Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightചങ്ങനാശേരി...

ചങ്ങനാശേരി മയക്കുമരുന്നിന്‍െറ പിടിയില്‍

text_fields
bookmark_border
ചങ്ങനാശേരി മയക്കുമരുന്നിന്‍െറ പിടിയില്‍
cancel
ചങ്ങനാശേരി: നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ മയക്കുമരുന്ന് കച്ചവടവും ഉപയോഗവും വ്യാപകം. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ വലയിലാക്കുന്ന സംഘങ്ങള്‍ നഗരത്തില്‍ വ്യാപകമായി. വ്യാജമദ്യ ലോബിയും ഇവിടെ ശക്തമാണ്. വിദ്യാര്‍ഥികള്‍ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും കൈമാറ്റവും നടത്തുന്നു. ചെറുസംഘങ്ങളായാണ് മരുന്നുവ്യാപാരം. സന്ധ്യമയങ്ങിയാല്‍ പ്രത്യേക സ്ഥലങ്ങളില്‍ കുട്ടികള്‍ ഒത്തുകൂടുകയും മയക്കുമരുന്ന് ഇവര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുകയാണ് രീതി. കുട്ടികളെ ആകര്‍ഷിക്കാനായി നീലച്ചിത്രങ്ങളും ലഭ്യമാക്കുന്നതായി പരാതിയുണ്ട്. സന്ധ്യമുതല്‍ അര്‍ധരാത്രി വരെ വിദ്യാര്‍ഥികള്‍ ഇത്തരം സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നതായാണ് വിവരം. മാഫിയ സംഘങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ആക്രമിച്ച് അമര്‍ച്ച ചെയ്യാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നു. കഞ്ചാവ് കച്ചവടം ചോദ്യംചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം നടന്നിട്ട് ആഴ്ചകള്‍ മാത്രമെ ആയുള്ളൂ. ഇതിനിടെയാണ് ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷന് സമീപവും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും കഞ്ചാവ് മാഫിയ സംഘം പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കടന്ന അക്രമികള്‍ രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഭ്രാന്തരാക്കി ആക്രമണം അഴിച്ചുവിട്ടു. ആശുപത്രിയും പരിസരവും പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍. ആദ്യ തവണ വിദ്യാര്‍ഥികള്‍ക്ക് വില കുറച്ചാണ് ലഹരിമരുന്ന് നല്‍കുന്നത്. ഇവര്‍ ഉപയോഗിച്ചുതുടങ്ങുന്നതോടെ കച്ചവടത്തിനായും കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ആള്‍ത്താമസമില്ലാത്ത വീടുകളും ആളൊഴിഞ്ഞ സ്ഥലങ്ങളും മയക്കുമരുന്ന് ഉപയോഗത്തിനായി തിരഞ്ഞെടുക്കുന്നു. ഉപയോഗിച്ച സിറിഞ്ചുകള്‍ ഈ കേന്ദ്രങ്ങളില്‍ വ്യാപകമായി കാണാം. മെഡിക്കല്‍ സ്റ്റോറുകളില്‍ കുട്ടികള്‍ തന്നെയെത്തി സിറിഞ്ചുകള്‍ വാങ്ങുന്നു. സമീപ ജില്ലകളില്‍നിന്നാണ് ചങ്ങനാശേരിയിലേക്ക് ലഹരി എത്തുന്നത്. ലഹരി മരുന്നുകള്‍ ഉപയോഗിച്ചശേഷം അമിതവേഗത്തില്‍ ഇരുചക്ര വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നതും പതിവാണ്. അടുത്തിടെ ഓപറേഷന്‍ ചീറ്റ എന്ന പേരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായവരില്‍ ഇത്തരക്കാരും കുടുങ്ങിയിരുന്നു. പെരുന്നയില്‍ മയക്കുമരുന്ന് ലോബിക്കെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.ഐ നേതാവിന് മര്‍ദനമേറ്റിരുന്നു. കുരിശുംമൂട്ടില്‍ മയക്കുമരുന്ന് ലോബിയില്‍പ്പെട്ടവര്‍ വ്യാപാരികളെ ആക്രമിച്ച സംഭവവുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story