
വായിച്ചു വായിച്ചു വളരാം
text_fieldsജൂൺ 19 വായനാദിനം. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചക്ക് പി.എൻ. പണിക്കർ നൽകിയ സംഭാവനകൾക്കുള്ള ആദരമായി അദ്ദേഹത്തിന്റെ ചരമദിനം ദേശീയ വായനാദിനമായി ആചരിച്ചുപോരുന്നു. ജൂൺ 19 മുതൽ ഒരാഴ്ച കേരളത്തിൽ വായനവാരം ആചരിക്കാറുണ്ട്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചക്ക് പി.എൻ. പണിക്കർ നൽകിയ സംഭാവനകൾ അതുല്യമാണ്. ‘കേരള ഗ്രന്ഥശാല സംഘം’ എന്നപേരിൽ പ്രവർത്തിച്ചുവന്ന സംഘടനയാണ് കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നിർണായകമായ പങ്കുവഹിച്ചത്. 1945 മുതൽ 1977 വരെ ഗ്രന്ഥശാല സംഘത്തിന്റെ ജനറൽ സെക്രട്ടറി പി.എൻ. പണിക്കരായിരുന്നു. ഗ്രന്ഥശാലകളിൽ 1970കളിൽ 20 സാക്ഷരത കേന്ദ്രങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. 1977ലാണ് ‘കാൻഫെഡി’ന് (കേരള അനൗപചാരിക വിദ്യാഭ്യാസ വികസന കൗൺസിൽ) പി.എൻ. പണിക്കരും കൂട്ടരും രൂപംകൊടുത്തത്. 18 വർഷം ‘കാൻഫെഡി’ന്റെ ജനറൽ സെക്രട്ടറിയായി പി.എൻ. പണിക്കർ പ്രവർത്തിച്ചു. സാക്ഷരത പ്രവർത്തനത്തിന് പുറമെ, ‘നാം ഒന്ന്’, ‘സൗഹൃദ ഗ്രാമം’, ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’, ‘എഴുത്തുപഠിച്ച് കരുത്തുനേടുക’ തുടങ്ങിയ ആശയപ്രചാരണങ്ങളുമായി ‘കാൻഫെഡ്’ കേരളത്തിൽ സജീവമായി പ്രവർത്തിച്ചു. വായനക്ക് പ്രോത്സാഹനം നൽകി ഒരു വലിയ വായനാ സമൂഹത്തെ വളർത്തിയെടുക്കാൻ നേതൃത്വം നൽകിയ മഹാപ്രതിഭയുടെ സ്മരണയിൽ വായനാദിനം മനോഹരമാക്കാം.
നിങ്ങളിൽ ഊർജ്ജം നിറക്കാൻ, ഇതുവരെ അനുഭവിക്കാത്ത ഒരു വികാരത്തെ ഉണർത്താൻ, ഭാവനയെ സമ്പുഷ്ടമാക്കാൻ, ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ, നല്ലത് ചിന്തിക്കാൻ, നല്ലത് പ്രവർത്തിക്കാൻ ഒരുപക്ഷേ ഒരു പുസ്തകം നിങ്ങളെ സഹായിച്ചേക്കും. ഹോബിയായും ഒഴിവുസമയം ചിലവഴിക്കാനുമായിരിക്കും പലരും പുസ്തക വായനയെ കൂടെക്കൂട്ടിയിട്ടുണ്ടാകുക. എന്നാൽ, മറ്റു ചിലർ സ്വയം പ്രചോദിപ്പിക്കാനും നല്ലൊരു വ്യക്തിയാകാനുമാണ് വായനക്കായി സമയം കണ്ടെത്തുക. എല്ലാവരുടെയും ജീവിതത്തിൽ വ്യത്യസ്ത രീതിയിൽ പുസ്തകങ്ങൾ സ്വാധീനം ചെലുത്തും. ലോകനേതാക്കളെ സ്വാധീനിച്ച ചില പുസ്തകങ്ങളെ പരിചയപ്പെടാം.
Barack Obama
Jhumpa Lahiri -The Lowland
Age of Ambition: Chasing Fortune, Truth and Faith in the New China -Evan Osnos
Being Mortal: Medicine and What Matters in the End -Atul Gawande
Cartwheeling in Thunderstorms -Katherine Rundell
Nuts To You -Lynn Rae Perkins
J K Rowling
Emma -Jane Austen
Macbeth -William Shakespeare
Little Women -Louisa May Alcott
The Casual Vacancy -J.K. Rowling
The Story of the Treasure Seekers -E. Nesbit
Malala Yousafzai
The Diary of Anne Frank
The Alchemist -Paulo Coelho
Parvana’s Journey -Deborah Ellis
The Wonderful Wizard of Oz
A Brief History of Time -Stephen Hawking
Jeff Bezos
The Effective Executive: The Definitive Guide to Getting the Right Things Done -Peter Drucker.
