Begin typing your search above and press return to search.
proflie-avatar
Login

സ്വപ്നാവസ്ഥ

സ്വപ്നാവസ്ഥ
cancel

നെല്ലിയാമ്പതിയിൽ വനാതിർത്തിക്കുള്ളിലായാണ് ഞങ്ങളാ കൂടാരം കണ്ടത് ഉള്ളിൽ മെലിഞ്ഞ വെളിച്ചമുണ്ടായിരുന്നു മിന്നാമിനുങ്ങുകൾ പാറിനടന്നു പുറത്ത് ചുറ്റിലും മണ്ണെണ്ണയുടെ മണമുണ്ടായിരുന്നു വെളുത്തുള്ളിയുടേതോ നെല്ലിയാമ്പതിയിലായിരുന്നോ അത് അതോ വാൽപ്പാറയിലോ ഇനി വട്ടവടയിലാണോ ഗവി മുത്തങ്ങ അപ്പോൾ ഞാൻ തനിച്ചായിരുന്നോ കൊതുകുവലയ്ക്കുള്ളിൽ കുറേപ്പേർ നിരന്നുകിട നുറങ്ങുന്നുണ്ടായിരുന്നു പാതി നരച്ച താടിയുെള്ളാരാൾ...

Your Subscription Supports Independent Journalism

View Plans

നെല്ലിയാമ്പതിയിൽ

വനാതിർത്തിക്കുള്ളിലായാണ് ഞങ്ങളാ കൂടാരം കണ്ടത്

ഉള്ളിൽ മെലിഞ്ഞ വെളിച്ചമുണ്ടായിരുന്നു

മിന്നാമിനുങ്ങുകൾ പാറിനടന്നു

പുറത്ത്

ചുറ്റിലും

മണ്ണെണ്ണയുടെ മണമുണ്ടായിരുന്നു

വെളുത്തുള്ളിയുടേതോ

നെല്ലിയാമ്പതിയിലായിരുന്നോ അത്

അതോ വാൽപ്പാറയിലോ

ഇനി വട്ടവടയിലാണോ

ഗവി

മുത്തങ്ങ

അപ്പോൾ ഞാൻ തനിച്ചായിരുന്നോ

കൊതുകുവലയ്ക്കുള്ളിൽ കുറേപ്പേർ നിരന്നുകിട

നുറങ്ങുന്നുണ്ടായിരുന്നു

പാതി നരച്ച താടിയുെള്ളാരാൾ ഒരു

മേശക്കരികിലിരുന്നു വായിക്കുന്നുണ്ടായിരുന്നു

അതോ കുത്തിക്കുറിക്കുകയായിരുന്നോ

ഇടയ്ക്കയാൾ ഉറങ്ങുന്നവരെ നോക്കി

പുറത്തേക്കും

ചിരിക്കുകയോ നെടുവീർപ്പിടുകയോ ചെയ്തില്ലേ

മേശപ്പുറത്ത് ഒരു തോക്കിരിപ്പുണ്ടായിരുന്നു

റൈഫിളോ റിവോൾവറോ

അതൊരു കത്തിയോ വാളോ ആയിരുന്നോ

അയാളതിലേക്കു കണ്ണു തിരിച്ചിരുന്നോ

അതിനുമേൽ കൈവെച്ചിരുന്നോ

വിഷാദിയായിരുന്നിരിക്കണം അയാൾ

എന്തു സൗമ്യത

നരച്ചിരുന്നോ

മുഴുവനായും

താടി

അയാളുടെ

താടിയുണ്ടായിരുന്നോ അയാൾക്ക്

ശരിക്കും ഞാൻ കണ്ടിരുന്നോ

കണ്ടെന്നു വെറുതെ തോന്നുകയാണോ

അയാളെ

കേട്ടുകേഴ് വി ഓർമയായ് മാറിയതാണോ

മറവിയുടെയിലച്ചിന്തിലിറ്റുന്നേതു

കനിവിന്റെ മഞ്ഞുതുള്ളി

ചരിതത്തിൻ ശലഭനടനം

ഉച്ചയുറക്കത്തിൽ ഞാനിന്ന്

അയാളെ സ്വപ്നം കണ്ടു

വലിയൊരാൾക്കൂട്ടത്തിനു പിന്നിലായി

അൽപം ദൂരത്തിലായി നടക്കുകയായിരുന്നു അയാൾ

ഏറെ ഉയർന്നുനിന്നു അയാളുടെ തല

താടി മുഴുവനായും നരച്ചിരുന്നു

ആ മുഖമിത്തവണ

നിശിതവും ദയാരഹിതവുമായിരുന്നു

അയാളുടെ കൈയിൽ അമ്പും വില്ലുമുണ്ടായിരുന്നു

ആൾക്കൂട്ടത്തിൽ ആരെയോ ലക്ഷ്യംവെച്ച് അയാൾ അമ്പ്

തൊടുത്തുപിടിച്ചിരുന്നു

മന്ദഹസിച്ചിരുന്നു.


News Summary - Malayalam poem-swapanavastha