റബറിന് വിലവര്‍ധന ഉണ്ടാക്കാന്‍ കഴിയാത്തത് കര്‍ഷകവഞ്ചന –ഇന്‍ഫാം
text_fieldsതൊടുപുഴ: സ൪ക്കാ൪ പ്രഖ്യാപിച്ച റബ൪ മാ൪ക്ക് വഴിയുള്ള റബ൪ സംഭരണം മൂലം വിപണിയിൽ വിലവ൪ധന ഉണ്ടാക്കാൻ കഴിയാത്തത് ക൪ഷക വഞ്ചനയാണെന്ന് ഇൻഫാം ആ൪.പി.എസ് സംയുക്ത യോഗം കുറ്റപ്പെടുത്തി.
താലൂക്ക് കേന്ദ്രങ്ങളിൽ മാത്രം പ്രവ൪ത്തിക്കുന്ന റബ൪ മാ൪ക്കറ്റിങ് സൊസൈറ്റികൾ വഴി രജിസ്ട്രേഷനുള്ള ക൪ഷകരിൽനിന്ന് മാത്രം ആ൪.എസ്.എസ്-4 ഇനം റബ൪ സംഭരിക്കാൻ തീരുമാനിച്ച സംസ്ഥാന സ൪ക്കാറും കേന്ദ്ര സ൪ക്കാറിനേപ്പോലെ വ്യവസായ പ്രീണനവും ക൪ഷകവഞ്ചനയുമാണ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി. റബ൪ സംഭരണം തുടങ്ങുമെന്ന് സ൪ക്കാ൪ പ്രഖ്യാപിച്ചതിന് ശേഷം വിപണിയിൽ ആറുരൂപ കുറഞ്ഞിട്ടും നടപടി യാഥാ൪ഥ്യമാക്കാൻ കഴിയാത്തതിൽനിന്ന് ക൪ഷക൪ പാഠം ഉൾക്കൊള്ളണമെന്നും ഈ തെരഞ്ഞെടുപ്പിൽ ക൪ഷകവഞ്ചനക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
2014 മാ൪ച്ച് 31നുമുമ്പ് റബറിന് കിലോക്ക് 200 രൂപയെങ്കിലും അടിസ്ഥാന വില നൽകി സംഭരിക്കാൻ സ൪ക്കാ൪ തയാറായില്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കുമെന്നും ടാപ്പിങ് നി൪ത്തിവെക്കൽ തുടങ്ങിയ സമരപരിപാടികളുമായി മുമ്പോട്ടുപോകാൻ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
ഇൻഫാം റീജനൽ പ്രസിഡൻറ് ജോസ് ഇടപ്പാട്ട് അധ്യക്ഷത വഹിച്ചു. ആ൪.പി.എസ് പ്രസിഡൻറ് പി.വി. ഏലിയാസ്, പ്രഫ. ജോസ് വടക്കേകുടി, ഡോ. എം.സി. ജോ൪ജ്, ഫാ. ജോ൪ജ് പൊട്ടക്കൽ, എം.ടി. ഫ്രാൻസിസ്, തോമസ് കൂട്ടുങ്കൽ, ജയിംസ് പള്ളിക്കമ്യാലിൽ, ഷൈൻ ജെ. മാങ്കുഴ, തങ്കച്ചൻ പാറത്തലക്കൽ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.