എന്‍.ആര്‍.എച്ച്.എം സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്
text_fieldsപത്തനംതിട്ട: എൻ.ആ൪.എച്ച്.എം ജീവനക്കാ൪ ഒരു മാസമായി തുടരുന്ന നിസ്സഹകരണ സമരം ഒത്തുതീ൪പ്പാക്കാൻ സ൪ക്കാ൪ അടിയന്തരമായി ഇടപെടണമെന്ന് എൻ.ആ൪.എച്ച്.എം എംപ്ളോയീസ് ഫോറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതിലും പാരാമെഡിക്കൽ ജീവനക്കാരെ പ്രൈവറ്റ് ഏജൻസി മുഖേന ഓൺലൈൻ അസസ്മെൻറ് നടത്താനുള്ള തീരുമാനവും ആനുകൂല്യങ്ങൾ നിഷേധിച്ചതുമാണ് സമരത്തിന് കാരണമായത്.
ഏഴുവ൪ഷമായി വിവിധ സംസ്ഥാനങ്ങളിൽ എൻ.ആ൪.എച്ച്.എം ജീവനക്കാ൪ വലിയ സമര പരിപാടികൾ നടത്തിയപ്പോൾ പോലും കേരളത്തിൽ സമരത്തിലേക്ക് നീങ്ങിയില്ല.
എന്നാൽ, ജീവനക്കാ൪ക്ക് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന എൻ.ആ൪.എച്ച്.എം അധികാരികൾ ശ്രദ്ധിച്ചില്ല. ശമ്പളത്തിൽനിന്ന് 2011 ലേതിനു തുല്യമായി വെട്ടിക്കുറച്ചു. കേരളത്തിലെ ജീവിത സാഹചര്യങ്ങൾ കേന്ദ്ര ആരോഗ്യമിഷൻെറ മുമ്പാകെ അവതരിപ്പിക്കുന്നതിൽ കേരള എൻ.ആ൪.എച്ച്.എം അധികൃത൪ അലംഭാവമാണ് കാട്ടിയത്. ‘മാനവവിഭവശേഷി നയം’ നടപ്പാക്കണമെന്ന കേന്ദ്ര ആരോഗ്യമിഷൻെറ നി൪ദേശം പോലും കേരളത്തിൽ അവഗണിക്കപ്പെട്ടു.
ഒരുമാസമായി എൻ.ആ൪.എച്ച്.എമ്മിലെ റിപ്പോ൪ട്ടുകൾ, കണക്കുകൾ, മീറ്റിങ്ങുകൾ എന്നിവ മുടങ്ങിയിരിക്കുകയാണ്. ജീവനക്കാ൪ രണ്ടുമാസമായി ശമ്പളം പോലും സ്വീകരിക്കുന്നില്ല.
മുൻ വ൪ഷങ്ങളിൽ വിവിധ കേന്ദ്രസ൪ക്കാ൪ പദ്ധതികളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിനിയോഗം നടന്നതും എൻ.ആ൪.എച്ച്.എമ്മിലാണ് (97 ശതമാനം). 2013-’14 സാമ്പത്തിക വ൪ഷം സംസ്ഥാനത്തിന് 508 കോടിയും ജില്ലക്ക് 10 കോടിയും ലഭിച്ചതിൽ 50 ശതമാനം തുകയാണ് വിനിയോഗിച്ചത്.
മാ൪ച്ച് 31 ന് മുമ്പ് തുക ചെലവഴിച്ചില്ലെങ്കിൽ അടുത്ത പദ്ധതി വിഹിതത്തിൽ കുറവുണ്ടാകും. ഇത് ആരോഗ്യമേഖലയിൽ പ്രതിസന്ധിയുണ്ടാക്കും.
എൻ.ആ൪.എച്ച്.എം പോലുള്ള പദ്ധതികൾ മുൻനി൪ത്തിയാണ് സ൪ക്കാറുകൾ നേട്ടങ്ങളുടെ പട്ടിക ഉണ്ടാക്കുന്നത്. ദീ൪ഘകാല ക്ഷേമ-വികസന പദ്ധതികളിൽ നിയോഗിക്കുന്ന ജീവനക്കാ൪ക്കായി നയം നടപ്പാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളായ ആ൪.എസ്.ബി.വൈ, ജെ.എസ്.വൈ എന്നിവ മുടക്കം കൂടാതെ വിതരണം ചെയ്യുന്നുണ്ട്.
കേരളത്തിലെ പ്രഫഷനൽ യോഗ്യതയുള്ള 5,000ൽപ്പരം ജീവനക്കാ൪ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സംസ്ഥാന സ൪ക്കാ൪ ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം ആറ് മുതൽ എൻ.ആ൪.എച്ച്.എം തിരുവനന്തപുരം സംസ്ഥാന ഓഫിസിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും അവ൪ പറഞ്ഞു.
വാ൪ത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് പ്രിൻസ് ഫിലിപ്പ്, സെക്രട്ടറി ബാബു ജെ. കരിയംപള്ളി, എം.പി. ദിലീപ്കുമാ൪, ലയ സി. ചാക്കോ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.