The Remains of the Day’ -Kazuo Ishiguro
Creation: Life and How to Make It -Steve Grand
The Stopwatch Gang -Greg Weston
Mark Zuckerberg
The End of Power -Moises Naim
Gang Leader for a Day: A Rogue Sociologist Takes to the Streets -Sudhir Venkatesh
Creativity Inc: Overcoming the Unseen Forces That Stand in the Way of True Inspiration -Ed Catmull
Dealing with China -Hank Paulson
Ender’s Game -Orson Scott Card
Elon Musk
The Hitchhiker’s Guide to the Galaxy -Douglas Adams
The Lord Of The Rings -J R R Tolkein
Structures Or Why Things Don’t Fall Down - J.E Gordon
Superintelligence: Paths Dangers Strategies -Nick Bostrom
Lionel Messi
The Autobiography of Diego Maradona
Bill Gates
The Road to Character -David Brooks.
Thing Explainer: Complicated Stuff in Simple Words -Randall Munroe
Mindset: The New Psychology of Success -Carol S. Dweck
Eradication: Ridding the World of Diseases Forever? -Nancy Leys Stepan
Priyanka Chopra
Letters from a Father to His Daughter - Jawaharlal Nehru.
Romeo and Juliet -William Shakespeare.
Tell me your Dreams -Sidney Sheldon
കൂട്ടുകാർ നിർബന്ധമായും വായിച്ചിരിക്കേണ്ട കുറേ പുസ്തകങ്ങളുടെ കുറിപ്പുകളാണ് താഴെ. ചിലതെല്ലാം കൂട്ടുകാർ വായിച്ചതായിരിക്കും. മറ്റുള്ളവ കണ്ടെത്തി വായനയിൽ ഉൾപ്പെടുത്തണേ...
ഉണ്ണിക്കുട്ടന്റെ ലോകം
ഗ്രാമീണപശ്ചാത്തലമുള്ള കുടുംബത്തിലെ കൊച്ചുകുട്ടിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കുന്ന ലളിതമായ നോവലാണ് ഉണ്ണിക്കുട്ടന്റെ ലോകം. നന്തനാരുടേതാണ് കൃതി. ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിൽ, ഉണ്ണിക്കുട്ടൻ വളരുന്നു എന്നീ കൃതികളുടെ സമാഹാരമാണ് ഉണ്ണിക്കുട്ടന്റെ ലോകം.
മോബി ഡിക്ക് (Moby Dick)
അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ നോവലാണ് മോബി ഡിക്ക്. ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്ന്. സാഹസികതയെ അത്രമേൽ തീവ്രമായി ആവിഷ്കരിച്ച കൃതിയാണ് ഹെർമൻ മെൽവിന്റെ ലോകസാഹിത്യത്തിലെ ക്ലാസിക് കൃതികളിലൊന്നായ മോബി ഡിക്ക്. തന്റെ കാലുമുറിച്ച് കടന്നുകളഞ്ഞ മോബി ഡിക്ക് എന്ന തിമിംഗലത്തെ തേടിയുള്ള ക്യാപ്റ്റൻ അഹബിന്റെ സാഹസികയാത്രയാണ് നോവലിന്റെ ഇതിവൃത്തം. തിമിംഗല വേട്ടയിലെ ആവേശവും ഭയാനകമായ അപകടസാധ്യതകളും വളരെ തന്മയത്വത്തോടെ ഈ നോവലിൽ അവതരിപ്പിക്കുന്നു.
മാൽഗുഡി ഡെയ്സ്
ആർ.കെ. നാരായണൻ എന്ന ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരന് ലോകപ്രശസ്തി നൽകിയ പുസ്തകമാണ് മാൽഗുഡി ഡെയ്സ്. തെക്കേ ഇന്ത്യയിലെ സാങ്കൽപിക പട്ടണമായ മാൽഗുഡിയെ കേന്ദ്രീകരിച്ചുള്ള കഥകളാണ് ഇവ. 1943ൽ ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് ആണ് മാൽഗുഡി ഡെയ്സ് പ്രസിദ്ധീകരിച്ചത്. 1982ൽ ഇത് ഇന്ത്യക്ക് പുറത്തേക്കും പ്രസിദ്ധീകരിച്ചു. മാൽഗുഡി എന്ന സാങ്കൽപിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ 29 നോവലുകളും നിരവധി ചെറുകഥകളും ആർ.കെ. നാരായണൻ എഴുതി.
