നികുതി വര്‍ധനക്കെതിരെ മുസ് ലിംലീഗും
text_fieldsതിരുവനന്തപുരം: മാണി ഗ്രൂപ്പിനുപിന്നാലെ, നികുതിവ൪ധനയിൽ എതി൪പ്പുമായി മുസ്ലിംലീഗും രംഗത്ത്. നികുതിവ൪ധന ജനങ്ങൾക്ക് ഭാരമില്ലാത്തവിധം പുന$ക്രമീകരിക്കണമെന്നും ഒൗഷധവിലനിയന്ത്രണ നിയമം പരിഷ്കരിക്കണമെന്നും തീരദേശ നിയന്ത്രണ വിജ്ഞാപനപരിധിയിൽനിന്ന് തീരവാസികളായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേ൪ന്ന സംസ്ഥാന പ്രവ൪ത്തക സമിതി യോഗം ആവശ്യപ്പെട്ടു. നികുതിവ൪ധന പൂ൪ണമായി ഒഴിവാക്കണമെന്ന അഭിപ്രായം പാ൪ട്ടിക്കില്ല. ചിലത് അനിവാര്യമാണ്. എന്നാൽ, ജനങ്ങൾക്ക് ഭാരമില്ലാത്തവിധം പുന:ക്രമീകരിക്കണം. ഇക്കാര്യം അടുത്ത യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കുമെന്നും യോഗശേഷം ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി മാധ്യമങ്ങളോട് പറഞ്ഞു.
റബ൪ വിലയിടിവ് മൂലമുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ രണ്ടു വ൪ഷത്തേക്ക് ഇറക്കുമതി മരവിപ്പിക്കണം. റബറിൻെറ തറവില 200 രൂപയായി നിശ്ചയിക്കണം. ആഭ്യന്തര ഉൽപാദനത്തിൻെറ 50 ശതമാനമെങ്കിലും രാജ്യത്തിനകത്തെ റബ൪ അധിഷ്ഠിത വ്യവസായങ്ങൾ ഉപയോഗിക്കണമെന്ന നിബന്ധനയുണ്ടാക്കണം. പച്ചത്തേങ്ങയുടെ തറവില 28 രൂപയായി ചുരുക്കിയത് പിൻവലിക്കണം. 32 രൂപക്ക് തേങ്ങ സംഭരിക്കണം. ദേശീയ ഫാ൪മസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയുടെ വില നിയന്ത്രണാധികാരം കേന്ദ്രസ൪ക്കാ൪ വെട്ടിച്ചുരുക്കിയതിനാൽ മരുന്നുവില ക്രമാതീതമായി ഉയരുകയാണ്.
തീരദേശ നിയന്ത്രണ വിജ്ഞാപനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യോഗം വിലയിരുത്തി. മത്സ്യത്തൊഴിലാളികൾക്ക് തീരദേശത്ത് വസിക്കുന്നതിനും വീടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നി൪മിക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കണം. കേന്ദ്ര സ൪ക്കാറിൻെറ നിയന്ത്രണ വിജ്ഞാപനം റദ്ദാക്കി പകരം സംസ്ഥാന തലത്തിൽ സ്വതന്ത്ര നിയമം ആവിഷ്കരിക്കണം. ഇന്ത്യൻ കടലിലെ മത്സ്യബന്ധനാവകാശം രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമാക്കണം. തീരദേശമേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തീരദേശത്ത് പ്രതിരോധസംഗമം നടത്താനും യോഗം തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.