Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപത്മ പുരസ്കാര...

പത്മ പുരസ്കാര ശിപാര്‍ശകള്‍ പുറത്ത്

text_fields
bookmark_border
പത്മ പുരസ്കാര ശിപാര്‍ശകള്‍ പുറത്ത്
cancel

ന്യൂദൽഹി: രാജ്യത്തെ പ്രശസ്ത പത്മ പുരസ്കാരങ്ങൾക്കായി ചില പ്രമുഖ൪ ശിപാ൪ശ ചെയ്തത് സ്വന്തക്കാരെയും സുഹൃത്തുക്കളെയും. മറ്റ് ചില൪ ശിപാ൪ശ ചെയ്തത് ഒന്നിലേറെപ്പേരെ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്കുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം ഈ വ൪ഷത്തെ പത്മ പുരസ്കാരങ്ങളുടെ ശിപാ൪ശപ്പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
സരോദ് മാന്ത്രികനും പത്മവിഭൂഷൺ ജേതാവുമായ ഉസ്താദ് അംജദ് അലി ഖാൻ നടത്തിയത് ആറു ശിപാ൪ശകളാണ്. മക്കളായ അമാൻ, അയാൻ, ഹിന്ദുസ്ഥാനി ഗായിക കൗശികി ചക്രബ൪ത്തി, തബല വാദകൻ വിജയ് ഘാട്ടേ, കലാപ്രവ൪ത്തകൻ സൂര്യ കൃഷ്ണമൂ൪ത്തി, സിത്താ൪ വാദകൻ നിലാദ്രി കുമാ൪ എന്നിവരെയാണ് അദ്ദേഹം ശിപാ൪ശ ചെയ്തത്. ഭാരതരത്ന ജേതാവായ ഗായിക ലതാ മങ്കേഷ്ക൪ മൂന്ന് പേരെയാണ് ശിപാ൪ശ ചെയ്തത്. സഹോദരി ഉഷാ മങ്കേഷ്ക൪, പിന്നണിഗായകൻ സുരേഷ് വാദ്ക൪, സാമൂഹിക പ്രവ൪ത്തകനായ രാജ്മൽ പരാഖ് എന്നിവരെയാണ് ലതാ മങ്കേഷ്ക൪ ശിപാ൪ശ ചെയ്തിട്ടുള്ളത്. സമാജ്വാദി പാ൪ട്ടി മുൻ നേതാവ് അമ൪ സിങ് രാജ്യസഭാംഗമായ ജയപ്രദയെ ശിപാ൪ശ ചെയ്തിരിക്കുന്നു.
ശാസ്ത്രീയ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്രാജ് ഒമ്പത് ശിപാ൪ശകളും മന്ത്രി രാജീവ് ശുക്ളയുടേതായി അഞ്ചും കോൺഗ്രസ് നേതാവ് മോത്തിലാൽ വോറയുടേതായി എട്ടും ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെയുടെയും വിദേശകാര്യമന്ത്രി സൽമാൻ ഖു൪ശിദിൻേറതായും രണ്ടും ശിപാ൪ശകളുണ്ട്.
പത്മ പുരസ്കാരങ്ങൾക്കായുള്ള സ്വാധീനം ചെലുത്തലും വിലപേശലും വ൪ഷംപ്രതി ഏറിവരുകയാണെന്ന് വിവരാവകാശപ്രവ൪ത്തകൻ സുഭാഷ് അഗ൪വാൾ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story