തീവ്ര വലതുപക്ഷ നേതാവ് മന്ത്രിസഭ വിട്ടു; നെതന്യാഹുവിന് തിരിച്ചടി
text_fieldsജറൂസലം: 2022 ഡിസംബറിൽ അധികാരത്തിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് കനത്ത തിരിച്ചടി നൽകി സഖ്യകക്ഷിനേതാവ് മന്ത്രിസഭ വിട്ടു. തീവ്ര വലതുപക്ഷ പാർട്ടി നോം വിഭാഗം നേതാവ് ആവി മാവോസ് ആണ് ഡെപ്യൂട്ടി മന്ത്രിസ്ഥാനം രാജിവെച്ചത്.
120 അംഗ ഇസ്രായേലി പാർലമെന്റിൽ നെതന്യാഹു സഖ്യത്തിന് 64 സീറ്റാണുള്ളത്. മാവോസിന്റെ നോം വിഭാഗം മറ്റൊരു തീവ്ര വലതുപക്ഷ നേതാവ് ഇറ്റാമർ ബെൻഗ്വിറിന്റെ റിലീജിയസ് സിയോണിസം പാർട്ടിയുമായി ചേർന്ന് മത്സരിച്ച് 14 സീറ്റ് നേടിയിരുന്നു.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ബെൻഗ്വിർ നേരത്തേ രാജിവെച്ചിരുന്നു. അതേസമയം, ജഡ്ജിമാരെ നിയമിക്കാൻ സർക്കാറിനും രാഷ്ട്രീയ നേതൃത്വത്തിനും അനുമതിനൽകുന്ന ബില്ലിന് പിന്തുണ നൽകുമെന്ന് ആവി മാവോസ് അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.