കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തിരക്കിട്ട് നടപ്പാക്കില്ല; അക്രമത്തില്‍ ദുരൂഹത-ഉമ്മന്‍ ചാണ്ടി
text_fields
കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിന് സമ൪പ്പിക്കപ്പെട്ട കസ്തൂരിരംഗൻ റിപ്പോ൪ട്ട് തിരക്കിട്ട് നടപ്പാക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പരിസ്ഥിതി ലോല പ്രദേശങ്ങളായി 123 വില്ളേജുകളെ തെരഞ്ഞെടുത്തത് ശരിയായില്ളെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ രണ്ടാംഘട്ട ജനസമ്പ൪ക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
റിപ്പോ൪ട്ടിൻെറ കരട് വിജ്ഞാപനമാണ് ഇപ്പോൾ ഇറങ്ങിയത്. ഇത് ഭേദഗതി വരുത്താൻ കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് നാലുമാസം സമയം അനുവദിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക അകറ്റിയശേഷമേ അന്തിമ വിജ്ഞാപനം ഉണ്ടാകൂ.റിപ്പോ൪ട്ട് പഠിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ സ൪ക്കാ൪ നിയോഗിച്ചതായി പിന്നീട് നടന്ന വാ൪ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ജൈവ വൈവിധ്യ ബോ൪ഡ് ചെയ൪മാൻ ഉമ്മൻ വി. ഉമ്മൻ, റബ൪ ബോ൪ഡ് മുൻ ചെയ൪മാൻ പി.സി. സിറിയക്, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.എൻ. രാജശേഖരൻ പിള്ള എന്നിവരാണ് സമിതിയംഗങ്ങൾ. നാലുമാസത്തിനകം ഇവ൪ തയാറാക്കുന്ന റിപ്പോ൪ട്ട് കേന്ദ്ര സ൪ക്കാറിന് സമ൪പ്പിക്കും.
കസ്തൂരിരംഗൻ റിപ്പോ൪ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫിസുകളിലും പ്രദ൪ശിപ്പിക്കും. ഇതിനുശേഷമേ സ൪ക്കാറിൻെറ റിപ്പോ൪ട്ട് സമ൪പ്പിക്കുകയുള്ളൂ. റിപ്പോ൪ട്ടിനെ ചൊല്ലി തെറ്റായ കാര്യങ്ങളാണ് നാട്ടിൽ പ്രചരിക്കുന്നത്. റിപ്പോ൪ട്ടിൻെറ പേരിൽ ഒരാളെ പോലും കുടിയിറക്കില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.
റിപ്പോ൪ട്ട് ച൪ച്ച ചെയ്യുന്നതിന് വിളിച്ച സ൪വകക്ഷി യോഗത്തിൽ ബി.ജെ.പി ഒഴികെ എല്ലാവരും പിന്തുണച്ചു. പശ്ചിമഘട്ടം സംരക്ഷണത്തിന് മാധവ്ഗാഡ്ഗിൽ റിപ്പോ൪ട്ട് നടപ്പാക്കണമെന്നാണ് അവ൪ പറഞ്ഞത്. ഗാഡ്ഗിൽ റിപ്പോ൪ട്ടിനേക്കാൾ സംസ്ഥാനത്തിന് അനുയോജ്യം കസ്തൂരിരംഗൻ റിപ്പോ൪ട്ടാണെന്നാണ് സി.പി.എം പറഞ്ഞത്. പാ൪ട്ടി സെക്രട്ടറി എഴുതിനൽകിയത് ഇതായിരിക്കെ തിങ്കളാഴ്ച ഹ൪ത്താൽ പ്രഖ്യാപിച്ചത് എന്തിനാണ്. ഈ ദിവസം സോഷ്യലിസ്റ്റ് ജനത, ആ൪.എം.പി എന്നീ പാ൪ട്ടികളുടെ സംസ്ഥാന സമ്മേളനങ്ങൾ നിശ്ചയിച്ചിരിക്കെ ഹ൪ത്താൽ പ്രഖ്യാപിച്ചത് ശരിയായില്ല. റിപ്പോ൪ട്ടിൻെറ പേരിൽ കോഴിക്കോട്ടെ മലയോര മേഖലയിൽ നടന്ന അക്രമങ്ങൾക്കുപിന്നിൽ മറ്റു ശക്തികളുണ്ടെന്നാണ് സംശയിക്കുന്നത്. സ്വാഭാവികമായ പ്രതിഷേധം എല്ലാവരും പ്രതീക്ഷിക്കുന്നു. പൊലീസ് നടപടി ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു.
അതൊരു ബലഹീനതയായി അക്രമികൾ കാണരുത്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡൻറ് കെ.സി. അബു, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ് എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.കോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോ൪ട്ട് ധൃതിപിടിച്ച് നടപ്പിലാക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. റിപ്പോ൪ട്ടിൻമേൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ജനകീയ പങ്കാളിത്തത്തോടെ മാത്രമേ റിപ്പോ൪ട്ട് നടപ്പിലാക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ജനസമ്പ൪ക്ക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുവീട് പോലും ഒഴിപ്പിക്കില്ല. കൃഷിചെയ്യന്നതിനും തടസമുണ്ടാകില്ല. ജനങ്ങളും ക൪ഷകരും ആഗ്രഹിക്കുന്നമാറ്റം വരുത്താൻ കേന്ദ്ര സ൪ക്കാരിനോട് കേരളം ആവശ്യപ്പെടും. റിപ്പോ൪ട്ട് നടപ്പിലാക്കാൻ നാലുമാസത്തെ സാവകാശമുണ്ട്. കേരളത്തിന്‍്റെ ആശങ്കകൾ കേന്ദ്ര സ൪ക്കാറിനെ അറിയിച്ച് റിപ്പോ൪ട്ടിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. റിപ്പോ൪ട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച താമരശ്ശേരിയിൽ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.