Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുസഫര്‍നഗര്‍...

മുസഫര്‍നഗര്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിത കുടിയിറക്കല്‍

text_fields
bookmark_border
മുസഫര്‍നഗര്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിത കുടിയിറക്കല്‍
cancel

ന്യൂദൽഹി: മുസഫ൪നഗ൪ കലാപബാധിതരായ അഭയാ൪ഥികളെ യു.പി സ൪ക്കാ൪ ക്യാമ്പുകളിൽ നിന്ന് ഒഴിപ്പിക്കുന്നു. സൻചക് ഗ്രാമത്തിലെ ലോയി ക്യാമ്പിൽ നിന്ന് 30ലേറെ കുടുംബങ്ങളെ കഴിഞ്ഞദിവസം ഒഴിപ്പിച്ചു.
മണ്ണുമാന്തിയന്ത്രവുമായി ഉദ്യോഗസ്ഥരത്തെി താൽക്കാലിക ടെൻറുകൾ തക൪ക്കുകയായിരുന്നു. ക്യാമ്പിൽ തങ്ങിയ കുടുംബങ്ങൾക്കെതിരെ സ൪ക്കാ൪ ഭൂമി കൈയേറിയതിന് പൊലീസ് കേസെടുത്തു. വഖഫ് ബോ൪ഡിൻെറ അധീനതയിലുള്ള ഖബ൪സ്ഥാൻെറ ഭാഗമായ ഒഴിഞ്ഞ ഭൂമിയിലാണ് ക്യാമ്പ് പ്രവ൪ത്തിച്ചിരുന്നത്.
അതേസമയം, ആരെയും ബലംപ്രയോഗിച്ച് ഒഴിപ്പിച്ചില്ളെന്നും ക്യാമ്പിലുള്ളവരുടെ സമ്മതത്തോടെ ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ സുരക്ഷിതമായ സ൪ക്കാ൪ കെട്ടിടങ്ങളിലേക്ക് മാറ്റുകയായിരുന്നുവെന്നും യു.പി ചീഫ് സെക്രട്ടറി ജാവെദ് ഉസ്മാനി ലഖ്നോവിൽ പറഞ്ഞു.
എന്നാൽ, മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥരത്തെി തങ്ങളോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും പ്ളാസ്റ്റിക് ഷീറ്റുകളും ചാക്കുകളും ചേ൪ത്തുണ്ടാക്കിയ കൂര ഉദ്യോഗസ്ഥ൪ തക൪ക്കുകയായിരുന്നുവെന്നും ലോയി ക്യാമ്പിലെ ഫാത്തിമ പറഞ്ഞു.
കഴിഞ്ഞദിവസം ഒഴിപ്പിക്കപ്പെട്ട 30 കുടുംബങ്ങൾക്കും ബദൽ സൗകര്യം ലഭിച്ചിട്ടില്ല. പുനരധിവാസത്തിന് സ൪ക്കാ൪ നൽകിയ അഞ്ചുലക്ഷം നഷ്ടപരിഹാരം കൈപ്പറ്റിയിട്ടും ക്യാമ്പിൽ തുടരുന്നവരെയാണ് ഒഴിപ്പിച്ചതെന്ന് ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ പൊലീസ് പറയുന്നു. എന്നാൽ, താനുൾപ്പെടെ ഒഴിപ്പിക്കപ്പെട്ടവ൪ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ളെന്ന് ഫാത്തിമ പറഞ്ഞു. കലാപത്തിൽ കൊള്ളയും കൊലയും നടന്ന ഗ്രാമങ്ങളെ മാത്രമാണ് സ൪ക്കാ൪ കലാപബാധിത പ്രദേശമായി പരിഗണിക്കുന്നത്.
അക്രമം ഉണ്ടായില്ളെങ്കിലും ഭീഷണി കാരണം പലായനം ചെയ്യാൻ നി൪ബന്ധിതരായ നിരവധി മുസ്ലിം കുടുംബങ്ങളുണ്ട്. ഇവരുടെ ഗ്രാമങ്ങൾ കലാപബാധിതമല്ലാത്തതിനാൽ നഷ്ടപരിഹാരത്തിന് അ൪ഹരല്ളെന്നാണ് സ൪ക്കാ൪ നിലപാട്. സൻചക് ക്യാമ്പിലെ 30 കുടുംബങ്ങൾക്കെതിരെ സഥലം കൈയേറിയതിന് കേസെടുത്തത് ഇതേതുട൪ന്നാണ്.
എട്ടുപേ൪ കൊല്ലപ്പെട്ട കുത്ബി -കുത്ബ ഗ്രാമത്തിൽ നിന്ന് മൂന്നു കി.മീ അകലെയുള്ള കിനോനി ഗ്രാമത്തിൽ നിന്നുള്ളവരാണ് സൻചക് ക്യാമ്പിലുണ്ടായിരുന്നത്. തൊട്ടടുത്ത ഗ്രാമത്തിൽ നടന്ന അറുകൊലകളുടെ പശ്ചാത്തലത്തിൽ എങ്ങനെയാണ് കിനോനിയിലേക്ക് മടങ്ങുകയെന്ന് ക്യാമ്പിലെ നീഷു അഹ്മദ് ചോദിക്കുന്നു.
മുസഫ൪നഗ൪ അഭയാ൪ഥി ക്യാമ്പുകളിലെ ശോച്യാവസ്ഥയും അതിശൈത്യത്തെ തുട൪ന്നുള്ള കൂട്ട ശിശുമരണവും യു.പിയിലെ അഖിലേഷ് സ൪ക്കാറിനെതിരെ കടുത്ത വിമ൪ശത്തിന് ഇടയാക്കിയിരുന്നു.
ഇതിൽ രോഷാകുലനായ സമാജ്വാദി പാ൪ട്ടി നേതാവ് മുലായം സിങ് യാദവ് ഇപ്പോൾ ക്യാമ്പിൽ കഴിയുന്നവ൪ കലാപബാധിതരല്ളെന്നും സ൪ക്കാറിനെ കളങ്കപ്പെടുത്താൻ വന്ന കോൺഗ്രസ്, ബി.ജെ.പി ഏജൻറുമാരാണെന്നും കുറ്റപ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ക്യാമ്പ് നിവാസികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാൻ സ൪ക്കാ൪ നി൪ദേശം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story