Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ സംഭരിക്കുന്നില്ല; കാന്തല്ലൂരില്‍ പച്ചക്കറികള്‍ ചീഞ്ഞ് നശിക്കുന്നു

text_fields
bookmark_border
സര്‍ക്കാര്‍ സംഭരിക്കുന്നില്ല; കാന്തല്ലൂരില്‍ പച്ചക്കറികള്‍ ചീഞ്ഞ് നശിക്കുന്നു
cancel

മറയൂ൪: അന്യസംസ്ഥാനങ്ങളിൽനിന്ന് വിഷത്തിൽ മുക്കിയ പച്ചക്കറികൾ ലോഡുകണക്കിന് അതി൪ത്തി കടന്നത്തെുമ്പോൾ സംസ്ഥാനത്തെ പ്രമുഖ പച്ചക്കറി ഉൽപാദന കേന്ദ്രമായ കാന്തല്ലൂരിലെ തോട്ടങ്ങളിൽ പച്ചക്കറികൾ ചീഞ്ഞുനശിക്കുന്നു. സംഭരണത്തിൽനിന്ന് സ൪ക്കാ൪ പിന്മാറിയതോടെയാണ് ശീതകാല വിളകൾ തോട്ടങ്ങളിൽ ചീഞ്ഞു നശിക്കുന്നത്. മറയൂ൪ മലനിരകളിലെ കാന്തല്ലൂരിൽ പച്ചക്കറിത്തോട്ടങ്ങളുടെ തക൪ച്ചയും ക൪ഷകരുടെ ദുരിതവും കൃഷിയെ സ്നേഹിക്കുന്ന ആരെയും വേദനിപ്പിക്കുന്ന കാഴ്ചയാണ്.

ഓണക്കാലത്തിന് മുന്നോടിയായി കാന്തല്ലൂരിലെ പച്ചക്കറി സംഭരിക്കാതെ തമിഴ്നാട്ടിൽനിന്ന് വാങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിലുള്ള പ്രതികാരമാണ് ഹോ൪ട്ടികോ൪പ് പച്ചക്കറി സംഭരിക്കാത്തതിന് പിന്നിലെന്ന് പറയപ്പെടുന്നു. ഓണക്കാലത്ത് വൻ കമീഷൻ പ്രതീക്ഷിച്ച് തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വാങ്ങാനുള്ള ഹോ൪ട്ടികോ൪പ് അധികൃതരുടെ നീക്കം വാ൪ത്തയായതോടെ പാളിയിരുന്നു.

കാന്തല്ലൂ൪ പച്ചക്കറികൾ തമിഴ്നാട്ടിൽ വിറ്റഴിക്കുകയും പിന്നീട് ഉയ൪ന്ന വിലയ്ക്ക് അവിടെനിന്ന് വാങ്ങി കേരളത്തിൽ വിൽക്കുകയും ചെയ്യുന്ന ഇടപാടിൽ വൻ തുകയാണ് ഉദ്യോഗസ്ഥ൪ക്ക് കമീഷനായി ലഭിച്ചിരുന്നത്. അങ്കമാലിയിൽ ആഗോള കാ൪ഷിക സംഗമത്തിനത്തെിയ കാന്തല്ലൂരിലെ ക൪ഷകരോട് പച്ചക്കറി സംഭരിക്കാത്തതിനെതിരെ എവിടെയും പരാതിപ്പെട്ടുകൊള്ളാനും വേണമെങ്കിൽ വാ൪ത്ത നൽകാനും പറഞ്ഞ് ഹോ൪ട്ടികോ൪പ് എം.ഡി കയ൪ത്തതായും ആക്ഷേപമുണ്ട്. ഹോ൪ട്ടികോപ് ഉദ്യോഗസ്ഥരൂം ചെയ൪മാനും തമ്മിലെ ശീതസമരത്തിൻെറ ഇരകളാകേണ്ടി വന്നിരിക്കുകയാണ് കാന്തല്ലൂരിലെ പച്ചക്കറി ക൪ഷക൪.

വിപണിയിൽ 26 രൂപ വിലയുള്ള കാരറ്റ് 10 രൂപക്കും 20 രൂപയുള്ള കാബേജ് അഞ്ച് രൂപക്കും 40 രൂപയുള്ള ഉരുളക്കിഴങ്ങ്്18 രൂപക്കും വിൽക്കാമെന്നുവെച്ചാലും ഇടനിലക്കാ൪ മുഴുവനും വാങ്ങാൻ തയാറാവുന്നില്ല. മറയൂ൪ മലനിരകളിലെ കാന്തല്ലൂ൪, വട്ടവട പഞ്ചായത്തുകളിലെ 1500 ഹെക്ടറിലധികം പ്രദേശത്ത് കേരളത്തിനാവശ്യമായ ഗുണനിലവാരമുള്ള ഉരുളക്കിഴങ്ങും കാബേജും ഉൽപാദിപ്പിക്കാൻ കഴിയുമെങ്കിലും സംഭരണത്തിലെയും വിപണനത്തിലെയും അപാകതയും ഹോ൪ട്ടികോ൪പ് എം.ഡിയും ചെയ൪മാനും തമ്മിലെ വടംവലിയും മൂലം ഈ സാധ്യതകൾ അടയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story