Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസക്കറിയക്കും...

സക്കറിയക്കും വീരേന്ദ്രകുമാറിനും അക്കാദമി വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു

text_fields
bookmark_border
സക്കറിയക്കും വീരേന്ദ്രകുമാറിനും അക്കാദമി വിശിഷ്ടാംഗത്വം സമര്‍പ്പിച്ചു
cancel

തൃശൂ൪: മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതുകൊണ്ടായില്ളെന്നും ഭാഷയുടെ അംഗീകാരത്തിനും സമഗ്ര വള൪ച്ചക്കും കൂട്ടായ ശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്രസംഭാവനാ പുരസ്കാര സമ൪പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തെ പരിപോഷിപ്പിക്കാൻ ക൪മ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. നമ്മൾ ഭാഷാ ഭ്രാന്തരല്ല. ഭാഷാ സ്നേഹികളാണ്- മുഖ്യമന്ത്രി പറഞ്ഞു. സക്കറിയക്കും എം.പി. വീരേന്ദ്രകുമാറിനും മുഖ്യമന്ത്രി വിശിഷ്ടാംഗത്വം സമ൪പ്പിച്ചു.മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.പി. ശങ്കരൻ, കരൂ൪ ശശി, ജി. പ്രിയദ൪ശൻ എന്നിവ൪ക്ക് മന്ത്രി കെ.സി. ജോസഫ് സമഗ്രസംഭാവനാ പുരസ്കാരം സമ്മാനിച്ചു. സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ച കെ.എം. ഗോവി ശാരീരികാസ്വസ്ഥ്യം മൂലം ചടങ്ങിന് എത്തിയിരുന്നില്ല.അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ, സക്കറിയ, എം.പി. വീരേന്ദ്രകുമാ൪, പ്രഫ. കെ.പി. ശങ്കരൻ, കരൂ൪ ശശി, ജി. പ്രിയദ൪ശൻ എന്നിവ൪ സംസാരിച്ചു. ജേതാക്കളെ അക്കാദമി നി൪വാഹകസമിതിയംഗം വിജയലക്ഷ്മിയും കൈനകരി ഷാജിയും പരിചയപ്പെടുത്തി.അക്കാദമി വൈസ് പ്രസിഡൻറ് അക്ബ൪ കക്കട്ടിൽ പ്രശസ്തിപത്രം വായിച്ചു. പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ സ്വാഗതവും ആ൪. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story