Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightചരിത്രങ്ങളുടെ ചരിത്രം...

ചരിത്രങ്ങളുടെ ചരിത്രം രചിക്കുന്ന ഫയ

text_fields
bookmark_border
ചരിത്രങ്ങളുടെ ചരിത്രം രചിക്കുന്ന ഫയ
cancel

ഷാർജ എമിറേറ്റിന്‍റെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഫയ സൈറ്റിൽ 210,000 വർഷത്തിലേറെ പഴക്കമുള്ള മനുഷ്യ സാന്നിധ്യത്തിന്‍റെ ഏറ്റവും പഴയ തുടർച്ചയായ രേഖയുണ്ട്

മരുഭൂമികൾ കേവലം മണൽക്കാടുകളാണെന്ന ധാരണ കേട്ടറിവുകളിൽനിന്ന് മാത്രം ഉരുതിരിയുന്നതാണ്. കാറ്റിനോളം മരുഭൂമിയുടെ സൗന്ദര്യം അറിഞ്ഞവരില്ല എന്നു തന്നെ പറയാം. മണ്ണരടുകളിലൂടെ സഞ്ചരിച്ച്, ചരിത്രത്തിന്‍റെ താളുകൾ മറിച്ച് കാറ്റ് പറഞ്ഞ കഥകൾ കേട്ടാണ് ഈത്തപ്പനകളിൽ മധുരം തുളുമ്പിയത്. ചരിത്രങ്ങളുടെ വായിച്ചു തീരാത്ത പുസ്തകമാണ് മരുഭൂമി. മനുഷ്യ സഞ്ചാരത്തിന്‍റെ ആദ്യകാല രഹസ്യങ്ങൾ സൂക്ഷിച്ച് വെച്ച പാതകൾക്കു മേലെ മണൽക്കൂനകൾ കാവൽ നിൽക്കുന്നു.

അത്തരത്തിലുള്ള നിരവധി മേഖലകൾ യു.എ.ഇയിലുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്തതോടെ ലോക ശ്രദ്ധ നേടുകയാണ് ഫയ പാലിയോലാൻഡ്‌സ്‌കേപ്പ്. ഷാർജയുടെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂമി, 2,10,000 വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യത്തിന്‍റെ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന താഴ്വര കൂടിയാണ്. 2024 ൽ ‘സാംസ്കാരിക ഭൂപ്രകൃതി’ വിഭാഗത്തിൽ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഫയ പാലിയോലാൻഡ്‌സ്കേപ്പ് ഇപ്പോൾ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്‍ററിന്‍റെ ഭാഗമാണ്.

ഈ പ്രദേശത്തിന്‍റെ പുരാവസ്തു സമൃദ്ധിക്ക് പുറമെ ആദിമ മനുഷ്യർ വരണ്ട കാലാവസ്ഥാ സാഹചര്യങ്ങളിൽ എങ്ങനെ ജീവിച്ചു, തെക്കുകിഴക്കൻ അറേബ്യയിൽ എങ്ങനെ കുടിയേറി, പരിണമിച്ചു, കാലാവസ്ഥാവ്യതിയാനങ്ങൾ നേരിട്ട് അതിജീവിച്ചു എന്നതിനെക്കുറിച്ചുള്ള ധാരണയെ പുനർനിർമിക്കാനുള്ള അവശേഷിപ്പ് കൂടിയാണ് ഇവിടം. ഷാർജ ആർക്കിയോളജിക്കൽ അതോറിറ്റിയും (എസ്.എ.എ), ട്യൂബിംഗൻ സർവകലാശാലയും ഓക്‌സ്‌ഫോർഡ് ബ്രൂക്ക്‌സ് സർവകലാശാലയും ചേർന്ന് നടത്തിയ പഠനങ്ങളിൽ കാലാവസ്ഥ അനുകൂലമായിരുന്ന കാലഘട്ടങ്ങളിൽ ഫയ ആദ്യകാല മനുഷ്യവാസത്തിനുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

നീരുറവകളിൽ നിന്നും ലഭിച്ചിരുന്ന വെള്ളം, ഉപകരണങ്ങൾ നിർമിക്കാനാവശ്യമായ തീക്കല്ല് പോലുള്ള അസംസ്‌കൃത വസ്തുക്കൾ, മലകളുടെ വൈവിധ്യം എന്നിവയെല്ലാം ആദ്യകാല മനുഷ്യന് ഇവിടെ സ്ഥിരതാമസമാക്കാൻ സഹായകമായി. കഴിഞ്ഞ 30 വർഷത്തിനിടയിൽ, ശാസ്ത്രജ്ഞർ ഫയ സൈറ്റ് കുഴിച്ചെടുത്ത് 18 വ്യത്യസ്ത പാളികൾ കണ്ടെത്തി. ഭൂമി, ഓരോന്നും മനുഷ്യ അധിനിവേശത്തിന്‍റെ വ്യത്യസ്ത കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ ആദ്യകാല മനുഷ്യ കുടിയേറ്റത്തെ കുറിച്ചുള്ള അഭൂതപൂർവമായ ഉൾക്കാഴ്ചകൾ നൽകുന്നു. അറേബ്യയിലെ പുരാതന മനുഷ്യജീവിതത്തിന്‍റെ ഏറ്റവും വിശദമായ രേഖ കൈവശം വച്ചിരിക്കുന്ന ഫയയിൽ നിന്നുള്ള മനുഷ്യ കുടിയേറ്റത്തെക്കുറിച്ചുള്ള ഒരു പുതിയ ധാരണ ഈ കണ്ടെത്തലുകൾ നൽകുന്നു. ഫയയുടെ ചരിത്രപരവും ശാസ്ത്രീയവുമായ പ്രാധാന്യം നിലനിർത്തുന്നതിനും, അതിന്‍റെ പൈതൃകമൂല്യം ബോധ്യപ്പെടുത്തുന്നതിനും 2024 മുതൽ 2030 വരെ സമഗ്ര മാനേജ്മെന്‍റ് പദ്ധതി യു.എ.ഇ വികസിപ്പിച്ചിരുന്നു.

