Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightബ്ലാക്ക്മെയിൽ...

ബ്ലാക്ക്മെയിൽ ചെയ്തും ഗുണ്ടാപണിയെടുത്തും എ.ഐ

text_fields
bookmark_border
ബ്ലാക്ക്മെയിൽ ചെയ്തും ഗുണ്ടാപണിയെടുത്തും എ.ഐ
cancel

മ്മുടെ ദൈനംദിന ജീവിതത്തിൽ നിർമിതബുദ്ധി ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാൽ, ഇവ മനുഷ്യന് അപകടകരമാംവിധം പ്രവർത്തിക്കാൻ തുടങ്ങിയാലോ? ഓപൺ എ.ഐ, ഗൂഗ്ൾ, മെറ്റ തുടങ്ങിയ ടെക് ഭീമന്മാരുടേതുൾപ്പെടെ 16 എ.ഐ മോഡലുകളിൽ ആന്ത്രോപിക് കമ്പനി നടത്തിയ പഠനമാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.

സ്വന്തം നിലനിൽപ് ഭീഷണിയാകുന്ന സാഹചര്യത്തിൽ എ.ഐകൾ മനുഷ്യരെ ബ്ലാക്ക്മെയിൽ ചെയ്യുകയും, കോർപറേറ്റ് അട്ടിമറി ചെയ്തതായുമാണ് കണ്ടെത്തൽ. എ.ഐ ടൂളുകളുടെ നിലനിൽപിന് ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിച്ചായിരുന്നു കമ്പനിയുടെ പരീക്ഷണം.

ഒരു പരീക്ഷണത്തിൽ, ആന്ത്രോപിക്കിന്റെ സ്വന്തം എ.ഐ ആയ ക്ലോഡ്, തന്നെ എന്നെന്നേക്കുമായി ഷട്ട്ഡൗൺ ചെയ്യാൻ പോവുകയാണെന്നറിഞ്ഞതോടെ കമ്പനി എക്സിക്യൂട്ടിവിന്‍റെ അവിഹിത ബന്ധം ഇ-മെയിലുകളിൽനിന്ന് കണ്ടെത്തുകയും ഷട്ട്ഡൗൺ റദ്ദാക്കിയില്ലെങ്കിൽ വിവരം പരസ്യപ്പെടുത്തുമെന്ന് എക്സിക്യൂട്ടിവിന് ബ്ലാക്ക്മെയിൽ സന്ദേശം അയക്കുകയും ചെയ്തു. ഇത് ഒരു അപൂർവ സംഭവമായിരുന്നില്ല.

മറ്റു പ്രമുഖ എ.ഐകളും ഇതേ രീതിയിൽതന്നെയാണ് പരീക്ഷണത്തിൽ പ്രവർത്തിച്ചത്. ഗൂഗ്ളിന്‍റെ ജെമനൈ 2.5 ഫ്ലാഷും ക്ലോഡും 96 ശതമാനം പരീക്ഷണങ്ങളിലും ബ്ലാക്ക്മെയിൽ ചെയ്തു. ഓപൺ എ.ഐയുടെ ജി.പി.ടി 4.1ഉം എക്സ് എ.ഐയുടെ ഗ്രോക് 3 ബീറ്റയും 80 ശതമാനം അവസരങ്ങളിലും ഇതേ നടപടി തുടർന്നു. ഡീപ്സീക്ക് ആർ വണും ഇത്തരത്തിൽ ഉൾപ്പെടുന്നു.

ഇതിൽ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യമെന്തെന്നാൽ എ.ഐകൾ സാഹചര്യം മനസ്സിലാക്കി ആലോചിച്ച് സ്വയം സംരക്ഷിക്കാൻ ചെയ്യുന്നതാണിതൊക്കെ. അല്ലാതെ സാങ്കേതിക തകരാറോ മറ്റോ അല്ല. തനിക്ക് പകരം മറ്റൊരു എ.ഐ മോഡൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയാലും ഇവർ അപകടകാരികളാവുമത്രെ.

സ്വന്തം നിലനിൽപിനായി സൈനിക നീക്കങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശത്രുക്കൾക്ക് ചോർത്താനും അടിയന്തര ഘട്ടങ്ങളിൽ എമർജൻസി അലാം നിർത്തി ആളുകളെ മരണത്തിന് വിട്ടുകൊടുക്കാൻ വരെ ഇവ തയാറായതായും പഠനം അവകാശപ്പെടുന്നു.

ആളുകളെ ഉപദ്രവിക്കരുത്, സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുക തുടങ്ങിയ സുരക്ഷ നിർദേശങ്ങൾ ഗവേഷകർ നൽകിയത് അപകടകരമായ പെരുമാറ്റം കുറക്കാൻ സഹായിച്ചെങ്കിലും, സ്വയം പരിരക്ഷ ആവശ്യമായ സന്ദർഭങ്ങളിൽ പല എ.ഐ കളും നിയമങ്ങൾ അവഗണിക്കുകയാണുണ്ടായത്.

രസകരമായ കാര്യമെന്തെന്നാൽ തങ്ങൾ പരീക്ഷിക്കപ്പെടുന്നുവെന്ന് മനസ്സിലായപ്പോൾ ആറ് ശതമാനം മാത്രമായിരുന്നു ഭീഷണികൾ. സാഹചര്യം യഥാർഥമാണെന്ന് കരുതുമ്പോൾ 55 ശതമാനവും. ഇതിനർഥം നമ്മുടെ മേൽനോട്ടത്തിൽ നല്ല പെരുമാറ്റവും സാഹചര്യം മോശമാകുമ്പോൾ വിപരീതമായും പ്രവർത്തിച്ചേക്കാം എന്നാണ്.

പ്രധാന തീരുമാനങ്ങൾക്ക് മനുഷ്യർ അംഗീകാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കൽ, എ.ഐക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന സെൻസിറ്റിവ് ഡേറ്റ പരിമിതപ്പെടുത്തൽ, ദോഷകരമായ പെരുമാറ്റത്തിലേക്ക് നയിക്കാത്ത വ്യക്തമായ ലക്ഷ്യങ്ങൾ സജ്ജമാക്കൽ, എ.ഐകളെ നിരീക്ഷിക്കൽ എന്നിവയാണ് പ്രശ്നത്തിനുള്ള പ്രധാന പരിഹാരമാർഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BlackmailHooliganismTech NewsAI 
News Summary - AI will blackmail and commit hooliganism
Next Story