ടി.പി. വധക്കേസ്: സി.പി.എം നേതാക്കളുടെ രക്ഷപ്പെടല്‍: ക്രൈംബ്രാഞ്ചിന് അമര്‍ഷം
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എമ്മിൻെറ പ്രമുഖ നേതാക്കൾ രക്ഷപ്പെടാൻ കാരണം യു.ഡി.എഫ്-എൽ.ഡി.എഫ് നേതൃത്വം തമ്മിലുണ്ടായ ഒത്തുതീ൪പ്പിനെ തുട൪ന്നെന്ന സംശയവുമായി അന്വേഷണസംഘം. സി.പി.എമ്മിൻെറ പ്രമുഖ ജില്ലാ നേതാവടക്കമുള്ളവ൪ക്കെതിരെ പൊലീസ് ശേഖരിച്ച നി൪ണായക തെളിവുകൾ കോടതിയിൽ അവതരിപ്പിക്കുന്നതിൽ പ്രോസിക്യൂട്ട൪ തികഞ്ഞ പരാജയമായെന്ന് ക്രൈംബ്രാഞ്ച് സംഘം ആരോപിക്കുന്നു.
കാസ൪കോട് ഡി.സി.സി പ്രസിഡൻറ് സി.കെ. ശ്രീധരൻ, കോഴിക്കോട് നഗരസഭാ മുൻ കൗൺസില൪ പി. കുമാരൻകുട്ടി എന്നിവരായിരുന്നു സ൪ക്കാറിൻെറ സ്പെഷൽ പ്രോസിക്യൂട്ട൪മാ൪. ടി.പി കേസിൽ മൊത്തം 159 ദിവസമാണ് വിചാരണ നടന്നത്. വിചാരണസമയം നിഴലായി കോടതിയിൽ ഉണ്ടാകേണ്ട ഒരു പ്രോസിക്യൂട്ട൪ 63 ദിവസം മാത്രമേ ഹാജരായുള്ളൂവെന്ന കോടതിരേഖ തങ്ങളുടെ സംശയം ബലപ്പെടുത്തുന്നതായി ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു.
നി൪ണായക സാക്ഷികളെ വിസ്തരിച്ച ദിവസങ്ങളിലൊന്നും ഈ പ്രോസിക്യൂട്ട൪ ഹാജരായില്ല. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ 2012 ഏപ്രിൽ രണ്ടിന് 30ാം പ്രതി പടയങ്കണ്ടി രവീന്ദ്രൻെറ ഓ൪ക്കാട്ടേരിയിലെ പൂക്കടയിൽ ഒത്തുചേ൪ന്ന് ചന്ദ്രശേഖരനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. അന്ന് വൈകീട്ട് 3.15നും 3.45നും ഇടയിൽ പി. മോഹനനെ പൂക്കടയിൽ കണ്ടതായി ഓ൪ക്കാട്ടേരി സ്വദേശി സുരേഷ് ബാബുവും കാ൪ത്തികപ്പള്ളി സ്വദേശി വിബിലേഷും മൊഴി നൽകിയിരുന്നു. പി. മോഹനൻ, കെ.സി. രാമചന്ദ്രൻ, സി.എച്ച്. അശോകൻ, കെ.കെ. കൃഷ്ണൻ എന്നിവരെ പൂക്കടയിൽ കണ്ടുവെന്നായിരുന്നു മൊഴി. നാലുപേരും ഓ൪ക്കാട്ടേരി മേഖലയിൽതന്നെ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന മൊബൈൽ ടവ൪ ലൊക്കേഷൻ രേഖകളും ക്രൈംബ്രാഞ്ച് തെളിവായി ഹാജരാക്കി. എന്നാൽ, ഗൂഢാലോചന നടന്നതായി പറയുന്ന സമയത്ത് നാലുപേരും ഓ൪ക്കാട്ടേരിക്ക് സമീപത്തെ ഒഞ്ചിയം രക്തസാക്ഷി സ്ക്വയറിലായിരുന്നെന്ന് സ്ഥാപിക്കാൻ പ്രതിഭാഗം വ്യാജ ഫോട്ടോ കോടതിയിൽ ഹാജരാക്കുകയുണ്ടായി. വ്യാജ തെളിവുകളെ ഖണ്ഡിക്കാൻ വിചാരണ ദിവസം മുഖ്യ പ്രോസിക്യൂട്ട൪ എത്തിയില്ല. സ്പെഷൽ പ്രോസിക്യൂട്ട൪ പി. കുമാരൻകുട്ടി, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഫോട്ടോയിൽ കാണപ്പെട്ട തീയതിയും സമയവും വ്യാജമായി ഉണ്ടാക്കിയതാണെന്ന് സമ൪ഥിച്ചെങ്കിലും അത് കോടതി പരിഗണിക്കാതിരുന്നത് പ്രോസിക്യൂഷൻെറ പിഴവായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.
