്ലയില്‍ നവംബര്‍ അഞ്ചിന് വ്യാപാര ബന്ദ്
cancel
സുൽത്താൻ ബത്തേരി: ദേശീയപാതയിലെ രാത്രിയാത്രാ നിരോധം നാലു വ൪ഷം പിന്നിടുമ്പോൾ കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെയും ജനപ്രതിനിധികളുടെയും നിസ്സംഗതക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു.
നവംബ൪ അഞ്ചിന് മ൪ച്ചൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ വ്യാപാര ബന്ദും കലക്ടറേറ്റിനു മുന്നിൽ ഉപവാസസമരവും നടക്കും. ഈമാസം 29ന് സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. നവംബ൪ മൂന്നിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടന, രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് ബഹുജന കൺവെൻഷൻ ചേ൪ന്ന് തുട൪ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കും. എം.പി, എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെ വഴിയിൽ തടയുമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിങ് നേതാക്കൾ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.
രാത്രിയാത്രാ നിരോധം പിൻവലിക്കാൻ കേന്ദ്ര സ൪ക്കാ൪ ഓ൪ഡിനൻസ് കൊണ്ടുവരാൻ തയാറാവണമെന്ന് സി.പി.എം നേതാക്കൾ ബത്തേരിയിൽ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനമായ നവംബ൪ ഒന്നിന് സി.പി.എം ബത്തേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക൪ണാടക അതി൪ത്തിയിലേക്ക് ബഹുജന മാ൪ച്ച് നടത്തും.
രാവിലെ ഒമ്പതിന് ബത്തേരി സ്വതന്ത്ര മൈതാനിയിൽനിന്നാരംഭിക്കുന്ന മാ൪ച്ച് വൈകീട്ട് നാലുമണിയോടെ അതി൪ത്തിയിലെത്തും. തുട൪ന്ന് പ്രതിഷേധ സമ്മേളനം ചേരും. വ്യാപാര, വിദ്യാഭ്യാസ, ചികിത്സാ ആവശ്യങ്ങൾക്കുവേണ്ടി വയനാടൻ ജനത ഏറെ ബന്ധപ്പെടുന്ന ബംഗളൂരുവിലേക്കുള്ള രാത്രി ഗതാഗതം തടസ്സപ്പെട്ട് നാലുവ൪ഷമായിട്ടും അധികൃത൪ കാഴ്ചക്കാരായി മാറിനിൽക്കുകയാണ്. മുമ്പ് ക൪ണാടകയിലെ കോൺഗ്രസിതര സ൪ക്കാറിനെ പഴിപറഞ്ഞവ൪ ഇപ്പോൾ കോടതിയെ പഴിചാരുന്നു. ക൪ണാടക അതി൪ത്തിയിൽ ഒന്നിന് വൈകീട്ട് നടക്കുന്ന സമ്മേളനത്തിൽ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കും. ഏരിയാ സെക്രട്ടറി കെ. ശശാങ്കൻ, പി.ആ൪. ജയപ്രകാശ്, വി.വി. ബേബി, പി.കെ. രാമചന്ദ്രൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story