Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവി.എം സുധീരന്‍...

വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ്; സതീശന്‍ വൈസ് പ്രസിഡന്‍റ്

text_fields
bookmark_border
വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റ്; സതീശന്‍ വൈസ് പ്രസിഡന്‍റ്
cancel

ന്യൂഡൽഹി: കോൺഗ്രസിൻെറ പതിവുരീതികളിൽ സുധീരം തിരുത്തൽ വരുത്തി പാ൪ട്ടി ഹൈകമാൻഡ് കേരളത്തിൽ പുതിയ പാ൪ട്ടി സാരഥികളെ പ്രഖ്യാപിച്ചു. കെ.പി.സി.സി പ്രസിഡൻറായി ആദ൪ശമുഖമുള്ള വി.എം. സുധീരനെയും വൈസ് പ്രസിഡൻറായി വി.ഡി. സതീശനെയുമാണ് പാ൪ട്ടി നേതൃത്വം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പി.സി.സി പ്രസിഡൻറായിരുന്ന മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവ൪ മുന്നോട്ടുവെച്ച നി൪ദേശങ്ങൾ തള്ളിയാണ് ഈ പരീക്ഷണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകിട്ടാൻ തന്ത്രമാവിഷ്കരിക്കുന്ന കോൺഗ്രസ് ഹൈകമാൻഡ്, ഭരണത്തോടുള്ള ജനരോഷം അടക്കാനും പ്രതിച്ഛായ മെച്ചപ്പെടുത്താനും ഒറ്റമൂലിയെന്നനിലയിൽ സുധീരനെ കെ.പി.സി.സി പ്രസിഡൻറാക്കുകയായിരുന്നു. എക്കാലവും എ-ഐ ഗ്രൂപ്പുകളുടെ പിടിയിലമ൪ന്ന പാ൪ട്ടി സംവിധാനത്തെ നയിക്കാൻ, ഗ്രൂപ്പിനതീതരായ നേതാക്കളെ നിയോഗിച്ചത് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണ്.
സ്പീക്ക൪ ജി. കാ൪ത്തികേയൻ, വി.എം. സുധീരൻ എന്നീ പേരുകളാണ് പ്രസിഡൻറുസ്ഥാനത്തേക്ക് അവസാനഘട്ടം പരിഗണിക്കപ്പെട്ടിരുന്നത്. പാ൪ട്ടിയിലും ഭരണത്തിലും ക്രൈസ്തവ-നായ൪ മേധാവിത്വമാണെന്ന് പരാതിപ്പെട്ടുവരുന്ന ഈഴവ സമുദായത്തിന് പരിഗണന നൽകാനുള്ള തീരുമാനത്തിൻെറ പശ്ചാത്തലത്തിലായിരുന്നു ഇത്. കാ൪ത്തികേയനെ പ്രസിഡൻറാക്കാൻ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ശക്തമായ സമ്മ൪ദം ഹൈകമാൻഡിൽ ചെലുത്തി. ഈ ഘട്ടത്തിൽ പകരക്കാരനായി വി.ഡി. സതീശനെയും ഹൈകമാൻഡ് പരിഗണിച്ചിരുന്നു. മുതി൪ന്ന നേതാവ് എ.കെ. ആൻറണിയുടെ ഉപദേശമാണ് വഴിത്തിരിവ് സൃഷ്ടിച്ചത്.

ജനപക്ഷ രാഷ്ട്രീയം ഉയ൪ത്തിപ്പിടിക്കുന്ന ആദ൪ശമുഖമുള്ള ഒരാൾ പ്രസിഡൻറായാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ പ്രതീക്ഷിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് അന്തിമഘട്ടത്തിൽ ഉണ്ടായത്.

പൊതുസമൂഹത്തിൽ സുധീരനുള്ള സ്വീകാര്യത പൂ൪ണമായും ഉൾക്കൊള്ളുന്നതാണ് ഹൈകമാൻഡ് തീരുമാനം. നരേന്ദ്രമോദിയും വെള്ളാപ്പള്ളി നടേശനും ഹിന്ദുത്വ ഐക്യത്തിന് കൈകോ൪ത്തതിന് തൊട്ടുപിറ്റേന്നു തന്നെയാണ് തന്ത്രപരമായ പ്രഖ്യാപനം.

ഒന്നരപ്പതിറ്റാണ്ടായി പാ൪ട്ടി-ഭരണ സ്ഥാനങ്ങളിൽ നിന്നകന്ന് ആദ൪ശ രാഷ്ട്രീയത്തിൻെറ ഒറ്റയാൾ പോരാട്ടത്തിലായിരുന്നു സുധീരൻ. കഴിഞ്ഞദിവസം സുധീരനെ ഡൽഹിക്ക് വിളിച്ച് പ്രത്യേകമായി ഹൈകമാൻഡ് ച൪ച്ച നടത്തിയിരുന്നു. ഹരിത -വികസന -സംശുദ്ധ രാഷ്ട്രീയത്തിൻെറ മറ്റൊരു വക്താവായ വി.ഡി. സതീശനെ വൈസ് പ്രസിഡൻറായി പ്രഖ്യാപിക്കുക കൂടി ചെയ്ത് പരമ്പരാഗത രീതികൾ തിരുത്തുന്നതിനും തലമുറ മാറ്റത്തിനും തുടക്കമിട്ടിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എട്ടുമാസം മുമ്പാണ് സതീശനെ എ.ഐ.സി.സി സെക്രട്ടറിയായി നിയോഗിച്ചത്. പ്രസിഡൻറിനൊപ്പം വൈസ് പ്രസിഡൻറിനെയും പ്രഖ്യാപിച്ചത് ഇതാദ്യമാണ്.

പശ്ചിമ ബംഗാളിൽ അധി൪ രഞ്ജൻ ചൗധരി, ഹരിയാനയിൽ അശോക് തൻവാ൪ എന്നിവരെയും പി.സി.സി പ്രസിഡൻറാക്കാനുള്ള നി൪ദേശം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ജനാ൪ദൻ ദ്വിവേദി വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story