കണ്ണിനും തൊലിക്കും വേണ്ടി മകളെ വിറ്റ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്
text_fieldsജോഹന്നാസ് ബർഗ്: മകളെ മനുഷ്യക്കടത്തുകാർക്ക് വിൽപന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ആറുവയസുകാരിയായ ജോഷ് ലിൻ സ്മിത്തിനെ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിറ്റത്.
എട്ട് ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ മാതാവിന് വിചാരണക്കിടെ യാതൊരു കുറ്റബോധവും ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ് വൈദ്യൻ വാങ്ങിയത്. 20,000 ദക്ഷിണാഫ്രിക്കൻ കറൻസി അതായത് 1,100 ഡോളറിനായിരുന്നു വിൽപന. കുട്ടിയുടെ കണ്ണും തൊലിയുമായിരുന്നു വൈദ്യന് പ്രത്യേക താൽപര്യമുണ്ടായിരുന്നത്. പ്രതികളായ രണ്ട് പേരേയും 10 വർഷത്തെ തടവിനാണ് കോടതി വിധിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.