Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവഖഫ് കൈയേറ്റം...

വഖഫ് കൈയേറ്റം ഒഴിപ്പിക്കാന്‍ പുതിയ നിയമം

text_fields
bookmark_border
വഖഫ് കൈയേറ്റം ഒഴിപ്പിക്കാന്‍ പുതിയ നിയമം
cancel

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്തുക്കൾ കൈയേറിയത് ഒഴിപ്പിക്കാനുള്ള പുതിയ ബിൽ അടുത്ത പാ൪ലമെൻറ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാൻ ഖാൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പാ൪ലമെൻറ് ഈയിടെ പാസാക്കിയ വഖഫ് ഭേദഗതി ബിൽ വഖഫ് കൈയേറ്റം ഒഴിപ്പിക്കാൻ പര്യാപ്തമല്ലാത്തതുകൊണ്ടാണ് പ്രത്യേക നിയമനി൪മാണം നടത്തുന്നതെന്നും റഹ്മാൻ ഖാൻ പറഞ്ഞു. അതേസമയം, റിലയൻസ് ഉടമ മുകേഷ് അംബാനി കൈവശപ്പെടുത്തി കൊട്ടാരം നി൪മിച്ച മുംബൈയിലെ വഖഫ് ഭൂമി ഒഴിപ്പിക്കുന്ന കാര്യം പറയാനാവില്ളെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
നിയമനി൪മാണത്തിന് കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകിയെന്നും മന്ത്രിസഭയുടെ അനുമതിയോടെയാണ് പുതിയ ബിൽ വരുന്നതെന്നും റഹ്മാൻ ഖാൻ തുട൪ന്നു. 1995നുശേഷം നടത്തിയ വഖഫ് കൈമാറ്റങ്ങൾ അനധികൃതമാണെന്നും പുതിയ നിയമനി൪മാണത്തോടെ അവ ഒഴിപ്പിക്കാനാകുമെന്നും റഹ്മാൻ ഖാൻ പറഞ്ഞു. ’95നുശേഷം നടന്ന വഖഫ് ഭൂമികളുടെ വിൽപന മാത്രമല്ല, പാട്ടത്തിന് കൊടുത്തതും നിയമവിരുദ്ധമാണെന്നാണ് മന്ത്രാലയത്തിൻെറ കണ്ടത്തെൽ. മൂന്നുവ൪ഷത്തേക്കാണ് ഇവയെല്ലാം പാട്ടത്തിന് കൊടുത്തിരുന്നത്. പാട്ടത്തിന് കൊടുത്തശേഷം നിയമവിരുദ്ധമായി പലരും കൈവശം വെക്കുകയാണ്. വഖഫ് കൈയേറ്റം ഒഴിപ്പിക്കാൻ ഇതുവരെ കോടതികളെ സമീപിക്കേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമത്തോടെ വഖഫ് ട്രൈബ്യൂണലുകളെ സമീപിച്ചാൽ മതി. ട്രൈബ്യൂണൽ കൈയേറ്റമാണെന്ന് വിധിച്ചാൽ ആറുമാസത്തിനകം ഭൂമി സ൪ക്കാ൪ വിട്ടുകൊടുക്കണം. അല്ളെങ്കിൽ നിലവിലെ വിപണി നിരക്കിൽ വാടക നിശ്ചയിച്ച് സ൪ക്കാറിന് ഭൂമി ഉപയോഗിക്കാം. അംബാനിയുടെ കൈയേറ്റ വിഷയം നിയമവൃത്തങ്ങളുമായി ആലോചിക്കേണ്ടതാണെന്നും സ൪ക്കാ൪ ഇതുവരെ അക്കാര്യം ആലോചിച്ചിട്ടില്ളെന്നും മന്ത്രി മറുപടി നൽകി. വിഷയം കഴിഞ്ഞ സെപ്റ്റംബറിൽ പാ൪ലമെൻറിൽ ഉന്നയിച്ച കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ പരാതി കിട്ടിയാൽ പരിശോധിക്കുമെന്നായിരുന്നു റഹ്മാൻ ഖാൻെറ പ്രതികരണം. നേരത്തേ, ന്യൂനപക്ഷകാര്യ മന്ത്രിയായിരുന്ന സൽമാൻ ഖു൪ശിദ് 2011ൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കഴിഞ്ഞ വ൪ഷമാണ് പാ൪ലമെൻറ് പാസാക്കിയത്. ഖു൪ശിദ് കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ പ്രകാരം പൊതുസ്ഥല കൈയേറ്റം ഒഴിപ്പിക്കാനുള്ള നിയമം വഖഫ് സ്വത്തുക്കൾക്ക് ബാധകമാക്കണമെന്ന് ന്യൂനപക്ഷ മന്ത്രാലയം വാദിച്ചിരുന്നു. സ൪ക്കാ൪ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന തരത്തിൽ വഖഫ് കൈയേറ്റം ഒഴിപ്പിക്കാൻ ബില്ലിൽ വ്യവസ്ഥ വെച്ചാൽ മതിയെന്നായിരുന്നു ഖു൪ശിദിൻെറ വാദം. പൊതുസ്ഥലത്തിൻെറ നി൪വചനം സംസ്ഥാന സ൪ക്കാറുകൾക്ക് മാറ്റാവുന്നതാണെന്നും വഖഫിനെ പൊതുസ്ഥലത്തിൻെറ പരിധിയിൽ ഉൾപ്പെടുത്താമെന്നും ഖു൪ശിദ് വാദിച്ചു. എന്നാൽ അന്ന് ഖു൪ശിദ് തന്നെ കൈകാര്യം ചെയ്തിരുന്ന നിയമ മന്ത്രാലയം ഈ വാദം അംഗീകരിച്ചില്ല. മന്ത്രി പറഞ്ഞ വ്യവസ്ഥ അന്നത്തെ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്താൻ കഴിയില്ളെന്ന് അറിയിച്ച നിയമ മന്ത്രാലയം പകരം വഖഫ് കൈയേറ്റം ഒഴിപ്പിക്കാൻ മാത്രം പുതിയൊരു ബിൽ കൊണ്ടുവരാമെന്ന് ന്യൂനപക്ഷ മന്ത്രാലയത്തെ ഉപദേശിച്ചു.
സൽമാൻ ഖു൪ശിദിനുശേഷം റഹ്മാൻ ഖാൻ മന്ത്രാലയത്തിൻെറ ചുമതലയേറ്റെടുത്തപ്പോൾ കൈയേറ്റം പുറന്തള്ളാനുള്ള ബിൽ അവതരിപ്പിക്കണമെന്ന് മുസ്ലിം പേഴ്സനൽ അടക്കമുള്ളവ൪ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story