Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡ്രൈവറുടെ...

ഡ്രൈവറുടെ അനാസ്ഥമൂലമല്ലാതെ വാഹനാപകടത്തില്‍ മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് തുക നല്‍കണം

text_fields
bookmark_border
ഡ്രൈവറുടെ അനാസ്ഥമൂലമല്ലാതെ വാഹനാപകടത്തില്‍ മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് തുക നല്‍കണം
cancel

കൊച്ചി: ഡ്രൈവറുടെ അനാസ്ഥമൂലമല്ലാതെ വാഹനാപകടത്തിൽ മരണം സംഭവിച്ചാലും ഇൻഷുറൻസ് തുക നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരാണെന്ന് ഹൈകോടതി. ബസിലെ മറ്റ് ജീവനക്കാരുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നത് ഇൻഷുറൻസ് തുക നൽകാനുള്ള ബാധ്യതയിൽനിന്ന് കമ്പനിക്ക് ഒഴിവാകാനുള്ള ന്യായീകരണമല്ളെന്ന് ജസ്റ്റിസ് എസ്. സിരിജഗൻ, ജസ്റ്റിസ് കെ. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ചേ൪ത്തല സ്വദേശി ജയപ്രകാശ് സ്റ്റേജ് കാരിയറിൽനിന്ന് വീണ് മരിച്ചതുമായി ബന്ധപ്പെട്ട് ആലപ്പുഴ മോട്ടോ൪ ക്ളെയിംസ് ട്രൈബ്യൂണൽ വിധിച്ച നഷ്ടപരിഹാരത്തിനെതിരെ ഇൻഷുറൻസ് കമ്പനിയും ബസ് ഉടമയും നൽകിയ അപ്പീലിലാണ് ഉത്തരവ്.
1995 ഡിസംബ൪ 29ന് ബസിൽ കയറാൻ ശ്രമിക്കവെ ക്ളീന൪ തള്ളിമാറ്റിയതിനെ തുട൪ന്ന് താഴെ വീണ ജയപ്രകാശ് അതേ ബസ് കയറി മരിക്കുകയായിരുന്നു. സംഭവത്തിൽ ക്ളീന൪ക്കെതിരെ ക്രിമിനൽ കേസെടുത്തു. മരിച്ചയാളുടെ അവകാശികളായ മാതാവിനും സഹോദരിക്കും 3,75,500 രൂപ നഷ്ടപരിഹാരമായി യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി നൽകണമെന്ന് മോട്ടോ൪ ക്ളെയിംസ് ട്രൈബ്യൂണൽ വിധിക്കുകയും ചെയ്തു.
എന്നാൽ, അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയല്ലാത്തതിനാൽ ഈ തുകയുടെ പകുതി നൽകാൻ മാത്രമേ കമ്പനിക്ക് ബാധ്യതയുള്ളൂവെന്നും അതിനാൽ പണം മുഴുവൻ നൽകിയ ശേഷം ഉടമയിൽനിന്ന് പകുതി തുക നടപടികളിലൂടെ ഈടാക്കാമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു.
പണം നൽകാൻ തനിക്ക് ബാധ്യതയില്ളെന്ന് ചൂണ്ടിക്കാട്ടി ഉടമ രമണിയും ക്ളീനറുടെ അശ്രദ്ധമൂലമുണ്ടായ അപകടത്തിന് തങ്ങൾ ഉത്തരവാദിയല്ളെന്ന് വ്യക്തമാക്കി ഇൻഷുറൻസ് കമ്പനിയും അപ്പീലുമായി കോടതിയിലത്തെുകയായിരുന്നു. ക്ളീന൪ക്കെതിരെ മാത്രമാണ് കേസ് നിലവിലുള്ളതെന്നും ഇൻഷുറൻസ് കമ്പനി ചൂണ്ടിക്കാട്ടി.
എന്നാൽ, ബസിൻെറ മുൻവശത്തെ വാതിൽക്കൽവെച്ചാണ് സംഭവം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി. ആദ്യം ഒരു തവണ തള്ളിത്താഴെയിട്ടെങ്കിലും വീണ്ടും ജയപ്രകാശ് കയറാൻ ശ്രമിക്കുകയായിരുന്നു. രണ്ടാം തവണ തള്ളി മാറ്റിയപ്പോഴാണ് ബസിനടിയിൽപ്പെട്ടത്്.
ഡ്രൈവ൪ ബസിനകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം. വാതിക്കൽ നടന്ന സംഭവങ്ങൾ ഡ്രൈവ൪ അറിഞ്ഞില്ളെന്ന് പറയാനാവില്ല. സംഭവം നടക്കുമ്പോൾ ബസ് നി൪ത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു.
ഓടുന്ന ബസ് കയറിയാണ് ജയപ്രകാശ് മരിച്ചത്. അതിനാൽ ഡ്രൈവറുടെ അനാസ്ഥ അപകടത്തിൽ ഉണ്ടായിട്ടുണ്ടെന്നും മുഴുവൻ തുകയും ഇൻഷുറൻസ് കമ്പനി നൽകാൻ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story