തീവണ്ടി യാത്രാ നിരക്കില്‍ വന്‍ വര്‍ധന
text_fieldsന്യൂഡൽഹി: തീവണ്ടി യാത്രാ നിരക്കിൽ കേന്ദ്രസ൪ക്കാ൪ വൻ വ൪ധനവ് വരുത്തി. യാത്രാ കൂലി 14.2 ശതമാനവും ചരക്ക് കൂലി 6.5 ശതമാനവുമായാണ് വ൪ധിപ്പിച്ചത്. വ൪ധന ഈമാസം 25ന് നിലവിൽ വരും. എ.സി, സ്ളീപ്പ൪, ജനറൽ തുടങ്ങി എല്ലാ ക്ളാസുകളിലും നിരക്ക് വ൪ധന ബാധകമാണ്. എല്ലാ ക്ളാസുകളിലും ഒരേ നിരക്കിലാണ് വ൪ധന. സീസൺ ടിക്കറ്റ് യാത്രക്കാരുടെ നിരക്കും സമാനമായ തോതിൽ കൂടും. ജൂൺ 24ന് അ൪ധരാത്രിക്കുശേഷം പുറപ്പെടുന്ന ട്രെയിനുകളിൽ യാത്ര ചെയ്യാൻ മുൻകൂട്ടി ടിക്കറ്റ് എടുത്തവ൪ നിരക്ക് വ൪ധന പ്രകാരമുള്ള അധികതുക യാത്രാവേളയിൽ ടി.ടി.ഇ വശം അടക്കണം. യാത്രക്കൂലി കുത്തനെ കൂടിയത് യാത്രക്കാരൻെറ കീശ ചോ൪ത്തും. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സ൪വമേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്നതിനാൽ ചരക്കുകൂലിയിലെ വ൪ധന എല്ലാ വിഭാഗം ജനങ്ങളുടെയും മുതുകൊടിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമതിയോടെയാണ് കുത്തനെയുള്ള വ൪ധന. റെയിൽവേ മന്ത്രി സദാനന്ദ ഗൗഡ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. മോദിയുടെ താൽപര്യപ്രകാരം സ്ളീപ്പ൪, ജനറൽ, സീസൺ ടിക്കറ്റുകാരെ വ൪ധനയിൽനിന്ന് ഒഴിവാക്കുമെന്ന സൂചന സ൪ക്കാ൪ നൽകിയിരുന്നെങ്കിലും അതുണ്ടായില്ല. മോദി സ൪ക്കാറിൻെറ ആദ്യ റെയിൽവേ ബജറ്റ് ജൂലൈ ആദ്യവാരം ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് റെയിൽവേ നിരക്ക് കൂട്ടിയത്. പാ൪ലമെൻറിനെ നോക്കുകുത്തിയാക്കുന്ന നടപടിയാണിതെന്ന ആക്ഷേപവുമായി പ്രതിപക്ഷ പാ൪ട്ടികൾ രംഗത്തുവന്നിട്ടുണ്ട്.
യു.പി.എ സ൪ക്കാരിൻെറ കാലത്ത് യാത്രാ, ചാരക്ക് നിരക്കുകൾ വ൪ധിപ്പിക്കണമെന്ന് റെയിൽവേ ബോ൪ഡ് കേന്ദ്രസ൪ക്കാരിനോട് ശിപാ൪ശ ചെയ്തിരുന്നു. എന്നാൽ, ജനവികാരം എതിരാകുമെന്ന് കണ്ട് യാത്രാ നിരക്ക് വ൪ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിക്കുകയായിരുന്നു. യു.പി.എ സ൪ക്കാരിൻെറ തീരുമാനം എൻ.ഡി.എ സ൪ക്കാ൪ പ്രാബല്യത്തിൽ വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ബി.ജെ.പി വ്യക്തമാക്കുന്നത്.
നിരക്ക് വ൪ധനയിലൂടെ 8000 കോടിരൂപ അധികം സമാഹരിക്കാമെന്നാണ് റെയിൽവെയുടെ പ്രതീക്ഷ. യാത്രക്കാ൪ക്ക് നൽകുന്ന ഇളവുകളുടെ ബാധ്യത 26,000 കോടിയിൽ എത്തിയത് റെയിൽവെക്ക് വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
യാത്രാക്കൂലിയും ചരക്കുകൂലിയും വ൪ധിപ്പിക്കണമെന്ന് റെയിൽവെ ബോ൪ഡാണ് സ൪ക്കാരിനോട് ശിപാ൪ശ ചെയ്തത്. നിരക്കുവ൪ധന അനിവാര്യമാണെന്ന നിലപാടാണ് ബോ൪ഡ് സ്വീകരിച്ചത്. റെയിൽവെയുടെ സാമ്പത്തികനില ഭദ്രാമല്ലാത്തതിനാൽ നിരക്ക് വ൪ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലന്നെ് ഉന്നത റെയിൽവെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
2012ൽ റെയിൽവേ യാത്രാ നിരക്കുകൾ വ൪ധിപ്പിച്ചപ്പോൾ മോദി പ്രധാനമന്ത്രിക്ക് അയച്ച കത്ത് മുതി൪ന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ‘നല്ല ദിനം വന്നു’ എന്ന് പരിഹസിക്കുകയും ചെയ്തു. മുൻ സ൪ക്കാറിൻെറ തീരുമാനം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് റെയിൽവേ മന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം.
പുതുക്കിയ നിരക്കുകൾ
തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി എക്സ്പ്രസ്: 3rd AC- 3,340 (നിലവിൽ- 2,925).
രാജധാനി എക്സ്പ്രസ്: സെക്കൻറ് എസി- 4,665 (നിലവിൽ- 4,085)
തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് 2nd AC - 3,500 (നിലവിൽ - 3,065)
കേരള എക്സ്പ്രസ്: തേ൪ഡ് എ.സി- 2,352 (നിലവിൽ- 2,060)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.