റോബിൻസൺ ക്രൂസോ
ലോകസാഹിത്യത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ് റോബിൻസൺ ക്രൂസോ. ഇംഗ്ലീഷ് പത്രപ്രവർത്തകനും നോവലിസ്റ്റും ലേഖകനുമായ ഡാനിയൽ ഡീഫോ ആണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. 25 ഏപ്രിൽ 1719ലാണ് നോവൽ പുറത്തിറങ്ങിയത്. ദ്വീപിൽ ഏകനായി അഞ്ചുവർഷത്തോളം ജിവിച്ച റോബിൻസൺ ക്രൂസോ എഴുതുന്ന ഒരു ഡയറിയുടെ രൂപത്തിലാണ് കഥ. ഈ നോവൽ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്.
ഒരു കുടയും കുഞ്ഞുപെങ്ങളും
മലയാള സാഹിത്യരംഗത്ത് എക്കാലവും പ്രിയമുള്ള ഹൃദയസ്പർശിയായ നോവലാണ് മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞു പെങ്ങളും. അച്ഛനമ്മമാരില്ലാതെ, അമ്മയുടെ സഹോദരിയോടൊപ്പം വളർന്ന ബേബി, ലില്ലി എന്നീ കുട്ടികളാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ.
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആത്മകഥയാണ് ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’. ഇന്ത്യയിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ഗ്രന്ഥമാണിത്. 1927ൽ ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. 1925 മുതൽ 1929 വരെ ഗാന്ധിജി തന്റെ പ്രസിദ്ധീകരണമായ നവജീവൻ വാരികയിൽ ആഴ്ചകളായി എഴുതിയ ലേഖനപരമ്പരയുടെ സമാഹാരമാണിത്.
ദ ഡയറി ഓഫ് എ യങ് ഗേൾ (The Diary of a Young Girl)
യുദ്ധസാഹിത്യത്തിലെ ക്ലാസിക്കാണ് ആൻ ഫ്രാങ്കിന്റെ ഡയറി. ഒളിമുറിയിലെ ഇരുൾ വെളിച്ചത്തിലിരുന്ന് എഴുതിയ ഡയറിക്കുറിപ്പുകൾ പിന്നീട് ലോകത്തിന്റെ തന്നെ വേദനയുടെ അനുഭവങ്ങളും കാഴ്ചകളും പങ്കുവെക്കുന്ന കുറിപ്പുകളായി തീർന്നു. 13ാം വയസ്സിലെ ജന്മനാളിൽ തനിക്കു സമ്മാനമായി കിട്ടിയ ചുവപ്പും വെള്ളയും ചേർന്ന നിറമുള്ള തുണിയുടെ ബൈൻറിട്ട ഡയറിയിലാണ് ആൻ എഴുതിയിരുന്നത്. ‘‘നിന്നോട് എല്ലാം തുറന്നുപറയാൻ കഴിയുമെന്നും, നീ എനിക്ക് ആശ്വാസത്തിെൻറയും താങ്ങിെൻറയും ഉറവിടമായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’’ ഇതായിരുന്നു ആൻ ഡയറിയിൽ ആദ്യമെഴുതിയ വാക്കുകൾ. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ചിത്രം തരുന്നവയായിരുന്നു ആ കുറിപ്പുകൾ. 1945ലാണ് ഈ ഡയറി കണ്ടെടുക്കുന്നത്. ഡച്ചു ഭാഷയിലായിരുന്നു ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് 1952ൽ ‘ദ ഡയറി ഓഫ് എ യങ് ഗേൾ’ എന്ന പേരില് പുറത്തിറങ്ങി. പിന്നീട് അറുപതോളം ഭാക്ഷകളിലേക്ക് ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടു.
ഷെർലക് ഹോംസ് (Sherlock Holmes)
കുറ്റാന്വേഷകൻ എന്ന പദത്തിനുള്ള ഏറ്റവും ലളിതമായ നിർവചനമാണ് ഷെർലക് ഹോംസ്. സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച ഈ കുറ്റാന്വേഷകൻ ആസ്വാദക മനസ്സിലേക്ക് കയറിപ്പറ്റിയത് വളരെപ്പെട്ടെന്നായിരുന്നു. ഹോംസ് എന്ന കഥാപാത്രത്തിലൂടെ, അതുവരെ ലോകസാഹിത്യം പരിചയിച്ചിട്ടില്ലാത്ത ഒരാളാണ് ജനിക്കപ്പെട്ടത്. ഹോംസിെൻറ സൂക്ഷ്മനിരീക്ഷണപാടവവും ആൾക്കാരെ അതിശയിപ്പിക്കുന്ന സംസാരവും, യുക്തിക്ക് നിരക്കുന്ന തെളിവുനിരത്തലുകളുമെല്ലാം അദ്ദേഹം തന്റെ കുറിപ്പുകളിലൂടെ അറിയിച്ചപ്പോൾ ഹോംസ് ഒരു അതിമാനുഷനായി മാറി. കോനൻ ഡോയൽ ജീവിച്ചിരുന്നപ്പോൾതന്നെ ഹോംസ് കഥകൾ സ്കോട്ട്ലൻഡ് യാർഡ് ഉൾപ്പെടെയുള്ള ലോകത്തെ പല കുറ്റാന്വേഷണ സേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിച്ചുതുടങ്ങിയിരുന്നു.
