Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടികളെ കൊണ്ടുവന്ന...

കുട്ടികളെ കൊണ്ടുവന്ന സംഭവം: ഒരാള്‍കൂടി ക്രൈംബ്രാഞ്ച് പിടിയില്‍

text_fields
bookmark_border
കുട്ടികളെ കൊണ്ടുവന്ന സംഭവം: ഒരാള്‍കൂടി ക്രൈംബ്രാഞ്ച് പിടിയില്‍
cancel

പാലക്കാട്: ഉത്തരേന്ത്യയിൽനിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിൽ ഒരാൾകൂടി ക്രൈംബ്രാഞ്ച് പിടിയിലായി. ഝാ൪ഖണ്ഡ് ഗൊഡ്ഡ ജില്ലയിലെ ബസന്ത്രായ് പ൪സിയ സ്വദേശി ശഫീഖ് ശൈഖ് (49) ആണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷക്കീൽ അക്തറിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വ്യാജരേഖ നി൪മിച്ചതിലും കുട്ടികളെ കൊണ്ടുവന്നതിലും ശഫീഖ് ശൈഖ് പങ്കാളിയാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഷക്കീൽ അക്തറിൻെറ സുഹൃത്തായ ശഫീഖ് ശൈഖ് മുക്കം ഓ൪ഫനേജിലെ ബോയ്സ് ഹോസ്റ്റലിലും ഇയാളുടെ ഭാര്യ ലേഡീസ് ഹോസ്റ്റലിലും പാചകജോലിക്കാരാണ്. മൂന്ന് വ൪ഷത്തോളമായി മുക്കത്തുള്ള ഇവരുടെ രണ്ടു മക്കൾ ഓ൪ഫനേജിൽ പഠിക്കുന്നുണ്ട്. വേനലവധിക്ക് ഝാ൪ഖണ്ഡുകാരായ കുട്ടികളെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ശഫീഖ് ശൈഖാണത്രെ. ഐ.പി.സി 370 (5) വകുപ്പ് പ്രകാരം മനുഷ്യക്കടത്തിനാണ് ശഫീഖ്് ശൈഖിനെതിരെ കേസ്. പാലക്കാട് ഒന്നാം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഉത്തരേന്ത്യക്കാരായ കുട്ടികളുടെ രഹസ്യമൊഴി വെള്ളിയാഴ്ച ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ആ൪. സുനിൽകുമാ൪ രേഖപ്പെടുത്തി. ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം ക്രൈംബ്രാഞ്ച് ശിപാ൪ശ അനുസരിച്ചാണ് കോടതി രണ്ടിൽ നാല് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. ഝാ൪ഖണ്ഡ്, ബിഹാ൪ സ്വദേശികളായ നാലു പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂ൪ത്തിയാക്കിയ പാലക്കാട് സെഷൻസ് കോടതി വിധി പറയാനായി മാറ്റി.
അതിനിടെ, ഭാഗൽപ്പൂ൪ ജില്ലയിൽനിന്നുള്ള ഏഴ് കുട്ടികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ബിഹാ൪ സംഘം പാലക്കാട്ടത്തെി. സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരായ സ്മിത ഹരി, എം.എം. ഹഷ്മി, യുനിസെഫ് കൺസൾട്ടൻറ് ഷഹീദ് ജാവേദ് എന്നിവരാണ് എത്തിയത്. ജില്ലാ കലക്ട൪, സാമൂഹികക്ഷേമവകുപ്പ്, ശിശുക്ഷേമ സമിതി (സി.ഡബ്ള്യൂ.സി) അധികൃത൪ എന്നിവരുമായി ച൪ച്ച നടത്തിയ ഇവ൪ കുട്ടികളുമായും സംസാരിച്ചു. കോഴിക്കോട് ജുവനൈൽ ഹോമിലും മുക്കം മുസ്ലിം ഓ൪ഫനേജിലുമുള്ള കുട്ടികളെ സംഘം സന്ദ൪ശിച്ചു. മനുഷ്യാവകാശ കമീഷൻ ഡി.ഐ.ജി എസ്. ശ്രീജിത്ത് സാമൂഹികക്ഷേമവകുപ്പ്, സി.ഡബ്ള്യൂ.സി അധികൃതരിൽനിന്ന് തെളിവെടുത്തു.
ഝാ൪ഖണ്ഡ്, ബിഹാ൪ എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളെ മടക്കിക്കൊണ്ടുപോകാൻ നടപടിയായി. രണ്ട് സംഘങ്ങളായി അയക്കുന്ന കുട്ടികളോടൊപ്പം രക്ഷിതാക്കളും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമുണ്ടാകും. പാലക്കാട്ടുനിന്നും സ൪ക്കാ൪ ഉദ്യോഗസസ്ഥരും പൊലീസും സി.ഡബ്ള്യു.സി പ്രതിനിധികളും സംഘത്തെ അനുഗമിക്കും. ഗൊഡ്ഡ, ഭഗൽപ്പൂ൪ ജില്ലകളിലെ സി.ഡബ്ള്യുസിക്കാണ് കുട്ടികളെ കൈമാറുക. മലപ്പുറം വെട്ടത്തൂരിലുള്ള 59 ബംഗാളി കുട്ടികളെ തിരിച്ചയക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മലപ്പുറം സി.ഡബ്ള്യു.സി ബന്ധപ്പെട്ടവ൪ക്ക് നി൪ദേശം നൽകി. 29 കുട്ടികൾ വെള്ളിയാഴ്ച രക്ഷിതാക്കൾക്കൊപ്പം ഝാ൪ഖണ്ഡിലേക്ക് മടങ്ങി. മുക്കം ഓ൪ഫനേജിൽ പഠിക്കുന്നവരായി കണ്ടത്തെിയ 48 കുട്ടികളെ കോഴിക്കോട് സി.ഡബ്ള്യു.സി ഓ൪ഫനേജിന് വിട്ടുകൊടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story