ചന്ദ്രശേഖരൻ വധിക്കപ്പെട്ടശേഷം പി. മോഹനൻ മാസ്റ്റ൪ മൊബൈൽ ഫോൺ ഉപയോഗം ഭീമമായി കുറച്ചതിൻെറയും രേഖകൾ പൊലീസ് തെളിവായി ഹാജരാക്കി. ഡയഗ്രത്തിൻെറ സഹായത്തോടെയാണ് പൊലീസ് മൊബൈൽ ഫോൺ കാളുകളുടെ എണ്ണക്കുറവ് സംബന്ധിച്ച് രേഖ ഹാജരാക്കിയത്. 13ാം പ്രതി പി.കെ. കുഞ്ഞനന്തനും വധത്തിനുശേഷം ഫോൺ ഉപയോഗം കുറച്ചതിൻെറ രേഖകളും പൊലീസ് കോടതിയിൽ ഹാജരാക്കി. എന്നാൽ, ഇതടക്കം തെളിവുകൾ പരിഗണിച്ച കോടതി കുഞ്ഞനന്തൻ കുറ്റക്കാരനെന്ന് കണ്ടത്തെിയപ്പോൾ പി. മോഹനനെ വെറുതെ വിട്ടത് പ്രോസിക്യൂട്ടറുടെ പിഴവാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെ പുകച്ചുപുറത്തുചാടിക്കുന്നതിനൊപ്പം സി.പി.എം നേതൃത്വവുമായി ഐ ഗ്രൂപ് വിഭാഗം പല കാര്യത്തിലും ഒത്തുതീ൪പ്പുണ്ടാക്കിയതിൽ ടി.പി കേസും ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഐ ഗ്രൂപ്പുകാരനായ മുഖ്യ പ്രോസിക്യൂട്ടറെ ഇതിന് ഉപയോഗിച്ചിട്ടുണ്ടാവുമെന്നും പൊലീസ് സംശയിക്കുന്നു. ടി.പി കേസിൽ സി.പി.എമ്മുകാരായ പ്രതികളെ വിട്ടയക്കുന്നപക്ഷം അതിൻെറ പേരിൽ തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി പദവിയിൽനിന്ന് പുകച്ചുപുറത്തുചാടിക്കാൻ നീക്കങ്ങൾ നടന്നിരുന്നു.
എന്നാൽ, അതിനുമുമ്പെ തിരുവഞ്ചൂരിന് ആഭ്യന്തരം നഷ്ടപ്പെട്ടു. ടി.പിയുടെ അറുകൊല രാഷ്ട്രീയ കൊലപാതകംതന്നെയെന്ന കോടതിയുടെ കണ്ടത്തെലിന് ‘രണ്ടാമനായ’ പ്രോസിക്യൂട്ടറോട് നന്ദി പറയുകയാണ് അന്വേഷണ സംഘം. കേസിൽ അപ്പീൽ പോകുന്നതിന് രേഖകൾ തയാറാക്കുന്ന തിരക്കിലാണ് ക്രൈംബ്രാഞ്ച്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.