1600 കോടി ലോഗിൻ ഐ.ഡികൾ ചോർന്നതിനു പിന്നാലെ ഇന്റർനെറ്റ് ഉപയോക്താക്കളോട് പാസ്‌വേഡുകൾ മാറ്റാൻ സൈബർ സുരക്ഷാ വിദഗ്ധർ
text_fieldsലണ്ടൻ: സൈബർ ലോകത്തെ ഞെട്ടിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചക്കു പിന്നാലെ മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. പാസ്‌വേഡുകൾ മാറ്റാനും ഡിജിറ്റൽ സുരക്ഷ അപ്‌ഗ്രേഡ് ചെയ്യാനും അവർ ഇന്റർനെറ്റ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.
1600 കോടി ലോഗിൻ ഐ.ഡികൾ ഹാക്ക് ചെയ്തെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സൈബർ സുരക്ഷാ വിദഗ്ദ്ധരുടെ വെളിപ്പെടുത്തൽ അനുസരിച്ച്, 18.4 കോടി റെക്കോർഡുകളടങ്ങിയ ഒരു അജ്ഞാത ഡാറ്റാബേസ് ഒരു വെബ് സെർവറിൽ നിന്ന് കണ്ടെത്തി. ഇതിൽ 1600 കോടി പാസ്‌വേഡുകളടങ്ങിയ ലോഗിൻ വിവരങ്ങളാണ് ഉൾപ്പെടുന്നത്. ഇത് കേവലം ഒരു വിവരച്ചോർച്ചയല്ലെന്നും വലിയ തോതിലുള്ള സൈബർ ചൂഷണങ്ങൾക്കുള്ള ഒരു ബ്ലൂ പ്രിന്റാണിതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
‘ഇൻഫോസ്റ്റീലറുകൾ’ എന്നറിയപ്പെടുന്ന ക്ഷുദ്ര സോഫ്റ്റ്‌വെയറിൽ നിന്നും ചോർച്ചകളിൽ നിന്നും ശേഖരിച്ച ക്രെഡൻഷ്യലുകൾ കൊണ്ട് നിറച്ച 30 ഡാറ്റാസെറ്റുകൾ കണ്ടെത്തിയതായി ഓൺലൈൻ ടെക് പ്രസിദ്ധീകരണമായ സൈബർന്യൂസിലെ ഗവേഷകർ പറഞ്ഞു. സൈബർ കുറ്റവാളികൾക്ക് ലഭ്യമായേക്കാവുന്ന സെൻസിറ്റീവ് വിവരങ്ങളുടെ വ്യാപ്തിയും ഗവേഷകർ വെളിപ്പെടുത്തി.
ഡാറ്റാസെറ്റുകൾ ‘ചുരുക്കി’ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ. പക്ഷേ 16 ബില്യൺ ലോഗിൻ റെക്കോർഡുകൾ അതിൽ ഉണ്ടായിരുന്നു. വ്യക്തമാവാത്ത എണ്ണം ഓവർലാപ്പിംഗ് റെക്കോർഡുകളും ഉണ്ടായിരുന്നു. അതായത് എത്ര അക്കൗണ്ടു വിവരങ്ങൾ പുറത്തായിട്ടുണ്ടെന്ന് കൃത്യമായി പറയാൻ പ്രയാസമാണെന്നും അവർ അറിയിച്ചു.
ഫേസ്ബുക്ക്, ആപ്പിൾ, ഗൂഗിൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങളിലേക്ക് ആക്‌സസ് തുറക്കാൻ ഈ ക്രെഡൻഷ്യലുകൾക്ക് കഴിയുമെന്നും സൈബർന്യൂസ് പറഞ്ഞു. ആ കമ്പനികളിൽ ‘കേന്ദ്രീകൃത ഡാറ്റാ ലംഘനം’ ഉണ്ടായിട്ടില്ലെങ്കിലും അവർക്കതിനു കഴിയും.
ഒന്നിലധികം ഇന്‍ഫോസ്റ്റീലര്‍മാര്‍ ആണ് ഈ വിവരച്ചോര്‍ച്ചക്ക് പിന്നിലെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ഇന്നത്തെ ജീവിതത്തിൽ പാസ്‌വേഡുകൾ ചോരുന്നത് അതീവ ഗൗരവകരമായ കാര്യമാണ്. അതുകൊണ്ടാണ് ഗൂഗിൾ അടക്കമുള്ള കമ്പനികൾ പാസ്‌വേഡുകൾക്ക് പകരം പാസ് കീകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.
ഇ-മെയിലുകളിലും എസ്.എം.എസുകളിലും വരുന്ന അപരിചിത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികാരികൾ നിരന്തരം മുന്നറിയിപ്പ് നൽകുന്നതിന്റെ പ്രധാന കാരണവും ഇതുതന്നെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.