Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടുത്ത...

കടുത്ത നിലപാടില്‍നിന്ന് കേരള കോണ്‍ഗ്രസിന്‍െറ നാടകീയ പിന്‍മാറ്റം

text_fields
bookmark_border
കടുത്ത നിലപാടില്‍നിന്ന് കേരള കോണ്‍ഗ്രസിന്‍െറ നാടകീയ പിന്‍മാറ്റം
cancel

കോട്ടയം: കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ കരടു വിജ്ഞാപനം ഇറങ്ങാത്തതിൽ പ്രതിഷേധിച്ച് കടുത്ത നടപടിയെന്ന നിലപാടിൽനിന്ന് കേരള കോൺഗ്രസിൻെറ നാടകീയ പിൻവാങ്ങൽ. വെള്ളിയാഴ്ച രാത്രി 11 വരെ കോട്ടയത്ത് പാ൪ട്ടി ആസ്ഥാനത്ത് ചേ൪ന്ന ഉന്നതാധികാര സമിതി യോഗത്തിന് ഒടുവിൽ കരടു വിജ്ഞാപനം എത്രയും പെട്ടെന്ന് ഉണ്ടാകണമെന്ന താക്കീതിൽ പാ൪ട്ടി ചെയ൪മാൻ മന്ത്രി കെ.എം. മാണി കാര്യങ്ങൾ ഒതുക്കി. തൊട്ടടുത്ത ദിവസം തന്നെ വിജ്ഞാപനം ഇറങ്ങുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി പറഞ്ഞ മാണി ഇടുക്കി സീറ്റ് പാ൪ട്ടിക്ക് അ൪ഹമായതാണെന്ന് കൂട്ടിച്ചേ൪ത്തു.
കസ്തൂരി രംഗൻ റിപ്പോ൪ട്ടിൽ ഓഫിസ് മെമ്മോറാണ്ടത്തിന് ചുവടുപിടിച്ച് വിജ്ഞാപനം വെള്ളിയാഴ്ച ഇറങ്ങുമെന്നാണ് കോൺഗ്രസ് ഉറപ്പുനൽകിയിരുന്നതെന്ന് മാണി പറഞ്ഞു. അത് ഉണ്ടാകാത്തതിൽ ഉത്കണ്ഠയും അമ൪ഷവും പാ൪ട്ടിക്കുണ്ട്.
കോൺഗ്രസ് ക൪ഷക വിരുദ്ധ പാ൪ട്ടിയല്ല. ക൪ഷക വിരുദ്ധ നടപടികൾ അവരിൽനിന്ന് ഉണ്ടാകില്ല, അങ്ങനെയുണ്ടായാൽ അപ്പോൾ നിലപാട് വ്യക്തമാക്കും. ന്യായമായ കാര്യങ്ങളിൽ വിജ്ഞാപനം ഇറക്കുന്നതിനെ തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിക്കും.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ എല്ലാ അഭിപ്രായങ്ങളും സ്വീകരിക്കണമെന്നില്ല- മാണി പറഞ്ഞു.
ഇടുക്കി സീറ്റ് വേണമെന്നത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടുമ്പോൾ ആവശ്യപ്പെടും. തിങ്കളാഴ്ച ഇക്കാര്യത്തിൽ ഉഭയകക്ഷി ച൪ച്ച നടക്കും. ഇടുക്കി സീറ്റ് തങ്ങളുടേതാണെന്ന് പി.പി. തങ്കച്ചൻ പറഞ്ഞത് ശരിയായില്ല. തീരുമാനങ്ങൾ എടുക്കുംമുമ്പ് യു.ഡി.എഫ് കൺവീന൪ സ്ഥാനത്തിരിക്കുന്നയാൾ അത്തരം പരാമ൪ശങ്ങൾ നടത്തരുതായിരുന്നു.
കരടു വിജ്ഞാപനം ഇറങ്ങുമെന്ന പ്രതീക്ഷയിൽ വൈകുന്നേരം അഞ്ചിലേക്കും തുട൪ന്ന് ഏഴിലേക്കും യോഗം മാറ്റിവെച്ചു.
എന്നിട്ടും വിജ്ഞാപനം ഇറങ്ങാതെ വന്നപ്പോൾ കോൺഗ്രസ് നേതാക്കളുമായി ടെലിഫോണിൽ ച൪ച്ച നടത്തിയാണ് ഏഴേകാലോടെ കെ.എം. മാണി യോഗത്തിന് എത്തിയത്. അരമണിക്കൂറിന് ശേഷം വ൪ക്കിങ് ചെയ൪മാൻ കൂടിയായ മന്ത്രി പി.ജെ. ജോസഫും കൂട്ടരും എത്തി.ഇതിനിടെ, വൈസ് ചെയ൪മാൻ പി.സി. ജോ൪ജ് നേതൃത്വത്തിനൊപ്പം ഇരിക്കാതെ മുന്നിലെ കസേരയിലേക്ക് മാറിയിരുന്നത് സംസാരത്തിന് കാരണമായി. വൈസ് ചെയ൪മാൻ സ്ഥാനം ഒഴിയുന്നതിൻെറ സൂചനയാണോ ഇതെന്നായിരുന്നു ചിലരുടെ സംശയം. മാധ്യമപ്രവ൪ത്തക൪ക്ക് മുന്നിൽ പലവട്ടം നി൪ബന്ധിച്ചാണ് മാണി ജോ൪ജിനെ മുന്നിലേക്ക് കൊണ്ടുവന്നത്. രാത്രി വൈകുവോളം നീണ്ട മാരത്തൺ യോഗത്തിന് ശേഷം മുഖം കറുപ്പിച്ച് കയറിയ നേതാക്കളെല്ലാം ചിരിച്ചിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. രാജിവെച്ച രണ്ടുപേ൪ വികാര വിക്ഷോഭത്താലാണ് അങ്ങനെ ചെയ്തതെന്ന് മാണി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story