Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightവയനാട് മെഡിക്കൽ...

വയനാട് മെഡിക്കൽ കോളജില്‍ നവജാതശിശു മരിച്ചുചികിത്സപ്പിഴവെന്ന് ആരോപണം

text_fields
bookmark_border

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജായി ഉയര്‍ത്തിയ ജില്ല ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയുടെ നവജാത ശിശു മരിച്ചു. വാളാട് എടത്തന കോളനിയില്‍ താമസിക്കുന്ന വെള്ളമുണ്ട കോളിക്കണ്ടി വീട്ടില്‍ ബാലകൃഷ്ണന്‍-വിനീഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. ശസ്ത്രക്രിയ നടത്തുന്നതിനുള്‍പ്പെടെ ഡോക്ടര്‍മാര്‍ കാണിച്ച അനാസ്ഥയും അശ്രദ്ധയും കാരണമാണ് കുട്ടി മരിക്കാനിടയായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി സൂപ്രണ്ടിനും മാനന്തവാടി പൊലീസിലും പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുട്ടിക്ക് അമിത രക്തസമ്മർദം ഉണ്ടായതിനെ തുടർന്നാണ് വിനീഷയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്നും ഇക്കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നതായും ചികിത്സിച്ച ഡോ. നസീറ ബാനു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story