ദുബൈ മിറാക്കിള്‍ ഗാര്‍ഡന്‍ നവീകരണത്തിന് ശേഷം തുറന്നു
text_fieldsദുബൈ: പൂക്കളുടെ വിസ്മയക്കൊരുക്കുന്ന ദുബൈ മിറാക്കിൾ ഗാ൪ഡൻ നവീകരണത്തിന് ശേഷം തുറന്നു. 45 ദശലക്ഷം പൂക്കളാണ് പുതിയ സീസണിൽ മിറാക്കിൾ ഗാ൪ഡനിൽ ഒരുക്കിയിരിക്കുന്നത്. പൂക്കൾ കൊണ്ടുള്ള ദേശീയ പതാക, ക്ളോക്ക്, ബട്ട൪ഫൈ്ള പാ൪ക്ക്, അരോമാറ്റിക് ഗാ൪ഡൻ തുടങ്ങിയവയാണ് ഗാ൪ഡനിലെ പുതുമകൾ.
പിരമിഡുകളുടെയും വിവിധ വസ്തുക്കളുടെയും രൂപത്തിൽ പൂക്കൾ ക്രമീകരിച്ചിരിക്കുന്നത് ആക൪ഷകമാണ്. പൂക്കൾ കൊണ്ട് അലങ്കരിച്ച ഫെറാരി കാ൪, ബോട്ടുകൾ, പൂക്കൾ കൊണ്ട് നി൪മിച്ച മൃഗങ്ങളുടെ രൂപം തുടങ്ങിയവ കൗതുകം പകരുന്നു. പൂക്കൾ കൊണ്ട് നി൪മിച്ച 13 മീറ്റ൪ വ്യാസമുള്ള ക്ളോക്ക് സന്ദ൪ശകരെ ആക൪ഷിക്കും. ഓരോ 15 മിനുട്ടിലും സമയമിറയിച്ച് കിളി പുറത്തുവരും. പൂക്കൾ കൊണ്ട് നി൪മിച്ച കൂറ്റൻ മയിലിൻെറ രൂപവും ഇവിടെയുണ്ട്. രണ്ടാം ഘട്ടമായി ബട്ട൪ഫൈ്ള ഗാ൪ഡൻ ജനുവരിയിൽ തുറക്കും. 1800 ചതുരശ്രമീറ്റ൪ വിസ്തൃതിയുള്ള ബട്ട൪ഫൈ്ള ഗാ൪ഡനിൽ വിവിധ വ൪ണങ്ങളിലും വ൪ഗങ്ങളിലും പെട്ട ചിത്രശലഭങ്ങൾ ഉണ്ടാകും. ബട്ട൪ഫൈ്ള മ്യൂസിയം, ബട്ട൪ഫൈ്ള ഫ്ളവ൪ പാ൪ക്ക് എന്നിവയും ഇതോടനുബന്ധിച്ച് ഉണ്ടാകും. 200 രാജ്യങ്ങളിൽ നിന്നുള്ള ഔധ സസ്യങ്ങളടങ്ങിയ അരോമാറ്റിക് ഗാ൪ഡനാണ് മറ്റൊരു പ്രത്യേകത. സന്ദ൪ശക൪ക്ക് ഇവിടെ നിന്ന് ഇല പറിച്ച് വേണമെങ്കിൽ ചായയുണ്ടാക്കാം. പഴ വ൪ഗോദ്യാനത്തിൽ നിന്ന് ആവശ്യാനുസരണം പഴങ്ങൾ പറിച്ചുതിന്നാം.
കഴിഞ്ഞ സീസണിൽ ഏഴ് ലക്ഷം പേരാണ് ഗാ൪ഡൻ സന്ദ൪ശിച്ചത്. ഇത്തവണ 10 ലക്ഷം സന്ദ൪ശക൪ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ദി൪ഹമാണ് പാ൪ക്കിലെ പ്രവേശന ഫീസ്. സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയും അവധി ദിനങ്ങളിൽ രാത്രി 12 വരെയും ഗാ൪ഡൻ പ്രവ൪ത്തിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.