പ്രീമിയർ ലീഗിൽ വീണ്ടും വംശീയാധിക്ഷേപം; മൂന്നുപേർ അറസ്റ്റിൽ
text_fieldsലണ്ടൻ: കളി ജയിക്കുന്ന പുതുവത്സരത്തിലേക്ക് വിസിൽ മുഴങ്ങിയ പ്രീമിയർ ലീഗിന് നാണക്കേടായി വീണ്ടും വംശീയാധിക്ഷേപം. ബുധനാഴ്ച രണ്ടു വേദികളിലാണ് കളിക്കാർക്കുനേരെ ഗാലറികളിൽനിന്ന് വംശീയാധിക്ഷേപമുണ്ടായത്. സ്റ്റോക് സിറ്റിയും ഹഡേഴ്സ്ഫീൽഡും തമ്മിലുള്ള മത്സരത്തിനിടെ അയർലൻഡ് വിംഗർ ജെയിംസ് മക്ക്ലീനെ ലക്ഷ്യമിട്ടായിരുന്നു കാണികളിൽ ചിലർ ആക്ഷേപം ചൊരിഞ്ഞതെങ്കിൽ ബ്രൈറ്റൺ-ചെൽസി അങ്കത്തിനിടെ പരസ്പരം ചളിവാരിയെറിഞ്ഞ മൂന്നുപേരാണ് അറസ്റ്റിലായത്.
ബ്രൈറ്റൺ മൈതാനത്ത് ചെൽസി താരങ്ങൾക്കെതിരെ വ്യാപകമായി അധിക്ഷേപമുയർന്നു. തിരിച്ചും തെറിവിളി ശക്തമായതോടെ സസെക്സ് പൊലീസ് ഇടപെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹഡേഴ്സ്ഫീൽഡ്-സ്റ്റോക്സിറ്റി മത്സരത്തിൽ വംശീയാധിക്ഷേപം മുറുകിയതോടെ ഇടക്ക് കളി നിർത്തിവെക്കേണ്ടിവന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.