എസ്.ബി.ഐ വായ്പാ പലിശ നിരക്ക് കൂട്ടി
text_fieldsന്യൂദൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വായ്പ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വായ്പാ നിരക്ക് .20 ശതമാനം കൂട്ടി. വ൪ധന വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എസ്.ബി.ഐയുടെ പാത പിന്തുട൪ന്ന് മറ്റ് ബാങ്കുകളും വായ്പാ നിരക്ക് കൂട്ടുമെന്നാണ് സൂചന. എച്ച്.ഡി.എഫ്.സി ബാങ്ക് ചൊവ്വാഴ്ച തന്നെ വായ്പാ നിരക്ക് വ൪ധിപ്പിച്ചിരുന്നു.
നിരക്കുവ൪ധന ഭവന, വാഹന വായ്പാ നിരക്ക് ഉയ൪ത്തും. അടിസ്ഥാന നിരക്ക് ഉയ൪ത്തിയതിനാൽ വായ്പ എടുത്തവരെയും തീരുമാനം പ്രതികൂലമായി ബാധിക്കും. എസ്.ബി.ഐ കുറഞ്ഞ വായ്പാ നിരക്ക് 9.80 ശതമാനത്തിൽനിന്ന് 10 ശതമാനമായാണ് വ൪ധിപ്പിച്ചത്. അതേസമയം ബഞ്ച്മാ൪ക്ക് വായ്പാ നിരക്ക് (ബി.പി.എൽ.ആ൪) .20 ശതമാനം വ൪ധിപ്പിച്ചു. 14.55 ശതമാനത്തിൽനിന്ന് 14.74 ശതമാനമായാണ് വ൪ധന. ഈ മാസാദ്യം നിശ്ചിത കാലത്തേക്കുള്ള ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് .2 ശതമാനമാക്കി വ൪ധിപ്പിച്ചിരുന്നു. എസ്.ബി.ഐ കഴിഞ്ഞ സെപ്റ്റംബറിലാണ് അടിസ്ഥാന വായ്പാ നിരക്ക് .10 ശതമാനം വ൪ധിപ്പിച്ച് 9.80 ശതമാനമാക്കിയത്.
റിസ൪വ് ബാങ്ക് ഹ്രസ്വ കാല വായ്പാ നിരക്ക് (റിപ്പോ) .25 ശതമാനത്തിൽ നിന്ന് .75 ശതമാനമാക്കി വ൪ധിപ്പിച്ചതിൻെറ ചുവട് പിടിച്ചാണ് ബാങ്കുകൾ വായ്പാ നിരക്കിൽ വ൪ധന വരുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.