കിഴക്കന്‍ ജറൂസലമില്‍ ഫലസ്തീനിയുടെ വീട് തകര്‍ത്തു
text_fieldsജറൂസലം: സംഘ൪ഷം രൂക്ഷമായ കിഴക്കൻ ജറൂസലമിൽ ഫലസ്തീൻ പൗരൻെറ വീട് ഇസ്രായേൽ സുരക്ഷാ സേന തക൪ത്തു. ഒക്ടോബറിൽ രണ്ട് ഇസ്രായേലികളുടെ മരണത്തിനിടയാക്കിയ കാ൪ബോംബാക്രമണത്തിലെ ചാവേറെന്ന് ആരോപിച്ചാണ് സേന വീട് തക൪ത്തത്. കഴിഞ്ഞ ദിവസം അഞ്ച് ഇസ്രായേലികൾ കൊല്ലപ്പെടുകയും ഫലസ്തീനികൾക്കു നേരെയുള്ള അധിനിവേശം ശക്തമാകുകയും ചെയ്ത കിഴക്കൻ ജറൂസലമിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീ൪ണമായി. നാലു കുടുംബങ്ങൾ താമസിച്ച കെട്ടിടമാണ് ഇസ്രായേൽ സുരക്ഷാ സേന പൊളിച്ചുനീക്കിയത്. പരിസരപ്രദേശം മുഴുവൻ സുരക്ഷാ വലയത്തിലാക്കിയ ശേഷമാണ് കെട്ടിടം സേന തക൪ത്തത്.
കിഴക്കൻ ജറൂസലമിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിൻെറ ഭാഗമായുള്ള ‘കൂട്ട ശിക്ഷ’യാണ് കെട്ടിടം പൊളിച്ചതിലൂടെ നടപ്പാക്കിയതെന്ന് സമീപവാസികൾ പറഞ്ഞു. ചാവേ൪ ആക്രമണം നടത്തിയ ആളുടെ പേരിൽ നാലു കുടുംബങ്ങളെയാണ് വഴിയാധാരമാക്കിയത്. അതേസമയം, തങ്ങളുടെ വീട് തക൪ത്തതിൽ ആരും ദു$ഖിക്കേണ്ടതില്ളെന്ന് ചാവേ൪ ആക്രമണം നടത്തിയ അബ്ദുറഹ്മാൻ അൽശാലുദിയുടെ മുത്തശ്ശി പറഞ്ഞു. തങ്ങൾക്ക് ഇക്കാര്യത്തിൽ അഭിമാനമുണ്ടെന്നും അവ൪ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോ൪ട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.