ശ്രീലങ്കക്കെതിരെ വോട്ടുചെയ്യാത്തതില്‍ ഇന്ത്യക്ക് ആംനസ്റ്റിയുടെ വിമര്‍ശം
text_fieldsന്യൂഡൽഹി: എൽ.ടി.ടി.ഇക്കെതിരെയുള്ള യുദ്ധകാലത്ത് മനുഷ്യാവകാശലംഘനം നടത്തിയതിന് യു.എൻ മനുഷ്യാവകാശ സമിതിയിൽ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിനനുകൂലമായി ഇന്ത്യ വോട്ടുചെയ്യാത്തതിൽ ആംനസ്റ്റിയുടെ വിമ൪ശം.
വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ഇന്ത്യ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽനിന്ന് പിൻവാങ്ങുകയാണെന്നും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിൽനിന്ന് പിന്നോട്ടുപോകുകയാണെന്നും ആംനസ്റ്റി പ്രതികരിച്ചു. ഇന്ത്യയടക്കം 11 രാജ്യങ്ങളായിരുന്നു വോട്ടെടുപ്പിൽനിന്ന് പിന്മാറിയത്.
നിസ്സാരമായ ദേശീയ താൽപര്യം പരിഗണിച്ച് ശ്രീലങ്കയിലെ മനുഷ്യരുടെ മനുഷ്യാവകാശം മറന്നു. ഭാവിയിൽ ഉയ൪ന്നുവരുന്ന സാമ്പത്തികശക്തി എന്ന നിലയിൽ മനുഷ്യാവകാശം സംരക്ഷിക്കുന്ന ഉദ്യമത്തിൽനിന്ന് ഇന്ത്യ പിന്മാറിയ നടപടി നാണക്കേടാണെന്നും ആംനസ്റ്റി കൂട്ടിച്ചേ൪ത്തു. മനുഷ്യാവകാശധ്വംസനം നടത്തിയ ശ്രീലങ്കൻ സ൪ക്കാറിനൊപ്പമല്ല, മറിച്ച് ജനങ്ങളോടൊപ്പമാണ് ഇന്ത്യ നിലകൊള്ളേണ്ടിയിരുന്നതെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.