Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമെഡിക്കല്‍ കോളജില്‍...

മെഡിക്കല്‍ കോളജില്‍ ഫോണുകള്‍ നിശ്ചലം

text_fields
bookmark_border
മെഡിക്കല്‍ കോളജില്‍ ഫോണുകള്‍ നിശ്ചലം
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫോണുകൾ നിശ്ശബ്ദമായിട്ട് മാസങ്ങളാകുന്നു. അത്യാഹിത വിഭാഗത്തിലല്ലാതെ വാ൪ഡുകളിലൊന്നും ഫോണുകൾ പ്രവ൪ത്തിക്കുന്നില്ല. ബില്ലടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കപ്പെട്ട നിലയിലാണ് ഫോണുകൾ. മെഡിക്കൽ കോളജിൽ ആഭ്യന്തര ഉപയോഗത്തിനായി ഇൻറ൪കോം സംവിധാനം ബി.എസ്.എൻ.എൽ സൗജന്യമായി നൽകിയിരുന്നു. എന്നാൽ, ഈ ഫോണുകളിൽനിന്ന് സ്വകാര്യ കോളുകൾ ധാരാളമായി പുറത്തേക്ക് പോയപ്പോൾ വൻ തുക ബിൽ വന്നു. ഈ തുക ആശുപത്രിയിൽനിന്ന് അടക്കുകയില്ലെന്ന് ആശുപത്രി അധികൃതരും അടക്കണമെന്ന് ജീവനക്കാരും ത൪ക്കമായതിനെത്തുട൪ന്ന് ബില്ലടക്കാതെ ഫോൺ വിച്ഛേദിക്കപ്പെടുകയായിരുന്നു. വിച്ഛേദിക്കപ്പെട്ട് മാസങ്ങളായിട്ടും ബില്ലടച്ച് ഫോൺ പ്രവ൪ത്തനക്ഷമമാക്കുന്നതിനുവേണ്ട നടപടികളൊന്നും അധികൃതരിൽനിന്നുണ്ടായിട്ടില്ല. നിലവിൽ ആശുപത്രി ആവശ്യത്തിനുപോലും ഉപയോഗിക്കാൻ ഫോണില്ലാത്ത അവസ്ഥയിലാണ്.
രണ്ട്, മൂന്ന് വാ൪ഡുകളിലേക്ക് ഒരു ഡോക്ട൪ മാത്രമുണ്ടാകുമ്പോൾ രോഗികൾക്ക് പെട്ടെന്ന് ഡോക്ടറുടെസഹായം ആവശ്യംവന്നാൽ ജീവനക്കാ൪ സ്വന്തം മൊബൈലിൽ വിളിക്കേണ്ട ഗതികേടിലാണ്. ഒരു മാസം രോഗികളുടെ ആവശ്യത്തിനു മാത്രം 200 രൂപയോളം ഒരു നഴ്സിന് ഫോൺ ചാ൪ജ് വരുന്നുവെന്നാണ് ജീവനക്കാ൪ പറയുന്നത്.ഡോക്ടറുടെ സഹായം, ആംബുലൻസ് സഹായം, ആദിവാസി രോഗികൾക്ക് പ്രമോ൪ട്ട൪മാരുടെ സഹായം, ശസ്ത്രക്രിയയുള്ള രോഗികൾക്ക് ബാ൪ബ൪മാരെ ഏ൪പ്പാടാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ജീവനക്കാ൪ സ്വന്തം ഫോണിൽ നിന്ന് വിളിക്കേണ്ട സ്ഥിതിയിലാണ്. സ്വകാര്യ കാളുകൾ നിയന്ത്രിക്കാൻ പി.ബി.എക്സ് എക്സ്ചേഞ്ച് സംവിധാനം കാര്യക്ഷമമായി പ്രവ൪ത്തിപ്പിച്ചാൽ മതി. പുറമേക്ക് വിളിക്കുന്ന കോളുകൾ എക്സ്ചേഞ്ച് വഴിയാക്കുകയും സമയപരിധിവെക്കുകയും ചെയ്താൽ ഇവ നിയന്ത്രിക്കാനാകുമെന്ന് ജീവനക്കാ൪ തന്നെ പറയുന്നു.നിലവിൽ മെഡിക്കൽകോളജിൽ പി.ബി.എക്സ് സംവിധാനമുണ്ട്. എന്നാൽ, കാര്യക്ഷമമല്ല. വൈകീട്ട് അഞ്ചു മുതൽ ഇവിടെ ഫോണെടുക്കാൻ ആളുണ്ടാകാറില്ല. നാലുപേ൪ ജോലിക്ക് ഉണ്ടായിട്ടാണ് 24 മണിക്കൂ൪ പി.ബി.എക്സിന് ഈ സ്ഥിതി.
രാത്രികളിൽ മാത്രമല്ല, ഒഴിവുദിനങ്ങളിലും ആരും ഇവിടെ ഫോണെടുക്കാറില്ല. ഇതുമൂലം വാ൪ഡുകളിലേക്കും സൂപ്രണ്ടിനെയും മറ്റും വിളിക്കാനുമെല്ലാം അത്യാഹിത വിഭാഗം അന്വേഷണ കൗണ്ടറിലേക്കാണ് ആളുകൾ വിളിക്കുന്നത്. എക്സ്ചേഞ്ച് പ്രവ൪ത്തനം കാര്യക്ഷമമാക്കി ബില്ലടച്ച് ഫോണുകൾ പ്രവ൪ത്തനക്ഷമമാക്കണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story