ആലീസ് ഇൻ വണ്ടർലാൻഡ് (Alice in Wonderland)
മധ്യകാല വിക്ടോറിയൻ യുഗത്തിലെ പെൺകുട്ടിയായ ആലീസ് കളിച്ചുകൊണ്ടിരിക്കെ ഒരു വെള്ളമുയലിനെ പിന്തുടർന്ന് വിചിത്ര ലോകത്തെത്തിച്ചേരുന്നതും പിന്നീട് വിസ്മയകരമായ അനുഭവങ്ങളിൽകൂടി കടന്നുപോകുന്നതുമായും സ്വപ്നം കാണുന്നതാണ് കഥയുടെ പ്രമേയം. 150 വർഷങ്ങൾക്കുമുമ്പ്, ഒരു ബോട്ട് യാത്രയിൽ പരിചയപ്പെട്ട ആലീസ് ലീഡിൽ എന്ന പെൺകുട്ടിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൂയിസ് കാരൾ ഈ കൃതി എഴുതിയത്. വിക്ടോറിയ റാണിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകവും ഇതായിരുന്നു. 1865ൽ പുറത്തിറങ്ങിയ ഈ പുസ്‌തകം 200ഓളം ഭാഷകളിലേക്ക് തർജമ ചെയ്തു.
ടോട്ടോ-ചാൻ
ജാപ്പനീസ് ടെലിവിഷൻ പ്രതിഭയായ തെത്സുകോ കുറോയാനഗി എഴുതിയ ഗ്രന്ഥമാണ് ടോട്ടോചാൻ. 1981ൽ പ്രസിദ്ധീകരിച്ച ടോട്ടോചാൻ^ദ ലിറ്റിൽ ഗേൾ അറ്റ് ദ വിൻഡ് എന്ന പുസ്തകം ടോമോ ഗാക്വെൻ എന്ന സ്ഥലത്തെ ഗ്രന്ഥകാരെൻറ ബാല്യകാല അനുഭവങ്ങളാണ് വിവരിച്ചിരിക്കുന്നത്. ടോേട്ടാചാൻ എന്ന വികൃതിപ്പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനം നൽകുന്നതാണ് ഗ്രന്ഥം. ‘ടോട്ടോചാൻ, ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പേരിൽ അൻവർ അലി ഈ പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
അഗ്നിച്ചിറകുകൾ (Wings Of Fire)
മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. 1999ൽ ഇംഗ്ലീഷിൽ Wings Of Fire എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. കലാമിെൻറ ജീവിതത്തിലെ ഉയർച്ചതാഴ്ചകളും അദ്ദേഹത്തിെൻറ കഠിനാധ്വാനവും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
ഒലിവർ ട്വിസ്റ്റ്
ചാൾസ് ഡിക്കൻസിന്റെ ലോകപ്രശസ്ത ഇംഗ്ലീഷ് നോവലാണ് ഒലിവർ ട്വിസ്റ്റ്. 1838 കാലഘട്ടത്തിലാണ് ആദ്യ കോപ്പി പ്രസിദ്ധീകരിച്ചത്. ഒലിവർ ട്വിസ്റ്റ് എന്ന അനാഥ ബാലെൻറ കഥ പറയുന്ന പുസ്തകം മധ്യകാല ഇംഗ്ലണ്ടിെൻറ സാമൂഹികാവസ്ഥകളും ദുരിതങ്ങളും ദാരിദ്ര്യവും വായനക്കാരിലെത്തിക്കുന്നു. അനാഥാലയത്തിൽനിന്നു രക്ഷപ്പെട്ടുവരുന്ന ഒലിവർ, ഫാഗിൻ എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ കൂട്ടത്തിൽ എത്തിപ്പെടുകയും അവനെ മോഷണം പഠിപ്പിക്കുകയും ചെയ്യുന്നതാണ് കഥയുടെ പ്രമേയം.
