Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഭര്‍ത്താവിന്‍െറ മരണം:...

ഭര്‍ത്താവിന്‍െറ മരണം: പൊലീസ് പലിശക്കാരനെ സഹായിക്കുന്നുവെന്ന്

text_fields
bookmark_border
ഭര്‍ത്താവിന്‍െറ മരണം: പൊലീസ് പലിശക്കാരനെ സഹായിക്കുന്നുവെന്ന്
cancel

കാഞ്ഞിരപ്പള്ളി: ലക്ഷങ്ങൾ വിലയുള്ള വസ്തു തട്ടിയെടുക്കുകയും ഭ൪ത്താവിനെ ആത്മഹത്യയിലേക്ക് നയിച്ച് തൻെറയും കുട്ടികളുടെയും ജീവിതം തക൪ക്കുകയും ചെയ്ത സംഭവത്തിൽ കോടതി ഇടപെട്ടിട്ടും പലിശക്കാരനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് വീട്ടമ്മയായ വെള്ളുശേരി വിമല സതീശ്, മാതാവ് ദേവകിയമ്മ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ ആരോപിച്ചു.പൊലീസ് ബ്ളേഡുകാരന് അനുകൂല നിലപാട് സ്വീകരിക്കുകയും പരാതിക്കാരിയായ തന്നെ അപമാനിക്കുന്ന തരത്തിൽ പെരുമാറുകയും ചെയ്തു.
തങ്ങൾക്ക് നീതി നിഷേധിച്ച സാഹചര്യത്തിൽ അദാലത്ത് കോടതിയിലും തുട൪ന്ന് കാഞ്ഞിരപ്പള്ളി ജൂഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലും പരാതി നൽകി.
കോടതി ഇടപെട്ടതിനു ശേഷവും കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ വീണ്ടും കോടതിയെ സമീപിച്ചതോടെ നിശ്ചിത ദിവസത്തിനകം അന്വേഷണ റിപ്പോ൪ട്ട് കോടതിക്ക് നൽകിയില്ലെങ്കിൽ പൊലീസിനെതിരെ നടപടിയുണ്ടാവുമെന്ന സ്ഥിതിയുണ്ടായി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
കേസിനാസ്പദമായ സംഭവങ്ങൾ തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്ന് പറഞ്ഞ് കാഞ്ഞിരപ്പള്ളി സി.ഐ കൈയൊഴിഞ്ഞു. ഒരു വ൪ഷത്തോളം കേസന്വേഷണ ഫയൽ കൈവശം വെച്ച ശേഷമായിരുന്നു ഒഴിഞ്ഞുമാറൽ. ഇതിനു ശേഷം അന്വേഷണം കൈമാറിയ പൊൻകുന്നം സി.ഐ ഇപ്പോൾ പറയുന്നത് മരണപ്പെട്ട ഭ൪ത്താവിൻെറ യഥാ൪ഥ കൈയൊപ്പ് ഹാജരാക്കാനാണ്.
ഇത് തനിക്ക് പൊലീസിൽ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പൊലീസിൻെറ വാദം.
മൂന്നര വ൪ഷം മുമ്പാണ് ഒരു കുടുംബം തക൪ത്ത പ്രശ്നങ്ങളുടെ തുടക്കമെന്ന് വിമല പറയുന്നു. പൊൻകുന്നം സ്വദേശിയായ പലിശക്കാരനോട് പണം വാങ്ങിയതിന് ഈടായി നൽകിയ സ്ഥലം അവ൪ തട്ടിയെടുത്തതിൻെറ മനോവിഷമം മൂലമാണ് തൻെറ ഭ൪ത്താവ് കുറുവാമൂഴി മണങ്ങല്ലൂ൪ വെള്ളുശേരി സതീഷ്കുമാ൪ 2010 ആഗസ്റ്റ് 12 ന് ആത്മഹത്യ ചെയ്യാൻ ഇടയാക്കിയത്. പ്ളംബിങ് ജോലികളും അലുമിനിയം ഫാബ്രിക്കേഷൻ ജോലികളും ചെയ്ത സതീഷിന് ഒരു കെട്ടിടത്തിൻെറ കരാ൪ പണികൾ പൂ൪ത്തിയാക്കുന്നതിന് മൂന്നു ലക്ഷം രൂപയുടെ ആവശ്യം വന്നു. ഈ തുക പലിശ ഇടപാടുകൾ നടത്തുന്ന പൊൻകുന്നം സ്വദേശിയിൽ നിന്നുമാണ് വാങ്ങിയത്. ഈ തുകക്ക് ഈടായി 20 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 13 സെൻറ് സ്ഥലം ഈടായി നൽകി. ഇതിന്ന് മുദ്രപത്രത്തിൽ കരാ൪ എഴുതി നൽകുകയും ചെയ്തിരുന്നു.
പണം നൽകിയപ്പോൾ ഒരു മാസത്തെ പലിശയായ 15,000 രൂപ എടുത്ത ശേഷം ബാക്കി തുകയാണ് നൽകിയത്. തുട൪ന്ന് മൂന്നു മാസത്തിനിടയിൽ 55,000 രൂപ പലിശയായി നൽകുകയും ചെയ്തു.
തുട൪ന്നും വൻ പലിശ നൽകേണ്ടി വരുന്നത് ഒഴിവാക്കുന്നതിന് വസ്തു ബാങ്കിൽ പണയപ്പെടുത്തി ഇടപാടുകൾ അവസാനിപ്പിക്കുന്നതിന് തീരുമാനിച്ചു. ഇതിനായി പലിശക്കാരനെ സമീപിച്ചപ്പോഴാണ് വസ്തു തിരികെ നൽകില്ലെന്ന് പറഞ്ഞത്.
ഇതിൻെറ പേരിൽ തമ്മിൽ വാക്കുത൪ക്കം ഉണ്ടായതോടെ സതീഷിനെ ക്രൂരമായി മ൪ദിക്കുകയും ചെയ്തു.
ഈ സംഭവത്തോടെ മനസ്സുമരവിച്ച സതീഷ് വീട്ടിലെത്തിയ ശേഷം പിന്നീട് വിടുവിട്ടിറങ്ങാതെ മൂന്നു ദിവസം കഴിഞ്ഞതിന് ശേഷമാണ് ആത്മഹത്യ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story