തിരുവനന്തപുരം വലിയവിളയില്‍ സി.പി.എം ഹര്‍ത്താല്‍
text_fieldsതിരുവനന്തപുരം: സി.പി.എം പ്രവ൪ത്തക൪ക്കുനേരെ വെടിയുതി൪ത്ത സംഭവത്തിൽ പ്രതിഷേധിച്ച് വലിയവിളയിൽ സി.പി.എം ഹ൪ത്താലിന് ആഹ്വാനം ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് വെടിവെപ്പുണ്ടായത്. വാക്കുത൪ക്കത്തിനിടെ പ്രകോപിതനായ വലിയവിള മൈത്രി നഗ൪ സ്വദേശിയായ റിട്ട. കേണൽ ബ്രൽവിനാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വെടിവെപ്പിൽ പരിക്കേറ്റ മനോജ്, വെങ്കിടേശ്വര റാവു എന്നിവ൪ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലാണ്. അടിവയറിന് വെടിയേറ്റ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വെങ്കിടേശ്വര റാവുവിന് തുടയ്ക്കാണ് വെടിയേറ്റത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് വെങ്കിടേശ്വര റാവു.
കേണൽ വെടിവെക്കാനുപയോഗിച്ച തോക്കിന് ലൈസൻസ് ഇല്ളെന്ന് കണ്ടത്തെിയിട്ടുണ്ട്. പൂജപ്പുര സ്റ്റേഷൻ പരിധിയിൽ തോക്ക് ഉപയോഗിക്കാനുള്ള രേഖകളും ഇല്ളെന്ന് പോലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.