ബോല ടിനുബു നൈജീരിയൻ പ്രസിഡന്റ്
text_fieldsഅബുജ: ഭരണകക്ഷിയായ ആൾ പ്രോഗ്രസീവ് പാർട്ടി നേതാവ് ബോല ടിനുബു (70) നൈജീരിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 8.8 ദശലക്ഷം വോട്ട് ലഭിച്ചപ്പോൾ പ്രതിപക്ഷ പാർട്ടിയായ പീപ്ൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി അതികു അബൂബക്കറിന് 6.9 ദശലക്ഷം വോട്ടും ലേബർ പാർട്ടിയുടെ പീറ്റർ ഒബിക്ക് 6.1 ദശലക്ഷം വോട്ടും ലഭിച്ചു. 18 സ്ഥാനാർഥികളാണ് പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ചത്. മറ്റു സ്ഥാനാർഥികൾക്കെല്ലാം കൂടി 1.5 ദശലക്ഷം വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ മുഹമ്മദ് ബുഹാരി ബോല ടിനുബുവിന് ആശംസ അറിയിച്ചു.
രണ്ടുതവണ പ്രസിഡന്റായ ശേഷമാണ് ബുഹാരി സ്ഥാനമൊഴിഞ്ഞത്. ഫെബ്രുവരി 25ന് നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. വോട്ടെടുപ്പ് പൂർത്തിയാകാൻ വൈകിയെങ്കിലും കാര്യമായി അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. രണ്ടുതവണ ലാഗോസ് ഗവർണറായിരുന്നു ടിനുബു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.