ഒരണസമര നേതാവ് ഓര്‍മകളുടെ വാടകമുറിയില്‍
text_fieldsചേ൪ത്തല: ഒരണ സമരത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എത്തി ഒട്ടേറെ നേതാക്കൾക്കൊപ്പം വിയ൪പ്പൊഴുക്കി പാ൪ട്ടിയെ വള൪ത്തുകയും ചെയ്ത പി.കെ. കുര്യാക്കോസ് ഇന്ന് രോഗബാധിതനായി വാടകമുറിയിൽ. കുര്യാക്കോസ് എന്ന നേതാവിനെ പഴയകാല സഹപ്രവ൪ത്തക൪ പോലും മറന്നുകഴിഞ്ഞു. കിടപ്പാടം പോലുമില്ലാതെ 75ാം വയസ്സിൽ മരുന്നുമായി കഴിയുന്ന ഇദ്ദേഹം സി.പി.എമ്മിൻെറ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയറിൻെറ സാന്ത്വനത്തിലാണ്.
എ.കെ. ആൻറണിയും വയലാ൪ രവിയുമൊക്കെ പഠിച്ച ചേ൪ത്തല ഗവ. ബോയ്സ് ഹൈസ്കൂളിലാണ് കുര്യാക്കോസും വിദ്യാ൪ഥി രാഷ്ട്രീയത്തിന് അരങ്ങേറ്റംകുറിച്ചത്. എസ്.ഡി കോളജിൽ വിദ്യാ൪ഥിയായിരിക്കുമ്പോഴാണ് ഒരണ സമരം നടക്കുന്നത്. അക്കാലത്ത് മുൻ എം.പി ബി.കെ. നായ൪, ഈപ്പൻ, വിലിങ്ടൺ എന്നിവ൪ക്കൊപ്പം ജയിൽവാസം അനുഭവിച്ചു. എ.കെ. ആൻറണിയും വയലാ൪ രവിയും അക്കാലത്ത് ഉറ്റ ചങ്ങാതിമാരായിരുന്നു. സംഘടന കോൺഗ്രസിൽ നിന്ന കുര്യാക്കോസ് പിന്നീട് കോൺഗ്രസുമായുള്ള ലയനത്തിനുശേഷം പത്തുവ൪ഷം ഡി.സി.സി സെക്രട്ടറിയായും ഐ.എൻ.ടി.യു.സി സെക്രട്ടറിയായും പ്രവ൪ത്തിച്ചു. ഓട്ടോകാസ്റ്റിലെ തൊഴിലാളികളെ ഐ.എൻ.ടി.യു.സിയുടെ കീഴിൽ എത്തിച്ച് യൂനിയൻ ഉണ്ടാക്കിയതും ദേശീയപാതയുടെ ഓരത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും ഓഫിസും സ്ഥാപിച്ചതും കുര്യാക്കോസിൻെറ നേതൃത്വത്തിലായിരുന്നു. വിവിധ സംഘടനകളുടെ തലപ്പത്തെത്തി. വിശ്രമമില്ലാതെ പാ൪ട്ടിയെ സേവിച്ചു. മികച്ച പ്രസംഗകനുമായിരുന്നു.
ബന്ധുവിൻെറ ചതിമൂലം ബാങ്ക് വായ്പയുടെ പേരിൽ കിടപ്പാടം നഷ്ടപ്പെട്ടു, രോഗിയുമായി. ഭാര്യ മരിച്ചു. മക്കളുണ്ടെങ്കിലും വാടകസദനത്തിൽ തനിച്ച് കഴിയാനാണ് വിധി. സാന്ത്വനമേകാൻ താൻ കൂടി വള൪ത്തിയെടുത്ത പ്രസ്ഥാനത്തിലെ ഒരാൾപോലും എത്തുന്നില്ല. താൻ കൈപിടിച്ച് ഉയ൪ത്തിയ പലരും ഈ നേതാവിനെ അറിഞ്ഞമട്ടില്ല. പഴയകാല പ്രവ൪ത്തകരുടെ സൗമനസ്യംപോലും ലഭിക്കുന്നില്ലെന്ന് അദ്ദേഹം വേദനയോടെ ഓ൪ക്കുന്നു. ഒന്ന് കാണാൻപോലും ആരും എത്താറില്ല. സി.പി.എം പ്രവ൪ത്തകരോട് തൻെറ അവസ്ഥ പറഞ്ഞ പ്രകാരം അവരാണ് പാലിയേറ്റീവ് സഹായം ഇടക്ക് ചെയ്യുന്നത്. കുര്യാക്കോസിൻെറ ചില ബന്ധുക്കൾ സി.പി.എം നേതൃത്വത്തിന് കത്തയച്ചു. അതുപ്രകാരം പാ൪ട്ടിയുടെ ജില്ലാ നേതാക്കൾ കുര്യാക്കോസിൻെറ അവസ്ഥ മനസ്സിലാക്കിയാണ് പാലിയേറ്റീവ് സഹായം ഏ൪പ്പെടുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.