Begin typing your search above and press return to search.
proflie-avatar
Login

സല്യൂട്ട്

സല്യൂട്ട്
cancel

ശരീരത്തെ കീഴ്പ്പെടുത്താൻ കഴിവുള്ള

ഒരു പദം

തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ

ഞാനെടുക്കുക

മരണം എന്ന പദമല്ല.

ഒരേ സമയം

ചങ്ങലകൊണ്ട്

കാലുകൾ കൂട്ടിക്കെട്ടി,

കീഴ്ത്താടിയെ

ലാത്തികൊണ്ട് കുത്തിയുയർത്തി,

നെഞ്ചിൻ കൂടിനെ ഞെരുക്കിപ്പോകുന്ന

ആ പദമാണ്.

അപ്പോഴുണ്ടാകുന്ന മിന്നൽ വിറയൽ

ശരീരത്തെ

ഒന്നു പൊക്കി

താഴെയിടും.

വലതു കൈപ്പത്തി

അതോടെ നെറ്റിയിലെത്തും.

വിരലുകളെല്ലാം

വെറുങ്ങലിക്കും.

കൈവെള്ളയിലെ

ആശ്രിതരേഖ വെളിയിലേയ്ക്ക്

പ്രകാശിക്കും.

മനുഷ്യത്വത്താൽ

കുതിച്ചുപാഞ്ഞിരുന്ന ഒരാൾ

അതോടെ

പ്രതിമപ്പെടും.

തലച്ചോറിൽ വിരിഞ്ഞുകൊണ്ടിരുന്ന

ഒരാലോചന

പെട്ടെന്ന് കല്ലിക്കും.

അദൃശ്യമായ

ഒരു നിമിഷം

ആ ശരീരത്തെ ഒന്നുഴിഞ്ഞ്

അപമാനിക്കും.

മനുഷ്യരെ നിശ്ചലരാക്കുന്ന

മന്ത്രങ്ങൾ

നാടോടിക്കഥകളിൽ മാത്രമല്ല.

ആധുനികമായ

മുഹൂർത്തങ്ങളിലുമുണ്ട്,

എന്നത്

ആഴത്തിൽ രേഖപ്പെടുത്തും.

ഭാഗ്യം.

മലയാളത്തിൽ അതിനൊരു പദമില്ല.

അത്രയെങ്കിലും അന്തസ്സ്

ഒരു ഭാഷയെന്ന നിലയിൽ

അതിനിരിക്കട്ടെ

Show More expand_more
News Summary - Malayalam poem