Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രത്യേക വിവാഹഫീസ്...

പ്രത്യേക വിവാഹഫീസ് കുത്തനെ കൂട്ടി

text_fields
bookmark_border
പ്രത്യേക വിവാഹഫീസ് കുത്തനെ കൂട്ടി
cancel

തിരുവനന്തപുരം: സബ്രജിസ്ട്രാറോഫിസുകൾ വഴി രജിസ്റ്റ൪ ചെയ്യുന്ന പ്രത്യേക വിവാഹത്തിനുള്ള ഫീസ് വൻതോതിൽ വ൪ധിപ്പിച്ചു. അപേക്ഷാ ഫീസ് 30 രൂപയിൽനിന്ന് 100 ആയും രജിസ്ട്രേഷൻ ഫീസ് 120ൽനിന്ന് ആയിരം ആയും ഉയ൪ത്തി. മൂന്ന് രൂപയും 12 രൂപയുമായിരുന്ന ഫീസ് കഴിഞ്ഞവ൪ഷം പകുതിയിലാണ് വ൪ധിപ്പിച്ചത്. ഈ ഫീസുകളാണ് കഴിഞ്ഞദിവസം വീണ്ടും കൂട്ടിയത്. സബ് രജിസ്ട്രാറോഫിസുകൾ വഴി രജിസ്റ്റ൪ ചെയ്തിരുന്ന വിവാഹകരാറുകൾക്ക് നിയമസാധുതയില്ളെന്ന കോടതിയുടെ പരാമ൪ശത്തെ തുട൪ന്ന് കരാ൪ രജിസ്റ്റ൪ ചെയ്യുന്നത് രണ്ട് വ൪ഷം മുമ്പ് നി൪ത്തിയിരുന്നു. തുട൪ന്നാണ് പ്രത്യേക വിവാഹ രജിസ്ട്രേഷൻ കൂടിയത്. ഇതിനുശേഷമാണ് ഫീസുകൾ രണ്ട് ഘട്ടങ്ങളായി കുത്തനെ കൂട്ടിയത്. സംസ്ഥാനത്ത് 15,000 ത്തിലേറെ വിവാഹങ്ങളുടെ രജിസ്ട്രേഷനാണ് കഴിഞ്ഞ രണ്ട് വ൪ഷമായി നടന്നത്.
ഇതിനിടെ 100 രൂപ മുദ്രപ്പത്രത്തിൽ വിവാഹകരാറുകൾ തയാറാക്കി നോട്ടറി അഭിഭാഷക൪ സാക്ഷ്യപ്പെടുത്തുന്നത് വ്യാപകമായി നടക്കുന്നുണ്ട്.
കഴിഞ്ഞ വ൪ഷം സബ് രജിസ്ട്രാറോഫിസുകൾ വഴി നൽകുന്ന ബാധ്യതാ സ൪ട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പക൪പ്പ് എന്നിവയുടെ ഫീസ് വ൪ധിപ്പിച്ചിരുന്നു. ഒരുവ൪ഷത്തെ ബാധ്യതാ സ൪ട്ടിഫിക്കറ്റിന് 11 രൂപയിൽ നിന്ന് 110 രൂപയാക്കി ഉയ൪ത്തി. ഇതിനിടെ സഹകരണസംഘങ്ങൾ വഴി നൽകുന്ന വായ്പകളുടെ ഗഹാൻ രജിസ്ട്രേഷന് ഫീസ് ഏ൪പ്പെടുത്തിയത് ശക്തമായ എതി൪പ്പുകളെ തുട൪ന്ന് പിൻവലിച്ചു. പുതുവ൪ഷത്തിൽ രജിസ്ട്രേഷൻ വകുപ്പ് വിവാഹരജിസ്ട്രേഷൻെറ ഫീസാണ് ആദ്യം ഉയ൪ത്തിയത്. ന്യായവില ഉയ൪ത്താനും കുടുംബത്തിലുള്ളവരുടെ വസ്തുകൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഉയ൪ത്താനും അണിയറ നീക്കങ്ങൾ നടക്കുകയാണ്. ഉടൻ നിലവിൽ വരുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story