Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകേരളരക്ഷാ മാര്‍ച്ചിന്...

കേരളരക്ഷാ മാര്‍ച്ചിന് ഇന്ന് സമാപനം

text_fields
bookmark_border
കേരളരക്ഷാ മാര്‍ച്ചിന് ഇന്ന് സമാപനം
cancel

കോഴിക്കോട്: ചെങ്കൊടിയുടെ ആവേശം അണികളിലേക്ക് പക൪ന്ന് 14 ജില്ലകളിലൂടെ 26 ദിവസമായി 126 സ്വീകരണ കേന്ദ്രങ്ങൾ താണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിച്ച കേരളരക്ഷാ മാ൪ച്ചിന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് ആവേശകരമായ സമാപനം. ഒട്ടേറെ രാഷ്ട്രീയ സംഭവങ്ങൾക്കുകൂടി സാക്ഷിയായാണ് മാ൪ച്ച് സമാപിക്കുന്നത്.
‘മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം’ എന്ന തലക്കെട്ടിൽ തുടങ്ങിയ മാ൪ച്ച് വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തമാക്കുക, വ൪ഗീയത ചെറുക്കുക, മുഖ്യമന്ത്രി രാജിവെക്കുക, കേന്ദ്ര അഴിമതിവാഴ്ചക്ക് അറുതിവരുത്തുക എന്നീ മുദ്രാവാക്യങ്ങളും ച൪ച്ചക്ക് വെച്ചിരുന്നു. എന്നാൽ, സംഭവബഹുലമായ രാഷ്ട്രീയസംവാദങ്ങളുടെ തുട൪ച്ചയായിരുന്നു മാ൪ച്ചിനിടയിൽ അരങ്ങേറിയത്.
ടി.പി വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിയതും വി.എസ്. അച്യുതാനന്ദൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ൪ക്കാറിന് കത്ത് നൽകിയതും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും മാ൪ച്ചിനിടയിലായിരുന്നു. പിണറായി വിജയനെ വിടാതെ പിന്തുട൪ന്നുകൊണ്ടിരിക്കുന്ന ലാവലിൻ കേസിൽ നഷ്ടമുണ്ടായിട്ടില്ളെന്നു കാണിച്ച് സ൪ക്കാ൪ നൽകിയ സത്യവാങ്മൂലവും പിന്നീട് സ൪ക്കാ൪തന്നെ തിരുത്തിയതും മാ൪ച്ചിനിടയിൽ ചൂടുപിടിച്ച സംവാദമായി.
കസ്തൂരിരംഗൻ റിപ്പോ൪ട്ട്, നിലമ്പൂ൪ കോൺഗ്രസ് ഓഫിസിലെ തൂപ്പുകാരിയുടെ കൊലപാതകം, പൊലീസിലെ അഴിച്ചുപണി തുടങ്ങിയ സംഭവങ്ങളും മാ൪ച്ചിൽ തീപിടിച്ച ച൪ച്ചാവിഷയങ്ങളായി. വിവാദങ്ങളോട് ശക്തമായ പ്രതികരണങ്ങൾ ഓരോ ദിവസവും അറിയിച്ചുകൊണ്ടായിരുന്നു പിണറായിയുടെ പ്രയാണം.
സി.പി.എമ്മിനെ സമീപകാലത്ത് പിടിച്ചുലച്ച സംഭവവികാസങ്ങൾക്ക് സാക്ഷിയായ കോഴിക്കോട്തന്നെ സമാപനത്തിന് തെരഞ്ഞെടുത്തത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ടി.പി. ചന്ദ്രശേഖരൻ വധവും കോടതിവിധിയും പാ൪ട്ടിക്കേൽപിച്ച ആഘാതം മറികടന്ന് ശക്തിതെളിയിക്കാനുള്ള അവസരംകൂടിയായാണ് മാ൪ച്ചിൻെറ സമാപനത്തെ പാ൪ട്ടി കാണുന്നത്. ഇത് മുന്നിൽക്കണ്ട് വിപുല ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാദാപുരത്തെ സ്വീകരണത്തോടെ കോഴിക്കോട് ജില്ലയിൽ കടന്ന മാ൪ച്ച് ബുധനാഴ്ച ബാലുശ്ശേരി (11.30), കൊടുവള്ളി (2.30), കക്കോടി (4.00) എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 5.30ന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
പാ൪ട്ടിയുടെ കരുത്ത് വിളിച്ചറിയിക്കാനായി വിപുലമായ ഒരുക്കങ്ങളാണ് പാ൪ട്ടി നടത്തിയിരിക്കുന്നത്. ഒരുലക്ഷം പേ൪ പങ്കെടുക്കുമെന്നാണ് പാ൪ട്ടി വൃത്തങ്ങൾ അറിയിച്ചത്. ബീച്ചിൽ കൂറ്റൻ വേദിയും ഒരുക്കിയിട്ടുണ്ട്. എ.വിജയരാഘവൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ, എളമരം കരീം, ബേബി ജോൺ എന്നിവരാണ് ജാഥാ അംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story