ഉത്തേജകക്കുരുക്ക്; ഇന്ത്യൻ താരങ്ങളെ വിലക്കി ഫ്രഞ്ച് അത്ലറ്റിക് മീറ്റ്
text_fieldsപാരിസ്: ലോക അത്ലറ്റിക് കലണ്ടറിലെ പ്രമുഖ മീറ്റുകളിലൊന്നായ മീറ്റിങ് ഡി ലിമോഗസിൽ അവസാന നിമിഷം ഇന്ത്യൻ താരങ്ങളെ മാറ്റിനിർത്തി സംഘാടകർ. രാജ്യത്തെ വർധിച്ചുവരുന്ന ഉത്തേജക ഉപയോഗവും അത്ലറ്റിക്സ് വിവാദവും ആരോപിച്ചാണ് വിലക്കിയത്. കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ് എൽദോസ് പോൾ, ലോക ജൂനിയർ വെള്ളി മെഡൽ ജേതാവ് സെൽവ പ്രഭു, ഹൈജംപർ ജെസ്സി സന്ദേശ് എന്നിവർക്കാണ് ആദ്യം അനുമതി നൽകിയ ശേഷം റദ്ദാക്കിയത്.
അടുത്തിടെ പുറത്തുവന്ന 2022ലെ ലോക ഉത്തേജകവിരുദ്ധ സമിതി റിപ്പോർട്ടിൽ ഇന്ത്യയിൽനിന്നുള്ള താരങ്ങളാണ് പരിശോധനകളിൽ ഏറ്റവും കൂടുതൽ പിടിക്കപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.