Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅധ്യാപകരെ...

അധ്യാപകരെ സ്വാധീനിക്കാന്‍ പുസ്തക മാഫിയ രംഗത്ത്

text_fields
bookmark_border
അധ്യാപകരെ സ്വാധീനിക്കാന്‍ പുസ്തക മാഫിയ രംഗത്ത്
cancel

കോഴിക്കോട്: അധ്യാപക൪ക്ക് മദ്യം വിളമ്പി പുസ്തകം മാ൪ക്കറ്റ്ചെയ്യുന്ന കമ്പനികൾ സംസ്ഥാനത്ത് സജീവമാകുന്നതായി സൂചന. ഇത്തരത്തിൽ മാ൪ക്കറ്റിങ്ങിന് ശ്രമിച്ച പുസ്തകശാല പ്രതിഷേധത്തെ തുട൪ന്ന് പരിപാടി നി൪ത്തിവെച്ചു.
ന്യൂദൽഹി ആസ്ഥാനമായ പുസ്തക കമ്പനിയാണ് അങ്കമാലിയിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ നവംബ൪ 27, 28 തീയതികളിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പ്രിൻസിപ്പൽമാ൪ക്ക് പ്രത്യേക ഓറിയൻേറഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. മദ്യസൽക്കാരമായിരുന്നു പരിപാടിയുടെ മുഖ്യ ആക൪ഷണം.
ഈ ദിവസങ്ങളിൽ മദ്യം വിളമ്പാൻ പ്രത്യേക ലൈസൻസിന് എറണാകുളം എക്സൈസ് കമീഷണ൪ ഓഫിസിൽ അപേക്ഷ കൊടുത്തതോടെയാണ് സംഭവം പുറത്തായത്. മദ്യം വിളമ്പാൻ അനുവാദമില്ലാത്ത ഓഡിറ്റോറിയമാണ് ഇവ൪ ബുക് ചെയ്തിരുന്നത്. എന്നാൽ, ലൈസൻസിന് അനുമതി കൊടുക്കാതെ എക്സൈസ് വകുപ്പ് തള്ളിയിരിക്കുകയാണ്. എക്സൈസ് വകുപ്പ് അന്വേഷണം നടത്തി ശിപാ൪ശ ചെയ്യുന്നവ൪ക്ക് മാത്രമേ കമീഷണ൪ അനുമതി നൽകുകയുള്ളൂ. അന്വേഷണത്തെ തുട൪ന്ന് കമ്പനിക്ക് അനുവാദം നൽകരുതെന്ന് കമീഷണ൪ക്ക് ശിപാ൪ശ നൽകിയതായി എറണാകുളത്തെ എക്സൈസ് വകുപ്പ് മേധാവി അറിയിച്ചു. ഇതിനിടെ, തങ്ങൾ പരിപാടി നടത്തുന്നില്ളെന്നറിയിച്ച് കമ്പനി അധികൃത൪ വകുപ്പ് ഓഫിസിൽ എത്തി. ഇത് സംബന്ധമായ ഫയൽ കമീഷണ൪ക്ക് കൈമാറിയെന്ന് അറിയിച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ് സ്കൂളുകളിൽ എട്ടാംതരത്തിന് മുകളിലുള്ള ക്ളാസുകളിൽ എൻ.സി.ആ൪.ടി.ഇ പുസ്തകങ്ങൾ മാത്രമേ പുസ്തകമായി ഉപയോഗിക്കാവൂ എന്ന് നി൪ദേശമുണ്ട്. എന്നാൽ, എട്ട് മുതൽ താഴോട്ടുള്ള ക്ളാസുകളിൽ ഇക്കാര്യത്തിൽ നിഷ്ക൪ഷയില്ലാത്തതാണ് സ്വകാര്യ പുസ്തക കമ്പനികൾ ചൂഷണം ചെയ്യുന്നത്. ബേസ്ഡ് ഓൺ എൻ.സി.ആ൪.ടി.ഇ പുസ്തകങ്ങൾ പഠിക്കാനാണ് അനുവാദം നൽകുന്നത്. എൻ.സി.ആ൪.ടി.ഇ പുസ്തകങ്ങൾ ആവശ്യമുള്ളത്ര യഥാസമയം ലഭ്യമല്ലാത്തതും ഇവ൪ക്ക് സഹായകമാവുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്വകാര്യ പ്രസാധകരെ ആശ്രയിക്കാൻ നി൪ബന്ധിതരാവുന്ന സ്കൂളുകളെ സ്വാധീനിക്കാൻ ഉദ്ദേശിച്ചായിരുന്നു അങ്കമാലിയിലെ പരിപാടി. ഓരോ സ്കൂളിലെയും പുസ്തക പ്രസാധകരെ തെരഞ്ഞെടുക്കാൻ പ്രിൻസിപ്പൽമാ൪ക്ക് കഴിയുമെന്നതാണ് ഇവ൪ മുതലെടുത്തത്. ഇപ്രകാരം ഓ൪ഡ൪ നൽകുന്നവ൪ക്ക് 25 ശതമാനം മുതൽ മുകളിലേക്ക് കമീഷൻ നൽകും. ഇതിനുവേണ്ടി പുസ്തകങ്ങൾക്ക് 50 മുതൽ 100 ശതമാനം അധികവിലയാണ് പ്രസാധക൪ ഈടാക്കുന്നത്. സിലബസിനോടൊപ്പം കൂടുതൽ വിവരണങ്ങൾ നൽകിയും ഗൈഡുകൾ ചേ൪ത്തും പുസ്തകത്തിൻെറ വലുപ്പം കൂട്ടിയും വിലകൂടിയ കടലാസിൽ പ്രിൻറ് ചെയ്തുമാണ് കബളിപ്പിക്കുന്നത്.
അതേസമയം, സി.ബി.എസ്.ഇ പ്രിൻസിപ്പൽമാരുടെ പേരിൽ നടത്തുമെന്ന് പറയുന്ന പരിപാടിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ളെന്നും ഇത്തരം സ്വകാര്യ കമ്പനികളുമായി ബന്ധപ്പെടുന്നവരെ സംഘടനയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും കേരള സി.ബി.എസ്.ഇ സ്കൂൾസ് മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ. ടി.പി.എം ഇബ്റാഹിംഖാൻ, ജനറൽ സെക്രട്ടറി ഡോ. ഇന്ദിര രാജൻ എന്നിവ൪ ‘മാധ്യമ’ത്തോട് പറഞ്ഞു. അസോസിയേഷൻ അറിയാതെ സ്വകാര്യ പ്രസാധകരെ ബന്ധപ്പെടരുത് എന്നും നി൪ദേശം നൽകിയിട്ടുണ്ട്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story