വിദ്യാര്‍ഥികളെ പെരുപ്പിച്ചു കാണിച്ച് സ്കൂളുകളുടെ തട്ടിപ്പ്
text_fieldsതിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ വ്യാജ യു.ഐ.ഡി ഉപയോഗിച്ച് വിദ്യാ൪ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് തട്ടിപ്പ് നടത്തുന്നെന്ന് വ്യക്തമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് വ്യാപകപരിശോധനക്ക്. തിരുവനന്തപുരം ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ കട്ടച്ചൽകുഴി എസ്.എൻ.യു.പി സ്കൂളിൽ തെറ്റായ യു.ഐ.ഡി ഉപയോഗിച്ച് കുട്ടികളുടെ എണ്ണം പെരുപ്പിച്ച് അധ്യാപക തസ്തികകക്ക് അനധികൃതമായി അംഗീകാരം നേടിയതായി കണ്ടത്തെിയ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്. ഇതുസംബന്ധിച്ച് സംശയമുയ൪ന്ന സ്കൂളുകളിലായിരിക്കും ആദ്യം പരിശോധന നടക്കുകയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. കട്ടച്ചൽകുഴി എസ്.എൻ യു.പി സ്കൂളിലെ സംഭവത്തിൽ സ്കൂളിലെ ടീച്ച൪ ഇൻ ചാ൪ജിനെയും ക്ളാസ് ചുമതല വഹിച്ചിരുന്ന 24 അധ്യാപകരെയും കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ട൪ ഗോപാലകൃഷ്ണ ഭട്ട് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് അധ്യാപക൪ക്ക് അംഗീകാരവും ശമ്പളവും അലവൻസും വാങ്ങിനൽകിയതുവഴി സ൪ക്കാറിന് ഭീമമായ സാമ്പത്തികബാധ്യത ഉണ്ടാക്കിയതായി പരാതി ഉയ൪ന്നിരുന്നു. ഇതിൻെറ അടിസ്ഥാത്തിലാണ് അഡീഷനൽ ഡയറക്ട൪ (അക്കാദമിക്) യു.കെ. ശ്യാമളയും സൂപ്പ൪ചെക് സെൽ ഓഫിസറും നടത്തിയ മിന്നൽ പരിശോധനയിൽ കട്ടച്ചൽകുഴി സ്കൂളിലെ ക്രമക്കേട് കണ്ടത്തെിയത്. 125ൽ താഴെ കുട്ടികളുള്ള സ്കൂളിൽ 700ലധികം കുട്ടികളുള്ളതായാണ് വ്യാജരേഖ ചമച്ചത്. ഇതിനായി സമ൪പ്പിച്ച യു.ഐ.ഡി രേഖകളിൽ സംശയം ഉയ൪ന്നിരുന്നു. സമ൪പ്പിച്ച യു.ഐ.ഡി രേഖകളിലെ പ്രായം സംശയാസ്പദമായിരുന്നു. ഇതുസംബന്ധിച്ച് പരാതിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. പരമാവധി ഏഴ് അധ്യാപക തസ്തികകൾ വേണ്ട സ്കൂളിലാണ് 25ഓളം അധ്യാപക തസ്തികകൾക്ക് അംഗീകാരം നേടിയെടുത്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏതാനും സ്കൂളുകളും സംശയത്തിൻെറ നിഴലിലാണ്. വിദ്യാ൪ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് സ്കൂളുകളിൽ തസ്തിക സൃഷ്ടിക്കുന്നുവെന്ന് കണ്ടത്തെിയതിനെ തുട൪ന്നാണ് സ്കൂളുകളിൽ യു.ഐ.ഡി നി൪ബന്ധമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.