കെട്ടിടത്തിെൻറ സ്ലാബ് വീണുണ്ടായ അപകടം: ഒരാൾകൂടി മരിച്ചു
text_fieldsമരണം മൂന്നായി, രണ്ടു പേർ ചികിത്സയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: തൊണ്ടയാട് ജങ്ഷനുസമീപം നിർമാണത്തിലുള്ള ബഹുനില കെട്ടിടത്തിെൻറ സ്ലാബ് വീണുണ്ടായ അപകടത്തിൽ ഒരാൾകൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന തമിഴ്നാട് ശങ്കരാപുരം കൊടിയാനൂർ നോർത്ത് സ്ട്രീറ്റിലെ ഗണേശൻ (31) ആണ് വെള്ളിയാഴ്ച രാവിലെയോടെ മരിച്ചത്. കെട്ടിട നിർമാണ കരാർ ഏറ്റെടുത്ത തമിഴ്നാട്ടിലെ ടീം ഏജിെൻറ തൊഴിലാളിയാണിദ്ദേഹം.
ഞായറാഴ്ച രാവിലെ ഏഴരയോടെയുണ്ടായ അപകടത്തിൽ കെട്ടിട നിർമാണ കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ എൻജിനീയർ തമിഴ്നാട് മേലെപാളയം തൈക്കസ്ട്രീറ്റിൽ സലീം ഖാൻ (26), തൊഴിലാളി പുതുക്കോട്ട സ്വദേശി കാർത്തിക് (24) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പുതുക്കോട്ട സ്വദേശി ജീവാനന്ദ് (22), തിരുവണ്ണാമല സ്വദേശികളായ തങ്കരാജ് (32) എന്നിവരിപ്പോഴും ചികിത്സയിലാണ്. റെഡിമേഡ് സ്ലാബുകളും തൂണുകളും എത്തിച്ച് പരസ്പരം കൂട്ടിയോജിപ്പിക്കുന്ന രീതിയിലായിരുന്നു കെട്ടിടത്തിെൻറ നിർമാണം. നാലാം നിലയിൽ തൂണുകൾക്ക് മുകളിൽ ക്രെയിൻ ഉപയോഗിച്ച് സ്ലാബുകൾ നിരത്തിവെക്കവേ ഒരു ഭാഗത്തെ താൽക്കാലിക തൂൺ ചരിയുകയും ഭാരം ഒന്നാകെ ആ ഭാഗത്തേക്കായി തൊഴിലാളികളുടെ ദേഹത്തേക്ക് സ്ലാബുകൾ ഒന്നാകെ നിലംപൊത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസും കോർപറേഷനും തൊഴിൽ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. രേവതിയാണ് മരിച്ച ഗണേശിെൻറ ഭാര്യ. മക്കൾ: ധീന, ശ്രിജ, കതിരവൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.