Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപാതിരിപ്പാലത്ത്...

പാതിരിപ്പാലത്ത് അപകടങ്ങള്‍ തുടര്‍ക്കഥ; പ്രതിരോധം ശക്തമാകുന്നില്ല

text_fields
bookmark_border
പാതിരിപ്പാലത്ത് അപകടങ്ങള്‍ തുടര്‍ക്കഥ; പ്രതിരോധം ശക്തമാകുന്നില്ല
cancel
മീനങ്ങാടി: ദേശീയപാതയിൽ പാതിരിപ്പാലത്ത് അപകടങ്ങൾ തുട൪ക്കഥയാകുന്നത് പ്രതിരോധിക്കാനുള്ള നടപടികൾ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടങ്ങൾ വ൪ധിക്കാൻ കാരണം. അമിതവേഗത്തിൽ ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് പാതിരിപ്പാലത്ത് അപകടങ്ങളുണ്ടാക്കുന്നത്. കൂട്ടിയിടിയും നിയന്ത്രണംവിട്ട് മറിയലും ഇവിടെ പതിവാകുകയാണ്. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഇവിടെ നടക്കുന്നുണ്ട്. കൃഷ്ണഗിരിക്കുശേഷം പാതിരിപ്പാലം ജങ്ഷൻ വരെയുള്ള 350 മീറ്ററിൽ നിയന്ത്രണം വിട്ട് മറിയലാണ് പതിവാകുന്നത്. ഗട്ടറില്ലാത്ത വീതിയുള്ള റോഡിൽ ഇറക്കം കൂടിയാകുമ്പോൾ ഡ്രൈവ൪മാ൪ പരമാവധി വേഗത്തിലോടിക്കാനാണ് ശ്രമിക്കുന്നത്. മീനങ്ങാടി ഭാഗത്തേക്ക് വരുമ്പോൾ ഉജാല കവലക്കും പാതിരിപ്പാലം ജങ്ഷനും ഇടയിലുള്ള ഇറക്കത്തിലെ വളവിൽ വാഹനങ്ങളുടെ കൂട്ടിയിടി പതിവാണ്്. വളവിൽ മറികടക്കലും അമിത വേഗവും ഈ ഭാഗത്ത് തുടരുന്നു. റോഡിൽ വരകളിട്ട് അപകടസൂചന കൊടുത്തിട്ടും ഫലമുണ്ടാകുന്നില്ല. സോളാ൪ സിഗ്നലുകളും ഉണ്ട്. മുമ്പ് ഇറക്കങ്ങളിൽ സ്പീഡ് ആൻഡ് പ്രൊസീഡ് ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് എടുത്തുമാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story