ഹാരി പോട്ടർ (Harry Potter)
ജെ.കെ. റൗളിങ് എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ നോവലാണ് ഹാരി പോട്ടർ. വട്ടക്കണ്ണടയും നെറ്റിയിൽ ഒരു മുറിപ്പാടുമായെത്തിയ ഹാരി പോട്ടറിനെ ഇരു കൈകളും നീട്ടി ലോകം സ്വീകരിച്ചു. മാന്ത്രിക സ്‌കൂളായ ഹോഗ്വാട്സിലേക്ക് ഹാരി പോട്ടർ എത്തിച്ചേരുന്നിടത്താണ് കഥ തുടങ്ങുന്നത്. 1997ലാണ് ഹാരി പോട്ടർ പരമ്പരയിലെ ആദ്യ നോവൽ പ്രസിദ്ധീകരിച്ചത്. ഹാരി പോട്ടർ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും ലോകപ്രശസ്തിനേടി. പരമ്പരയുമായി ബന്ധപ്പെട്ട സിനിമകളും ഗെയിമുകളും പുറത്തിറങ്ങിയിരുന്നു.
പഞ്ചതന്ത്രം
ലോക ബാലസാഹിത്യശാഖയിലെ ആദ്യ കഥാസമാഹാരമാണ് പഞ്ചതന്ത്രം കഥകൾ എന്ന് കരുതുന്നു. ബി.സി 300നോടടുത്ത് രചിക്കപ്പെട്ട പഞ്ചതന്ത്രത്തിെൻറ രചയിതാവ് വിഷ്ണുശർമയാണ്. മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കൽ), മിത്രസംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കൽ), കാകോലുകീയം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം), ലബ്ധപ്രണാശം (കൈയിലുള്ളത് നഷ്ടപ്പെടൽ), അപരീക്ഷിതകാരിതം (വിവേകശൂന്യ പ്രവൃത്തി) എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിലാണ് പുസ്തകം. അതിനാൽതന്നെയാണ് ഇതിന് പഞ്ചതന്ത്രം കഥകളെന്ന പേരുവന്നതും. എന്നാൽ, ഇത് ഒരാൾ രചിച്ചതല്ലെന്നും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുവന്നതാണെന്നും പറയുന്നു.
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (Letters from a Father to His Daughter)
ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരക്ക് അയച്ച കത്തുകളാണ് ‘ഒരു അച്ഛൻ മകൾക്കയച്ച കത്തുകൾ’. ജയിലിൽ നിന്നാണ് അദ്ദേഹം ഇന്ദിരക്ക് കത്തുകൾ അയച്ചത്. ഒരച്ഛൻ മകളുടെ സുഖവിവരങ്ങൾ അന്വേഷിച്ചുകൊണ്ട് എഴുതിയ കത്തുകളായിരുന്നില്ല അവ. പകരം, ഈ കത്തുകളിൽ തെൻറ മകൾ ലോകത്തെ അറിഞ്ഞ് വളരാനുള്ളതെല്ലാം അദ്ദേഹം കുറിച്ചിരുന്നു. ഭൂമിയുടെ ഉത്ഭവം, മനുഷ്യെൻറ പരിണാമം, പ്രകൃതിയുടെ വൈവിധ്യം, ഭാഷ, ചരിത്രം, സംസ്കാരം എന്നിവയെല്ലാം മകൾക്കായി അദ്ദേഹം ലളിതമായി എഴുതി. നെഹ്റുവിെൻറ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ വളർച്ചയിൽ വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്നറിയാൻ ഈ കത്തുകൾ നമ്മെ സഹായിക്കും.
ബഷീറിയൻ പുസ്തകങ്ങൾ
വായന ആരംഭിക്കാൻ ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് വായിച്ചു തുടങ്ങാൻ പറ്റിയ ഏറ്റവും മികച്ച പുസ്തകങ്ങളാണ് വൈക്കം മുഹമ്മദ് ബഷീറിന്റേത്. മനുഷ്യൻ മാത്രമല്ല, പക്ഷികളും മരങ്ങളും പ്രാണികളും ജീവികളും മൃഗങ്ങളും മണ്ണും ഭൂമിയുമെല്ലാം കഥാപാത്രങ്ങളാകുന്ന നോവലുകൾ. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, വിശ്വവിഖ്യാതമായ മൂക്ക്, പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ, ബാല്യകാലസഖി, ആനവാരിയും പൊൻകുരിശും, ആനപ്പൂട അങ്ങനെപോകുന്നു ബഷീറിന്റെ നോവലുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.