Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഓണക്കാലത്ത് വ്യാജമദ്യം...

ഓണക്കാലത്ത് വ്യാജമദ്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി

text_fields
bookmark_border
ഓണക്കാലത്ത് വ്യാജമദ്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി
cancel
പത്തനംതിട്ട: ഓണക്കാലത്ത് മദ്യമയക്കുമരുന്ന് ഉല്‍പാദനം, ഉപഭോഗം, വിപണനം എന്നിവ കര്‍ശനമായി തടയുന്നതിന് എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്‍െറ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 12 വരെ സര്‍ക്കാര്‍ സ്പെഷല്‍ ഡ്രൈവ് പ്രഖ്യാപിച്ചു. പത്തനംതിട്ട എക്സൈസ് ഡിവിഷന്‍ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂര്‍ ജില്ലാ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായി. ജില്ലയിലെ രണ്ട് ഓഫിസുകള്‍ കേന്ദ്രീകരിച്ച് രണ്ട് സ്ട്രൈക്കിങ് യൂനിറ്റുകളെ നിയോഗിച്ചു. പൊതുജനങ്ങളില്‍നിന്ന് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കും. ജില്ലയില്‍ താലൂക്ക് തലങ്ങളില്‍ എക്സൈസ്, പൊലീസ്, വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത റെയ്ഡുകള്‍ നടത്തും. കൂടാതെ വനിതാ ഷാഡോ എക്സൈസ്, സ്പെഷല്‍ ഇന്‍റലിജന്‍സ് വിഭാഗങ്ങളെയും നിയോഗിച്ചു. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ സ്പെഷല്‍ എന്‍ഫോഴ്സ്മെന്‍റ് ടീം രൂപവത്കരിച്ചു. സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെടുന്ന വാഹനങ്ങള്‍, സ്പിരിറ്റ്, ചാരായം എന്നിവ സ്റ്റോക് ചെയ്യുന്ന വിവരങ്ങള്‍, മദ്യമയക്കുമരുന്നു വിപണനം നടത്തുന്ന വ്യക്തികള്‍ എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പൊതുജനങ്ങള്‍ ഫോണില്‍ അറിയിക്കണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ മാത്യൂസ് ജോണ്‍ അറിയിച്ചു. വിവരങ്ങള്‍ അറിയിക്കേണ്ട നമ്പരുകള്‍. പത്തനംതിട്ട ജില്ലാ കണ്‍ട്രോള്‍ റൂം: 0468-2222873, എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ്: 9400069473, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- പത്തനംതിട്ട: 9400069466, അടൂര്‍: 9400069464, റാന്നി: 9400069468, മല്ലപ്പള്ളി: 9400069470, തിരുവല്ല: 9400069472, എക്സൈസ് റേഞ്ച് ഓഫിസ് -പത്തനംതിട്ട: 9400069476, കോന്നി: 9400069477, റാന്നി: 9400069478, ചിറ്റാര്‍: 9400069479, അടൂര്‍: 9400069475, മല്ലപ്പള്ളി: 9400069480, തിരുവല്ല: 9400069481, പത്തനംതിട്ട എക്സൈസ് കമീഷണര്‍: 9496002863, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍: 9447178055.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story