പാരീസിൽ നടന്ന യുനെസ്കോ ലോക പൈതൃക കമ്മിറ്റിയുടെ 47-ാമത് സെഷനിൽ അൽ ഫയ്യ സൈറ്റിനെ ‘ലോക പൈതൃക പട്ടികയിൽ’ ഉൾപ്പെടുത്താനുള്ള ഏകകണ്ഠമായ തീരുമാനത്തെ യു.എ.ഇ സാംസ്കാരിക മന്ത്രിയും ദേശീയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര കമ്മീഷൻ ചെയർമാനുമായ ശൈഖ് സലിം ബിൻ ഖാലിദ് അൽ ഖാസിമി അഭിനന്ദിച്ചു. സാംസ്കാരിക മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള യു.എ.ഇ ദേശീയ വിദ്യാഭ്യാസ, സാംസ്കാരിക, ശാസ്ത്ര കമ്മീഷന്‍റെയും പൈതൃകം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ എമിറേറ്റിന്‍റെ സ്ഥാനം ഉയർത്തിക്കാട്ടുന്നതിനും ദേശീയ സ്ഥാപനങ്ങളുമായി പ്രവർത്തിച്ച യുനെസ്കോയിലേക്കുള്ള എമിറാത്തി പ്രതിനിധി സംഘത്തിന്‍റെയും ശ്രമങ്ങളിലൂടെയാണ് ഈ നേട്ടം സാധ്യമായത്.

ഷാർജ ആന്‍റിക്വിറ്റീസ് അതോറിറ്റിയും ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ എക്സിക്യൂട്ടീവ് ഓഫീസും അൽ-ഫയ്യ സൈറ്റിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീവ്രമായ ശ്രമങ്ങൾ നടത്തിയതു വഴിയാണ് ഈ നേട്ടം കൈവരിക്കാനായത്. അൽ-ഫയ്യ സൈറ്റിന്‍റെ പ്രാധാന്യം ദേശീയതയുടെ മാത്രമല്ല, ആഗോള ശാസ്ത്ര പൈതൃകത്തിന്‍റെയും ഭാഗമാണെന്നും, ഇത് മനുഷ്യന്‍റെ പരിണാമ യാത്രക്കും കാലാവസ്ഥാ, പാരിസ്ഥിതിക വെല്ലുവിളികൾക്കെതിരായ പോരാട്ടത്തിനും തെളിവ് നൽകുന്നതായും അദ്ദേഹം പറഞ്ഞു.

ഷാർജ എമിറേറ്റിന്‍റെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ ഫയ സൈറ്റിൽ 210,000 വർഷത്തിലേറെ പഴക്കമുള്ള മനുഷ്യ സാന്നിധ്യത്തിന്‍റെ ഏറ്റവും പഴയ തുടർച്ചയായ രേഖയുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ പ്രദേശം ഒന്നിലധികം മനുഷ്യവാസ കേന്ദ്രങ്ങളുടെ ഒരു സ്ഥലമായിരുന്നു, അതിനുള്ള പ്രധാന കാരണങ്ങളിൽ നീരുറവകളിൽ നിന്നും താഴ്‌വരകളിൽ നിന്നുമുള്ള ജലവിതരണം, തീക്കല്ലിന്‍റെ ലഭ്യത, പ്രകൃതിദത്ത അഭയകേന്ദ്രങ്ങളുടെ സാന്നിധ്യം എന്നിവ ഉൾപ്പെടുന്നു.ചരിത്രാതീത കാലഘട്ടത്തിലെ മനുഷ്യവാസത്തിന് സുരക്ഷിതമായ ഒരു താവളമായിരുന്നു ഈ സ്ഥലം, മനുഷ്യന്‍റെ നിലനിൽപ്പിനും, നവീകരണത്തിനും, പരിസ്ഥിതിയുമായി പൊരുത്തപ്പെടലിനും തെളിവായിരുന്നു ഇത്. യു.എ.ഇ 2024 മുതൽ 2030 വരെ ഒരു സമഗ്ര പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് സൈറ്റിന്‍റെ സംരക്ഷണം, ഗവേഷണം, പര്യവേക്ഷണം, വിദ്യാഭ്യാസ, വിനോദസഞ്ചാര പ്രവേശനം എന്നിവയുടെ എല്ലാ വശങ്ങളും കണക്കിലെടുക്കുന്നു. കൂടാതെ ഭാവിയിൽ തുടർച്ചയായ ഗവേഷണ, അധ്യാപന പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsTravel DestinationsHistorical PlaceTravel NewsTravel Explore
News Summary - Faya, who writes the history of histories
Next Story