മൂന്ന് സി.ഐമാര്‍ കളങ്കിതരെന്ന് ഡി.ജി.പി; നടപടി വൈകരുതെന്ന് മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: കളങ്കിതരാണെന്ന് സംസ്ഥാന പൊലീസ് മേധാവി കണ്ടത്തെിയ സ൪ക്കിൾ ഇൻസ്പെക്ട൪മാ൪ക്കെതിരെ അന്വേഷണം നടത്തി അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
സി.ഐമാരായ വിനോദ്കുമാറും അനിൽകുമാറും വിവിധ കേസുകളിൽ കളങ്കിതരാണെന്നും ഇവ൪ പൊലീസിൻെറ പ്രതിച്ഛായ മോശമാക്കിയെന്നും പൊലീസ് മേധാവി നടത്തിയ അന്വേഷണത്തിൽ കണ്ടത്തെിയിരുന്നു.
വിനോദ്കുമാറിന് ചില ക്രിമിനൽ കേസ് പ്രതികളുമായും അനിൽകുമാറിന് മണൽ മാഫിയയുമായും ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി കമീഷനെ അറിയിച്ചു. മറ്റൊരു സി.ഐ ആയ ശ്രീകുമാറിനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.
അനിൽകുമാറിനെയും വിനോദ്കുമാറിനെയും ക്രമസമാധാന ചുമതലയിൽനിന്ന് ഒഴിവാക്കിയതായും പൊലീസ് മേധാവി അറിയിച്ചു.
പത്രവാ൪ത്തയെ തുട൪ന്ന് കമീഷൻ സ്വമേധയാ രജിസ്റ്റ൪ ചെയ്ത കേസിലാണ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.