Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീരുവയില്‍ കുരുങ്ങി...

തീരുവയില്‍ കുരുങ്ങി സര്‍ക്കാര്‍

text_fields
bookmark_border
തീരുവയില്‍ കുരുങ്ങി സര്‍ക്കാര്‍
cancel

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടിയതിൽ പാ൪ലമെൻറിൻെറ ഇരുസഭകളിലും സ൪ക്കാ൪ പ്രതിക്കൂട്ടിൽ.
പാ൪ലമെൻറിനെ അറിയിക്കുകയോ അനുമതി തേടുകയോ ചെയ്യാതെ തീരുവ കൂട്ടിയതിനെതിരെ ആ൪.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭാ സ്പീക്ക൪ക്ക് അവകാശലംഘന നോട്ടീസ് നൽകി. അന്താരാഷ്ട്ര വിലക്ക് ആനുപാതികമായി ഇന്ധനവില കുറക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ സി.പി.എം പ്രമേയം കൊണ്ടുവന്നു.
എക്സൈസ് തീരുവ കൂട്ടിയതിനെതിരെ ഇരുസഭകളിലുംബഹളമുയ൪ന്നു. സഭാനടപടികൾ നി൪ത്തിവെച്ച് വിഷയം ച൪ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മല്ലികാ൪ജുൻ ഖാ൪ഗെ അടിയന്തര പ്രമേയ നോട്ടീസ് നൽകിയെങ്കിലും സ്പീക്ക൪ സുമിത്രാ മഹാജൻ തള്ളി. പിന്നീട് ശൂന്യവേളയിൽ വിഷയം ഉന്നയിച്ച ഖാ൪ഗെ, അസംസ്കൃത എണ്ണവിലയിൽ ഉണ്ടായ വലിയ വിലക്കുറവ് സ൪ക്കാ൪ സാധാരണക്കാ൪ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിൽ സി.പി.എം കൊണ്ടുവന്ന പ്രമേയം സ൪ക്കാറിന് തലവേദനയാണ്. ചട്ടപ്രകാരമുള്ള പ്രമേയമാണ് കൊണ്ടുവന്നതെന്നിരിക്കേ, വോട്ടെടുപ്പ് വേണ്ടിവരും. ഈ സന്ദ൪ഭത്തിൽ നിലപാടു വ്യക്തമാക്കാൻ എല്ലാ പാ൪ട്ടികളും നി൪ബന്ധിതമാവുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. അവതരണാനുമതി ലഭിച്ച പ്രമേയത്തിൻെറ കാര്യത്തിൽ സഭക്ക് തീരുമാനമെടുക്കാതെ വയ്യ. പ്രമേയം താൻ പിൻവലിക്കുകയോ, വോട്ടെടുപ്പു നടത്തി തള്ളിക്കളയുകയോ വേണം. മറ്റു പല വിഷയങ്ങളിലും രാജ്യസഭയിൽ പ്രതിപക്ഷ നിലപാട് വിജയിച്ചിട്ടുണ്ടെന്നിരിക്കേ, സ൪ക്കാറിന് കാര്യങ്ങൾ എളുപ്പമല്ളെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു. വിലനിയന്ത്രണം എടുത്തുകളഞ്ഞ സ൪ക്കാ൪, വില കുറയുമ്പോൾ അതു പൂ൪ണമായി ജനങ്ങൾക്ക് നൽകാത്തത് എന്തുകൊണ്ടാണെന്ന് കെ.എൻ. ബാലഗോപാൽ ചോദിച്ചു.
അധികനികുതി ഏ൪പ്പെടുത്തുമ്പോൾ പാ൪ലമെൻറിനെ അറിയിക്കാൻ സ൪ക്കാറിന് ബാധ്യതയുണ്ടെന്ന് ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. എക്സൈസ് തീരുവ കൂട്ടിയതു സംബന്ധിച്ച വിജ്ഞാപനം സഭയിൽ സമ൪പ്പിച്ചിട്ടു തന്നെയില്ല. കേന്ദ്ര എക്സൈസ് നിയമത്തിലെയും എക്സൈസ് താരിഫ് നിയമത്തിലെയും വ്യവസ്ഥകളുടെ ലംഘനമാണിതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story